പെരിയ ഇരട്ടക്കൊലക്കേസ്: രണ്ട് സി.പി.എം നേതാക്കൾ അറസ്റ്റിൽ
text_fieldsകാഞ്ഞങ്ങാട്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃേപഷ്, ശരത്ലാൽ എന്നിവരെ കൊലപ്പെടുത്ത ിയ കേസിൽ സി.പി.എം ഏരിയ സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും അറസ്റ്റിൽ. ഉദുമ ഏരിയ സെക്രട്ടറിയും ജില്ല കമ്മിറ്റി യംഗവും സംസ്ഥാന യുവജന ക്ഷേമബോർഡ് അംഗവുമായ കെ. മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കൽ, പ്രതികൾക്ക് ഒളിവിൽ താമസിക്കാൻ അഭയം നൽകൽ എന്നിവയാണ് മണികണ്ഠനെതിരെ ചു മത്തിയ കുറ്റം. പ്രതികളെ ഒളിവിൽ താമസിക്കാൻ സഹായിച്ചുവെന്നതാണ് ബാലകൃഷ്ണനെതിെര ചുമത്തിയത്. ചൊവ്വാഴ്ച രാവി ലെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച രാവിലെ മുതൽ ക്രൈം ബ്രാഞ്ച് സംഘം ഇരുവരെയു ം ചോദ്യം ചെയ്യുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി പി.എം. പ്രദീപ് ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രത ികൾക്ക് 25000 രൂപയുടെയും രണ്ട് വ്യക്തികളുടെയും ജാമ്യത്തിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്ന നിബന്ധനയോടെയും മജിസ്ട്രേറ്റ് വിദ്യാധരൻ ജാമ്യം അനുവദിച്ചു.
2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കല്യോട്ട് കൂരാങ്കര റോഡിൽെവച്ച് കൃേപഷും ശരത്ലാലും കൊലചെയ്യപ്പെട്ടത്. റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി പീതാംബരെൻറ നേതൃത്വത്തിൽ കൃത്യം നിർവഹിച്ച പ്രതികൾ സി.പി.എമ്മിെൻറ ഉദുമ ഏരിയ കമ്മിറ്റിക്കു കീഴിൽ വരുന്ന വെളുത്തോളിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് അഭയം തേടിയെന്നാണ് ക്രൈം ബ്രാഞ്ച് ൈഹകോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. പ്രതികൾ ഫോൺ ചെയ്തതിെൻറ അടിസ്ഥാനത്തിൽ ബാലകൃഷ്ണൻ, ഏരിയ സെക്രട്ടറി മണികണ്ഠൻ എന്നിവർ സ്ഥലത്തെത്തി. മണികണ്ഠൻ വേറെ ആളെ വിളിച്ച് ഉപദേശം തേടിയ ശേഷം പ്രതികളോട് വസ്ത്രം മാറാനും നശിപ്പിക്കാനും നിർദേശം നൽകി.
ഒന്നാം പ്രതി പീതാംബരൻ, അഞ്ചാം പ്രതി ഗിജിൻ, ആറാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വിൻ എന്നിവരെ മണികണ്ഠെൻറ നിർദേശ പ്രകാരം ഉദുമയിലെ സി.പി.എം ഒാഫിസിൽ താമസിപ്പിച്ചു. വെളുത്തോളിയിലെ പാർട്ടി പ്രവർത്തകൻ മണിയാണ് ഇവരെ പാർട്ടി ഒാഫിസിലേക്ക് കൊണ്ടുപോയത്. പ്രതി സുബീഷ് ഒഴികെയുള്ള മറ്റു പ്രതികൾ മണിയുടെ വീട്ടിൽ താമസിച്ചു. സുബീഷ് പിന്നീട് വിദേശത്തുപോയി. മണി ഇപ്പോഴും പ്രതിസ്ഥാനത്തില്ല. 14 പ്രതികളുള്ള കേസിൽ 13 പേർ അറസ്റ്റിലാണ്. മൂന്നുപേർ ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ട്. മണികണ്ഠനെ ക്രൈംബ്രാഞ്ച് നിരവധി തവണ ചോദ്യം ചെയ്തിരുന്നു. തെൻറ പുതിയ വീടിെൻറ ഗൃഹപ്രവേശ ചടങ്ങിന് സദ്യയൊരുക്കാൻ പാചകക്കാരനെ ക്ഷണിക്കുന്നതിന് പെരിയ കൂടാനം പോയി വെളുത്തോളി വഴി വരുകയായിരുന്നുവെന്നാണ് മണികണ്ഠൻ നൽകിയ മൊഴി.
അറസ്റ്റ് യു.ഡി.എഫിെൻറ രാഷ്ട്രീയ ഗൂഢാലോചന -മണികണ്ഠൻ
കാഞ്ഞങ്ങാട്: യു.ഡി.എഫിെൻറ രാഷ്ട്രീയ ഗൂഢാലോചനക്കനുസരിച്ച് ചില പൊലീസ് ഉദ്യോഗസ്ഥരുണ്ടാക്കിയ തിരക്കഥയിലാണ് തങ്ങളുടെ അറസ്റ്റെന്ന് പെരിയ ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ സി.പി.എം ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠൻ. കോടതിയിൽനിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നവരല്ലെന്ന് നാട്ടിലെ ജനങ്ങൾക്കറിയാം. രാഷ്ട്രീയ ഗൂഢാേലാചനയുടെ ഭാഗമായി കേസിൽ പ്രതിചേർക്കപ്പെട്ടതാണ്. പൊലീസ് സ്വതന്ത്ര ഏജൻസിയാണ്. അവർ സർക്കാറിെൻറയോ പാർട്ടിയുടെയോ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നവരല്ല. അതിനകത്തും രാഷ്ട്രീയ താൽപര്യമുള്ള ഉദ്യോഗസ്ഥരുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എട്ടാം പ്രതിക്കായി അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കാൻ അപേക്ഷ നൽകി
കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലാകാനുള്ള എട്ടാം പ്രതിക്കായി റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാനായി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.എം. പ്രദീപ് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (ഒന്ന്) അപേക്ഷ നൽകി. അന്വേഷണത്തിനിടയിൽ ഷാർജയിലേക്ക് കടന്ന കേസിലെ എട്ടാം പ്രതി വെളുത്തോളി പാക്കത്തെ എ. സുബീഷിനെ ഇൻറർപോളിെൻറ സഹായത്തോടെ നാട്ടിലെത്തിക്കുന്നതിെൻറ ഭാഗമായാണ് അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകിയത്. െഎ.പി.സി 302 പ്രകാരം ഇയാൾക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
ഇയാളെ തിരിച്ചെത്തിക്കാനുള്ള പ്രാഥമിക നടപടിയാണ് റെഡ് കോർണർ നോട്ടിസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖേന ഇൻറർപോളിെൻറ സഹായത്തോടെ പ്രതിയെ നാട്ടിലെത്തിക്കാനും കണ്ടാലുടനെ അറസ്റ്റ് ചെയ്യാനും റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുന്നതിലൂടെ അന്വേഷണസംഘത്തിന് കഴിയും. ഇൗ അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. കോടതി വാറൻറ് പുറപ്പെടുവിച്ചാൽ പ്രതിയുടെ ഫോേട്ടാസഹിതം വിവരങ്ങൾ എയർപോർട്ട് അധികൃതർക്കും മറ്റും കൈമാറും. ഫെബ്രുവരി 17 രാത്രിയായിരുന്നു കല്യോെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത്. അന്വേഷണം നടക്കുന്നതിനിടയിൽ 26നാണ് ബംഗളൂരു വിമാനത്താവളം വഴി സുബീഷ് ഷാർജയിലേക്ക് കടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.