പെരിയ ഇരട്ടക്കൊല: വിദേശത്തേക്ക് കടന്ന എട്ടാം പ്രതിയും അറസ്റ്റിൽ
text_fieldsകാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊല കേസിൽ വിദേശത്തേക്ക് കടന്ന എട്ടാം പ്രതിയും അറസ്റ് റിൽ. കല്യോെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ലാല് എന്നിവരെ വെട്ടി ക്കൊലപ്പെടുത്തിയ സംഭവത്തിൽ നേരിട്ട് പെങ്കടുത്തെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ പാ ക്കം വെളുത്തോളി സ്വദേശി പുളിക്കൻ എ. സുബീഷ് (29) ആണ് അറസ്റ്റിലായത്.
കൊലപാതകത്തി നുശേഷം ഷാർജയിലേക്ക് കടന്ന സുബീഷ് നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ വ്യാഴാഴ് ച പുലർച്ച മംഗളൂരു വിമാനത്താവളത്തിൽവെച്ചാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ്ചെയ്തത്. ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂന്നുദിവസത്തേക്ക് അന്വേഷണസംഘത്തിെൻറ കസ്റ്റഡിയിൽ വിട്ടു. ഇതോടെ കേസിൽ ആകെ 14 പ്രതികൾ അറസ്റ്റിലായി.
വ്യാഴാഴ്ച പുലര്‍ച്ച 2.30ഒാടെയാണ് സുബീഷ് മംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിലായത്. അേന്വഷണത്തിനിടെ വിദേശത്തേക്ക് കടന്ന പ്രതിയെ ഇൻറർപോളിെൻറ സഹായത്തോടെ നാട്ടിൽ എത്തിക്കുന്നതിന് അന്വേഷണസംഘം ശ്രമം തുടങ്ങിയിരുന്നു. ഇതിെൻറ ഭാഗമായി പ്രതിക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാനായി അന്വേഷണസംഘം ചൊവ്വാഴ്ച ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (ഒന്ന്) അപേക്ഷയും നൽകിയിരുന്നു. ഇൗ അപേക്ഷ വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. െഎ.പി.സി 302 പ്രകാരം കൊലക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
കൊലപാതകത്തിൽ നേരിട്ട് പെങ്കടുത്ത എട്ടംഗ സംഘത്തിൽ സുബീഷും ഉൾപ്പെട്ടതായാണ് അന്വേഷണ സംഘത്തിെൻറ കണ്ടെത്തൽ. അതിനു പുറമെ അഞ്ചാം പ്രതി ജിഗിനൊപ്പം മറ്റ് പ്രതികളുടെ രക്തം പുരണ്ട വസ്ത്രങ്ങൾ കത്തിച്ച് കളയാൻ സുബീഷും കൂട്ടു നിന്നതായി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ അന്വേഷണ സംഘം വ്യക്തമാക്കി. സുബീഷ് സംഘത്തോടൊപ്പം ചേർന്ന് ശരത്ലാലിനെ ആക്രമിച്ചതായും സംഭവത്തിനുശേഷം ജിഗിനൊപ്പം കാറിൽ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. അവിടെ നിന്ന് വെളുത്തോളിയിൽ എത്തി. പിന്നീട് മറ്റ് പ്രതികളും ഇവടെയെത്തി. അതിനുശേഷമാണ് വസ്ത്രങ്ങൾ കത്തിച്ചത്.
ചൊവ്വാഴ്ച കേസിലെ 13ാം പ്രതി സി.പി.എം പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ (65), 14ാം പ്രതി സി.പി.എം ഉദുമ ഏരിയ സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമായ കെ. മണികണ്ഠൻ (39) എന്നിവരെ അന്വേഷണസംഘം കഴിഞ്ഞദിവസം അറസ്റ്റ്ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.