Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'മലമുകളില്‍നിന്ന്...

'മലമുകളില്‍നിന്ന് സൂനാമി വരുന്നമ്മേ....'

text_fields
bookmark_border
മലമുകളില്‍നിന്ന് സൂനാമി വരുന്നമ്മേ....
cancel
camera_alt

പെട്ടിമുടിയിലെ ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍

പെട്ടിമുടി: തോട്ടങ്ങളില്‍ പണിയെടുത്ത് ലയങ്ങളിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍. അവിടെ തമാശകളും കളിചിരിയും വര്‍ത്തമാനങ്ങളുമായി ഒരു കുടുംബംപോലെ കഴിഞ്ഞിരുന്നവര്‍. അതായിരുന്നു പെട്ടിമുടിയെന്ന ദേശം. ഒരു വലിയ മഴവെള്ളപ്പാച്ചിലില്‍ ഒരുപാട് ജീവനുകള്‍ ഒറ്റരാത്രികൊണ്ട് മണ്ണിനടിയില്‍ അകപ്പെട്ടപ്പോള്‍ അദ്​ഭുതകരമായ ചില രക്ഷപ്പെടലുകള്‍ക്ക് ഈ മണ്ണും സാക്ഷ്യംവഹിച്ചു.

അതുവരെയുണ്ടായിരുന്ന ചുറ്റുപാടുകളും കണ്ടുകൊണ്ടിരുന്ന ആളുകളും ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന യാഥാർഥ്യത്തിലും അവർ തേങ്ങുന്നു, ദിവസങ്ങൾക്കുശേഷവും. ആ വലിയ ദുരന്തത്തില്‍നിന്ന് തങ്ങള്‍ രക്ഷപ്പെട്ടത് അദ്​ഭുതകരമെന്ന് അവര്‍ പറയുന്നു. പെട്ടിമുടിയില്‍ മണ്ണിനടിയിലായ നാല്​ ലയങ്ങളുടെയും അല്‍പം മുകള്‍വശത്തായാണ് ഷണ്‍മുഖയ്യയുടെയും വിജയകുമാറി​െൻറയും കുടുംബങ്ങള്‍ താമസിച്ചിരുന്നത്.

മലയിടിഞ്ഞുവന്നപ്പോള്‍ ഈ കുടുംബങ്ങളുടെ മാത്രം വാസസ്ഥലം ആ മണ്ണില്‍തന്നെ അവശേഷിച്ചു.

കണ്‍മുന്നില്‍ പ്രിയപ്പെട്ടവരെ നഷ്​ടപ്പെട്ടതി​െൻറ മുറിവുകള്‍ ഈ കുടുംബങ്ങളെ കണ്ണീരിലാക്കുന്നു.

മലമുകളില്‍നിന്ന് സൂനാമി വരുന്നമ്മേയെന്ന് പറഞ്ഞ് അമ്മയുടെ അരികിലേക്ക് ഓടിയെത്തിയ മിഥുനും ഭീതിപ്പെടുത്തുന്ന ആ നിമിഷങ്ങള്‍ പങ്കുവെച്ചു. ഒരുനിമിഷംകൊണ്ട് എല്ലാം കഴിഞ്ഞു. അവ​െൻറ കൂട്ടുകാരൊക്കെയും മണ്ണിലകപ്പെട്ടിരുന്നു. ഒന്നിച്ച് പഠിച്ചിരുന്നവര്‍; കളികൂട്ടുകാര്‍ -അത് പറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു.

''ഒരുനിമിഷംകൊണ്ട് എല്ലാം കഴിഞ്ഞു. ഞങ്ങളുടെ ജീവന്‍മാത്രം തിരിച്ചുതന്നു. ഒരുകുടുംബമായി ജീവിച്ചവരെ ഒന്നും ബാക്കിവെക്കാതെ കൊണ്ടുപോയി...'' പറഞ്ഞ് മുഴുവിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. ചെറുപ്പംമുതല്‍ ഒന്നിച്ചു കളിച്ചുവളര്‍ന്ന പ്രിയപ്പെട്ട കൂട്ടുകാരിയെ ഇനിയൊരിക്കലും കാണാന്‍ കഴിയില്ലെന്നോര്‍ത്ത് കരയുന്ന കവിതയും ആ ദുരിതദിനത്തി​െൻറ ഓര്‍മയില്‍ വിതുമ്പുന്നു. തിരിച്ചുകിട്ടിയ ജീവനും അതിനൊപ്പം നഷ്​ടമായ സ്നേഹബന്ധങ്ങളുടെ തീക്ഷ്​​ണമായ ഓര്‍മകളും വിട്ടുപോകില്ലൊരിക്കലും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thodupuzhapettimudiidukki
Next Story