പെരിയ ഇരട്ടക്കൊല: അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു
text_fieldsകാസര്‍കോട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടു ത്തിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണസംഘത്തലവൻ ഡിവൈ.എസ്.പി പി. എം. പ്രദീപിെൻറ നേതൃത്വത്തിലാണ് േഹാസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട് ) കുറ്റപത്രം സമർപ്പിച്ചത്. ഒന്നാം പ്രതി എ. പീതാംബരൻ അറസ്റ്റിലായി 90 ദിവസം തികഞ്ഞ തിങ്കളാഴ്ചയാണ് കുറ്റപത്ര ം സമർപ്പിച്ചത്.
കുറ്റപത്രം സമർപ്പിക്കുന്നതിനു മുന്നോടിയായി പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളുള്‍പ്പെടെയുള്ള തെളിവുകള്‍ ശനിയാഴ്ച അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസിലെ ഒന്നാം പ്രതി എ. പീതാംബരൻ ഫെബ്രുവരി 19 നാണ് അറസ്റ്റിലായത്. ഫെബ്രുവരി 17ന് രാത്രിയാണ് കല്യോെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.
പീതാംബരന്‍ ആസൂത്രണംചെയ്ത് നടപ്പാക്കിയതാണ് കൊലപാതകമെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. രാഷ്ട്രീയക്കാർ ഉള്‍പ്പെട്ട കൊലപാതകമാണിതെന്നും കൊലപാതക കാരണം വ്യക്തിവിരോധമാണെന്നും കുറ്റപത്രത്തിലുണ്ട്. പ്രതിപ്പട്ടികയിലുള്ളവരില്‍ ഒന്നു മുതല്‍ എട്ടുവരെയുള്ളവർ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും ഒമ്പതു മുതല്‍ 11വരെ പ്രതികള്‍ സഹായങ്ങള്‍ ചെയ്തവരുമാണെന്നാണ് കുറ്റപത്രം പറയുന്നത്. പ്രതികളെ രക്ഷപ്പെടാനും തെളിവുകള്‍ നശിപ്പിക്കാനും സഹായിച്ചവരെന്ന് കണ്ടെത്തിയാണ് 12 മുതല്‍ 14വരെ പ്രതികളെ കേസിൽ ഉൾപ്പെടുത്തിയത്. ആയിരത്തോളം പേജുവരുന്ന കുറ്റപത്രം തിങ്കളാഴ്ച രാവിലെ 9.30ഒാടെയാണ് അന്വേഷണസംഘം സമർപ്പിച്ചത്.
സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എ. പീതാംബരനാണ് ഒന്നാം പ്രതി. സജി സി. ജോർജ്, കെ.എം. സുരേഷ്, കെ. അനിൽ കുമാർ എന്ന അമ്പു, ഗിജിൻ, ശ്രീരാഗ് എന്ന കുട്ടു, അശ്വിൻ എന്ന അപ്പു, എ. സുബീഷ്, എ. മുരളി, രഞ്ജിത്ത്, പ്രദീപൻ എന്ന കുട്ടൻ, ആലക്കോട് മണി, എൻ. ബാലകൃഷ്ണൻ, കെ. മണികണ്ഠൻ എന്നിവരാണ് രണ്ടു മുതൽ 14വരെ പ്രതികൾ.
ആലക്കോട് മണി, എൻ. ബാലകൃഷ്ണൻ, കെ. മണികണ്ഠൻ എന്നിവർ കോടതിജാമ്യത്തിലാണ്. 229 സാക്ഷികളാണ് കേസിലുള്ളത്. 105 തൊണ്ടിമുതലുകളും അമ്പതോളം രേഖകളും 12 വാഹനങ്ങളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. അറസ്റ്റ് നടത്തി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാതിരുന്നാല്‍ പ്രതികൾക്ക് ജാമ്യം നല്‍കാമെന്ന് വ്യവസ്ഥയുണ്ട്. ഇത് തടയാനാണ് തിങ്കളാഴ്ചതന്നെ കുറ്റപത്രം സമര്‍പ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.