കൂടുതൽ മദ്യശാലകൾ തുറക്കുന്നതിനെതിരായ ഹരജി തള്ളി
text_fieldsകൊച്ചി: സംസ്ഥാനത്ത് ബാറുകളടക്കം കൂടുതൽ മദ്യവിൽപന ശാലകൾ തുറക്കുന്നതിനെതിരായ ഹരജി ഹൈകോടതി തള്ളി. കൂടുതൽ വിൽപനശാലകൾ തുടങ്ങുന്നത് മദ്യ ഉപഭോഗം കുറക്കുമെന്ന സർക്കാർ നയത്തിന് വിരുദ്ധമാണെന്ന് കാട്ടി കേരള മദ്യനിരോധന സമിതിയംഗങ്ങളായ ഖദീജ നർഗീസ്, ഇ. പത്മിനി, എം.ഡി. ഗ്രേസ് എന്നിവർ നൽകിയ ഹരജിയാണ് സർക്കാർ നടപടി ഭരണഘടനാവിരുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് തള്ളിയത്. ഒൗട്ട്ലെറ്റുകളുടെ എണ്ണവും പ്രവർത്തന സമയവും ഒരാൾക്ക് ഒരു ദിവസം നൽകുന്ന മദ്യത്തിെൻറ അളവും കുറക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
നയങ്ങൾ തീരുമാനിക്കേണ്ടത് സർക്കാറാണെന്നും അവ ഭരണഘടനക്കോ പൊതുജന താൽപര്യങ്ങൾക്കോ വിരുദ്ധമാണെങ്കിലേ ഇടപെടാനാവൂവെന്നും കോടതി അഭിപ്രായപ്പെട്ടു. കൂടുതൽ മദ്യശാലകൾ തുറന്നതുകൊണ്ടുമാത്രം സ്ത്രീകളുടെയും കുട്ടികളുടെയും മൗലികാവകാശം ലംഘിച്ചെന്ന് പറയാൻ കഴിയില്ല.
ഒരു പ്രത്യേക നയം എങ്ങനെ ഏതു സമയം സ്വീകരിക്കണമെന്ന് സർക്കാറാണ് തീരുമാനിക്കേണ്ടത്, കോടതിയല്ല. മറ്റൊരു നയമാണ് കൂടുതൽ നല്ലതെന്ന പേരിൽ നിലവിലെ നയം റദ്ദാക്കാൻ കോടതിക്ക് കഴിയില്ല. സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ പൊതുതാൽപര്യം എന്നത് സ്ത്രീകളുടെയും കുട്ടികളുടെയും അവകാശം മാത്രമായി പരിമിതപ്പെടുത്താൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.