ചൈത്രക്ക് എതിരായ നടപടി തടയണമെന്ന ഹരജി പിൻവലിച്ചു
text_fieldsകൊച്ചി: പൊലീസ് സ്റ്റേഷൻ ആക്രമണക്കേസ് പ്രതികള്‍ക്കായി സി.പി.എം ഓഫിസില്‍ കയറിയതിനു എസ്.പി ചൈത്ര തെരേസ ജോണിനെ വ്യക്തിഹത്യ ചെയ്യുന്നതും നടപടിക്കൊരുങ്ങുന്നതും തടണമെന്ന ഹരജി പിൻവലിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതികളെയടക്കം അറസ്റ്റ് ചെയ്യാൻ സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിൽ കയറിയ തിരുവനന്തപുരം ഡി.സി.പിയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥയെ ബലിയാടാക്കാൻ ശ്രമം നടക്കുെന്നന്നാരോപിച്ച് എറണാകുളം ആസ്ഥാനമായ പബ്ലിക് െഎ എന്ന സംഘടന നൽകിയ ഹരജിയാണ് വാദത്തിനിടെ പിൻവലിച്ചത്.
ചൈത്രക്കെതിരെ അന്വേഷണത്തിന് രണ്ട് ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി മാധ്യമവാർത്തകളുണ്ടെന്ന് വെള്ളിയാഴ്ച കേസ് പരിഗണിക്കെവ ഹരജിക്കാർ ചൂണ്ടിക്കാട്ടി. നിയമപ്രകാരമാണോ റെയ്െഡന്ന് പരിശോധിക്കുന്നതിൽ തെറ്റെന്താണെന്ന് കോടതി ആരാഞ്ഞു. റെയ്ഡ് നിയമപ്രകാരമാണെന്ന് എ.ഡി.ജി.പി റിപ്പോർട്ട് നൽകിയെങ്കിലും മുഖ്യമന്ത്രി മറിച്ചൊരു തീരുമാനമെടുക്കാൻ സാധ്യതയുണ്ടെന്ന് ഹരജിക്കാർ പറഞ്ഞു. ഇക്കാര്യത്തിൽ ഹരജിക്കാരുടെ താൽപര്യമെന്തെന്ന് കോടതി ചോദിച്ചു. മിടുക്കിയായ ഉദ്യോഗസ്ഥ റെയ്ഡ് നടത്തിയത് മുഖ്യമന്ത്രി വിമർശിച്ച സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.
റെയ്ഡ് നിയമപ്രകാരമാണെന്ന് മേലുദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയതായി ഹരജിക്കാർതന്നെ പറയുമ്പോൾ സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നല്ല, ശക്തമാണെന്നാണ് പറയാനാവുക. ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായസ്വാതന്ത്ര്യം മുഖ്യമന്ത്രിക്കുമുണ്ട്. ഉന്നത ഉദ്യോഗസ്ഥർ ഉദ്യോഗസ്ഥയെ കുറ്റവിമുക്തയാക്കിയെന്ന് ഹരജിക്കാർതന്നെ പറയുന്നു.
ഭരിക്കുന്ന പാർട്ടിയുടെ ഓഫിസിൽ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥക്ക് ക്ലീൻചിറ്റ് നൽകാൻ മേലുദ്യോഗസ്ഥർക്ക് ൈധര്യമുണ്ടായെങ്കിൽ നിയമവാഴ്ച ഭദ്രമാണെന്നുവേണം കരുതാൻ. തെറ്റായ ഉദ്ദേശ്യത്തിെൻറ അടിസ്ഥാനത്തിലുള്ളതാണ് ഹരജിയെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് ഹരജി തള്ളണോ പിൻവലിക്കണമോയെന്ന് ആരാഞ്ഞു. ഇതോടെ ഹരജി പിൻവലിക്കുന്നതായി ഹരജിക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.