Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയ ഇരട്ടക്കൊല:...

പെരിയ ഇരട്ടക്കൊല: സി.ബി.ഐ അന്വേഷണം തുടങ്ങാത്തതിനെതിരെ ഹരജി; വിശദീകരണം തേടി ഹൈകോടതി

text_fields
bookmark_border
periya-murder-case
cancel
കൊച്ചി: ഹൈകോടതി ഉത്തരവിട്ടിട്ടും പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അേന്വഷണം ആരം ഭിക്കാത്തതിനെതിരായ കോടതിയലക്ഷ്യഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം ത േടി. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലിെൻറയും കൃപേഷിെൻറയ ും മാതാപിതാക്കൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാറിെൻറ ഉത്തരവ്.

ക്രൈംബ്രാഞ്ച് അന്വേഷിച്ച് കുറ്റപത്രം നൽകിയ കേസിലെ അന്വേഷണം എത്രയും വേഗം സി.ബി.ഐയെ ഏൽപിക്കണമെന്നായിരുന്നു ഉത്തരവെന്നും ഇതുവരെ അന്വേഷണം ൈകമാറാത്തത് ഡി.ജി.പിയുടെ ഭാഗത്തുനിന്നുള്ള കൃത്യവിലോപമാണെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. സെപ്റ്റംബർ 30ന് കോടതി ഉത്തരവുണ്ടായിട്ടും ഇതുവരെ സി.ബി.ഐ കേസ് ഏറ്റെടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. ബോധപൂർവം കോടതി ഉത്തരവ് ധിക്കരിക്കുന്ന നടപടിയാണ് സി.ബി.ഐയുെടയും ഡി.ജി.പിയുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. ഡി.ജി.പിക്കും സി.ബി.ഐ എസ്.പിക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നായിരുന്നു ഹരജിക്കാരുെട ആവശ്യം. ഇവർ ഇരുവരുമാണ് ഹരജിയിലെ എതിർകക്ഷികൾ.

ഈ മാസം മൂന്നിന് ഡി.ജി.പിക്കും അഞ്ചിന് കാസർകോട് എസ്.പിക്കും സി.ബി.െഎ കത്ത് നൽകിയിരുന്നതായി കേസ് പരിഗണിക്കെവ സി.ബി.ഐ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ, ഇതുവരെ ഇതിന് മറുപടി ലഭിച്ചിട്ടില്ലെന്നും സി.ബി.ഐ വ്യക്തമാക്കി. ഹരജിയിൽ സർക്കാറിെൻറ നിലപാട് തേടേണ്ടതുണ്ടെന്ന് ഗവ. പ്ലീഡർ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, ഈ രീതി ശരിയല്ലെന്നും എത്രയും വേഗം സി.ബി.ഐക്ക് കേസ് കൈമാറാനാണ് ഉത്തരവിട്ടതെന്നും കോടതി പറഞ്ഞു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലോ സ്റ്റേയോ നിലവിലില്ല. ഈ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണം എത്രയും വേഗം ആരംഭിക്കണമെന്നും കോടതി വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:periya murder
News Summary - periya murder case
Next Story