Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്ര വാഴ്സിറ്റി...

കേന്ദ്ര വാഴ്സിറ്റി വി.സിയെ തുടരാൻ അനുവദിക്കരുതെന്ന് ഹരജി

text_fields
bookmark_border
കേന്ദ്ര വാഴ്സിറ്റി വി.സിയെ തുടരാൻ അനുവദിക്കരുതെന്ന് ഹരജി
cancel

കൊച്ചി: കാസർകോട് കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രഫ. എച്ച്. വെങ്കിടേശ്വരലുവിനെ പദവിയിൽ തുടരാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതിയുടെ നോട്ടീസ്.

നിയമനം ശരിയായ രീതിയിലല്ല നടന്നതെന്ന് ആരോപിച്ച് ഉത്തരാഖണ്ഡ് സ്വദേശി ഡോ. നവീൻ പ്രകാശ് നൗട്യാൽ നൽകിയ ക്വോ വാറന്‍റോ ഹരജിയിലാണ് സർവകലാശാലക്കും വി.സിക്കും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നോട്ടീസ് ഉത്തരവായത്. നാലാഴ്ചക്കകം വിശദീകരണം നൽകാനാണ് നിർദേശം.

ക്വോ വാറന്‍റോ ഹരജിയിൽ നോട്ടീസ് ലഭിച്ചാൽ പദവിയിൽനിന്ന് മാറിനിൽക്കണമെന്നാണ് വ്യവസ്ഥയെങ്കിലും ഈ ഹരജിയിൽ വി.സിക്ക് നൽകിയ നോട്ടീസ് അത്തരത്തിലുള്ളതായി പരിഗണിക്കേണ്ടതില്ലെന്ന് ഉത്തരവിൽ പറയുന്നു. ഹരജി വീണ്ടും നവംബർ 14ന് പരിഗണിക്കും.

കാസർകോട് കേന്ദ്ര സർവകലാശാലയിലെ വി.സി നിയമനത്തിനുള്ള 2019ലെ വിജ്ഞാപനത്തെത്തുടർന്ന് 223 പേരാണ് അപേക്ഷിച്ചത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയ സെലക്ഷൻ കമ്മിറ്റി ഇവരിൽനിന്ന് 16 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കുകയും ഇതിൽ അഞ്ചുപേരുടെ പേര് ഉൾപ്പെട്ട പാനൽ സർവകലാശാല വിസിറ്റർ കൂടിയായ രാഷ്ട്രപതിക്ക് സമർപ്പിക്കുകയും ചെയ്തു.

എന്നാൽ, പാനലിൽ ഉചിതമായ ഉദ്യോഗാർഥികളില്ലെന്ന് വ്യക്തമാക്കി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിസിറ്റർക്ക് കുറിപ്പ് നൽകി. വിസിറ്ററിന്‍റെ ആവശ്യത്തെ തുടർന്ന് സെലക്ഷൻ കമ്മിറ്റി പുതിയ പാനൽ നൽകിയതിൽനിന്നാണ് നിയമനം നടത്തിയതെന്ന് ഹരജിയിൽ പറയുന്നു.

സെലക്ഷൻ കമ്മിറ്റി നിർദേശിച്ച പാനലിലുള്ളവർക്ക് യോഗ്യതയില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിന് പറയാനാവില്ലെന്നും ഇത്തരമൊരു നിർദേശം സ്വീകരിക്കാൻ വിസിറ്റർക്ക് നിയമപരമായി കഴിയില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtCentral Varsity
Next Story