Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെട്ടിമുടി: തിരച്ചിൽ...

പെട്ടിമുടി: തിരച്ചിൽ നിർത്താൻ ആലോചന

text_fields
bookmark_border
പെട്ടിമുടി: തിരച്ചിൽ നിർത്താൻ ആലോചന
cancel

മൂന്നാർ: പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി ശനിയാഴ്ച നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്തിയില്ല. ദുരന്തം നടന്ന പ്രദേശത്തുനിന്ന് കിലോമീറ്ററുകളോളം ദൂരെ ഭൂതക്കുഴി പ്രദേശത്തും ഗ്രാവൽ ബാങ്ക് മേഖലയിലുമായിരുന്നു പരിശോധന.

ശനിയാഴ്ച ഭൂതക്കുഴി മേഖലയിൽ കടുവയെ കണ്ടത് തിരച്ചിൽ സംഘത്തിനിടയിൽ ആശങ്ക പരത്തി. നിബിഡ വനപ്രദേശം കേന്ദ്രീകരിച്ച തിരച്ചിൽ ഏറെ ദുഷ്കരമാണ്. കടുവയെ കണ്ട സാഹചര്യത്തിൽ വനം വകുപ്പിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചശേഷമാകും ഇനി തിരച്ചിൽ. ദുരന്തത്തിൽ ഇതുവരെ നടന്നതും തുടർ നടപടികളും വിലയിരുത്താൻ ഞായറാഴ്ച മൂന്നാറിൽ പ്രത്യേക യോഗം ചേരും.

പരിശോധന നിർത്തിവെക്കുന്നതടക്കം കാര്യങ്ങൾ യോഗം പരിഗണിക്കും. ബന്ധുക്കളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. ഇതുവരെ 65 മൃതദേഹങ്ങളാണ് കിട്ടിയത്. അഞ്ചുപേരെക്കൂടി കിട്ടാനുണ്ടെന്നാണ് കണക്ക്. ഈ മാസം ആറിന് രാത്രിയാണ് പെട്ടിമുടി ഉരുൾപൊട്ടലുണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story