പെരിയ ഇരട്ടക്കൊല: പ്രതികൾക്ക് സഹായം; ഏരിയ സെക്രട്ടറിയുടെ പങ്ക് വെളിപ്പെടുത്തി ക്രൈംബ്രാഞ്ച്
text_fieldsകാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവരെ കൊലപ്പെടുത്തിയ പ്രതികളെ സഹായിച്ചവരിൽ സി.പി.എം ഏരിയ സെക്രട്ടറിയുടെ പങ്ക്് വെളിപ്പെടുത്തി ക്രൈം ബ്രാഞ്ച് സംഘം. ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ 14ാം ഖണ്ഡികയിലാണ് സി.പി.എം ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠൻ പ്രതികളെ സഹായിച്ചതായി വ്യക്തമാക്കുന്നത്.
കൃത്യം നടത്തിയശേഷം ഒന്നാം പ്രതി പീതാംബരൻ, മറ്റുപ്രതികളായ അശ്വിൻ, ശ്രീരാഗ്, സുരേഷ് എന്നിവർ മുരളി ഒാടിച്ച കാറിൽ പെരിയയിൽ എത്തി. അഞ്ചാം പ്രതി ഗിജിൻ പീതാംബരനോട് വെളുത്തോളിയിൽ എത്താൻ പറഞ്ഞു. ഉടൻ പീതാംബരൻ സജിയോട് വെളുത്തോളിലേക്ക് എത്തണമെന്ന് നിർദേശം നൽകി. രണ്ടാം പ്രതി സജി മറ്റൊരു പ്രതി അനിലിനെയും കൊണ്ട് ശാസ്താ ഗംഗാധരെൻറ ജീപ്പിൽ വെളുത്തോളിയിലെത്തി. കൃത്യത്തിൽ പെങ്കടുത്തവരെല്ലാം വെളുത്തോളിയിൽ സംഗമിച്ചു. വെളുത്തോളിയിൽ െവച്ചാണ് കൃപേഷും ശരത്തും കൊല്ലപ്പെട്ടുവെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് വെളുത്തോളിയിലെ പാർട്ടി പ്രവർത്തകൻ മണി മറ്റൊരാൾക്ക് ഫോൺ ചെയ്തു.
പിന്നാലെ ബാലകൃഷ്ണൻ, ഗോപൻ എന്നിവരോടൊപ്പം സി.പി.എം ഏരിയ സെക്രട്ടറി കെ. മണികണ്ഠൻ വെളുത്തോളിയിലെത്തി. മണികണ്ഠൻ ആരെയോ വിളിച്ച് ഉപദേശം ചോദിച്ചശേഷം പ്രതികളോട് വസ്ത്രം മാറാനും ആയുധങ്ങൾ ഒളിപ്പിക്കാനും ആവശ്യപ്പെട്ടു. മണിയും സുബീഷും കുറച്ചുവസ്ത്രങ്ങൾ കൊണ്ടുവന്നു. ഗിജിൻ ഒഴികെയുള്ളവരെല്ലാം പുതിയവസ്ത്രങ്ങൾ ധരിച്ചു. കീക്കാനത്തിനടുത്തുള്ള കുറ്റിക്കാട്ടിൽ െവച്ച് സുബീഷും ഗിജിനും പ്രതികളുടെ വസ്ത്രങ്ങൾ തീയിട്ടുനശിപ്പിച്ചശേഷം സ്ഥലംവിട്ടു.
മണികണ്ഠൻ നിർദേശിച്ചപ്രകാരം പീതാംബരൻ, ഗിജിൻ, ശ്രീരാഗ്, അശ്വിൻ എന്നിവരെ മണിയെന്ന പാർട്ടി പ്രവർത്തകൻ ഉദുമയിലെ പാർട്ടി ഒാഫിസിലേക്ക് കൊണ്ടുപോയി. സുബീഷ് മണിയുടെ വീട്ടിൽ താമസിച്ചു. അടുത്തദിവസം രാവിലെ പ്രതികൾ നാലുപേരും വെളുത്തോളിയിൽ സംഗമിച്ച് പൊലീസിൽ കീഴടങ്ങി. എട്ടാം പ്രതി സുബീഷും 11ാം പ്രതി പ്രദീപും ഒളിവിലാണെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.
ഏരിയ സെക്രട്ടറിക്ക് പങ്കുണ്ടായിരിക്കെ, ഉന്നത നേതൃത്വത്തിന് ബന്ധമില്ല എന്ന് പറയുന്നത് എന്തുകൊണ്ട് എന്നചോദ്യത്തിന് ജില്ല സെക്രട്ടറി മുതൽ മുകളിലോട്ടാണ് ഉന്നതബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണസംഘം ‘മാധ്യമ’ത്തോട് പറഞ്ഞു.
ഏരിയ സെക്രട്ടറി മണികണ്ഠന് കൊലയുമായി ബന്ധമുണ്ട് എന്നുപറയാനുള്ള തെളിവില്ല. കൃത്യം നടത്തിയവർ അയാളോട് സഹായം തേടിയെന്നുമാത്രമേ പറയാൻ കഴിയൂവെന്നും അന്വേഷണസംഘം പറഞ്ഞു. പ്രതികളോട് ഉടൻ കീഴടങ്ങണം എന്ന് പാർട്ടി പറഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് അടുത്ത ദിവസംതന്നെ വെളുത്തോളിയിൽ െവച്ച് കീഴടങ്ങിയത് എന്നും പറയുന്നു. മണികണ്ഠെന ചോദ്യംചെയ്യാതെ സത്യവാങ്മൂലത്തിൽ പേര് പരാമർശിച്ചത്, ചോദ്യംചെയ്യാൻ സമയം കിട്ടാതിരുന്നതിനാലാണെന്നും ക്രൈം ബ്രാഞ്ച് സംഘം പറഞ്ഞു.
അതേസമയം, എന്തടിസ്ഥാനത്തിലാണ് തെൻറ പേര് പരാമർശിച്ചതെന്ന് മനസ്സിലാകുന്നില്ല എന്ന് മണികണ്ഠൻ ‘മാധ്യമ’ത്തോട് പറഞ്ഞു. കുറ്റകൃത്യത്തെ ഒരിക്കലും അംഗീകരിക്കാൻ പാർട്ടി തയാറല്ല. എന്നെ ചോദ്യംചെയ്യുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല. ഇതൊന്നുമില്ലാതെ കോടതിയിൽ പേര് പരാമർശിച്ചതിെൻറ കാര്യം വ്യക്തമാകുന്നില്ല. ആലോചിച്ച് നടപടിയെടുക്കും -മണികണ്ഠൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.