Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശമ്പളം പിടിക്കാനുള്ള...

ശമ്പളം പിടിക്കാനുള്ള സർക്കാർ തീരുമാനം; ഹൈകോടതിയിലും കെ.എ.ടിയിലും ഹരജി പ്രളയം

text_fields
bookmark_border
ശമ്പളം പിടിക്കാനുള്ള സർക്കാർ തീരുമാനം; ഹൈകോടതിയിലും കെ.എ.ടിയിലും ഹരജി പ്രളയം
cancel

കൊച്ചി: കോവിഡുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധി നേരിടാൻ സര്‍ക്കാര്‍ ജീവനക് കാരുടെയും അധ്യാപകരുടെയും ഒരുമാസത്തെ ശമ്പളം അഞ്ചുമാസംകൊണ്ട് പിടിക്കാനുള്ള ഉത്തര വിനെതിരെ ഹൈകോടതിയിലും കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിലും (കെ.എ.ടി) ഹരജി കളുടെ പ്രളയം.

എയിഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ, കേരള പ്രൈവറ്റ് ക ോളജ് ടീച്ചേഴ്സ് അസോസിയേഷൻ, ഗവ. കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ്, കെ.എസ്.ആർ.ടി.സി എംപ്ലോയീസ് ആൻഡ് ഫാമിലി വെൽഫെയർ സൊസൈറ്റിക്കുകീഴിലെ ഫോറം ഫോർ ജസ്റ്റിസ്, കേരള വൈദ്യുതി മസ്ദൂർ സംഘം (ബി.എം.എസ്), കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി), കേരള ഫിനാൻഷ്യൽ എൻറർൈപ്രസസ് എംപ്ലോയീസ് അസോസിയേഷൻ (എഫ്.ഇ.ഇ.എ), യുനൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട് തുടങ്ങിയ സംഘടനകൾ ഹൈകോടതിയിൽ ഹരജി നൽകി.

കേരള എൻ.ജി.ഒ അസോസിയേഷൻ, കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയൻ, കേരള സെക്രേട്ടറിയറ്റ് അസോസിയേഷൻ, കേരള സ്റ്റേറ്റ് ഓഡിറ്റ് അസോസിയേഷൻ, പി.എസ്.സി എംപ്ലോയീസ് അസോസിയേഷൻ, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, കേരള എൻ.ജി.ഒ സംഘ് എന്നീ സംഘടനകൾ കെ.എ.ടിയിലുമാണ് ഹരജി നൽകിയത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഹരജി നൽകിയിട്ടുണ്ട്.

സ്വേച്ഛാപരവും നിയമവിരുദ്ധവുമായ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഓരോ ദിവസത്തെ ശമ്പളം വീതം ഒരു വർഷത്തേക്ക് സംഭാവനയായി നൽകാനാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. താൽപര്യമില്ലാത്തവർ നൽകണമെന്ന് നിർബന്ധവുമില്ല. മറ്റ് പല സംസ്ഥാനങ്ങളും ഒരു ദിവസത്തെ ശമ്പളമാണ് സംഭാവനയായി സ്വീകരിക്കുന്നത്. നിയമ പിൻബലമോ ജീവനക്കാരുടെ അനുമതിയോ ഇല്ലാതെയാണ് ആറുദിവസത്തെ വീതം ശമ്പളം പിടിക്കാൻ ഏകപക്ഷീയമായി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

2018ലെ പ്രളയകാലത്ത് ഹൈകോടതിയും സുപ്രീംകോടതിയും ഉത്തരവിട്ടപോലെ സ്വമേധയാ സംഭാവന ചെയ്യാനുള്ള അവസരം സർക്കാർ ഇല്ലാതാക്കിയിരിക്കുകയാണ്. നിലവിെല നിയമങ്ങൾ എക്സിക്യൂട്ടിവ് ഉത്തരവുകൊണ്ട് തിരുത്താനാവില്ലെന്നത് പ്രഖ്യാപിത ചട്ടമാണ്. ഇതിന് വിരുദ്ധമാണ് സർക്കാർ നടപടിയെന്നും ഹരജിയിൽ വാദിക്കുന്നു. ശമ്പളം വ്യക്തിയുടെ സ്വത്താണെന്നും സർക്കാറിെൻറ ഏകപക്ഷീയ ഉത്തരവിലൂടെ പിടിച്ചെടുക്കാൻ പറ്റില്ലെന്നും ഒരു ഹരജിയിൽ പറയുന്നു. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSalary challenge
News Summary - petition against salary challenge -kerala news
Next Story