Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 1:40 PM IST Updated On
date_range 23 March 2018 1:40 PM ISTപേരാമ്പ്ര ഇരട്ടക്കൊല പ്രതി കുറ്റക്കാരൻ; ശിക്ഷ നാളെ
text_fieldsbookmark_border
camera_alt???????????? ???????? ?????????, ?????? ???????????
വടകര: ദമ്പതികളെ വെട്ടിക്കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പേരാമ്പ്ര ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപം ഞാണിയത്ത് തെരുവില്‍ വട്ടക്കണ്ടി മീത്തല്‍ ബാലന് (62), ഭാര്യ ശാന്ത(59) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഞാണിയം തെരുവിലെ കൂന്നേരി കുന്നുമ്മല്‍ ചന്ദ്രന്(58) കുറ്റക്കാരനാണെന്ന് വടകര അഡീഷനല്‍ ജില്ല ആന്‍ഡ് സെഷന്‍സ് കോടതി കണ്ടെത്തി. ശനിയാഴ്ച ഇരുവിഭാഗം അഭിഭാഷകരുടെയും വാദം കേട്ടശേഷം ശിക്ഷ വിധിക്കും.
2015 ജൂലൈ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രതി കടക്കെണിയില്‍നിന്ന് രക്ഷപ്പെടാനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൃത്യം നടക്കുന്നതിനിടയില്‍ ബഹളം കേട്ട് സ്ഥലത്തെത്തിയ അയല്‍വാസിയായ പ്ലസ് ടു വിദ്യാര്‍ഥി കൊല്ലിയില്‍ അജിന് സന്തോഷിനും(17) വെട്ടേറ്റിരുന്നു.
വീടിെൻറ രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ് ബാലന് വെട്ടേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഈ മുറിയിലേക്കുള്ള ഇടനാഴിയിലാണ് ശാന്ത മരിച്ചുകിടന്നത്. ശാന്തയുടെ മൃതദേഹത്തില്‍നിന്ന് വളകളും സ്വര്‍ണമാലയും അഴിച്ചെടുത്തശേഷം പ്രതി സ്ഥലം വിടുകയായിരുന്നു. പിന്നീട് പൊലീസ് അന്വേഷണത്തില്‍ പ്രതിയുടെ വീടിെൻറ പിറകുവശത്ത് കൂട്ടിയിട്ട മരക്കഷണങ്ങള്ക്കിടയില്നിന്ന് 41 സെൻറിമീറ്റര്‍ നീളമുള്ള കൊടുവാളും സംഭവസമയം ധരിച്ച വസ്ത്രങ്ങളും കവര്‍ച്ച നടത്തിയ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. നേരിട്ട് തെളിവില്ലാത്ത ഈ കേസില്‍ സാഹചര്യതെളിവിെൻറയും ശാസ്ത്രീയ തെളിവിെൻറയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കേസിെൻറ ഭാഗമായി ഡി.എന്‍.എ പരിശോധന, മുടി പരിശോധന, രക്തപരിശോധന എന്നിവയും നടത്തി.
മരിച്ച ബാലനും പ്രതി ചന്ദ്രനും സംസാരിച്ചതിെൻറ വിവരങ്ങള്‍ ശേഖരിക്കാന്‍ ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ ജനറല്‍ മാനേജർ അടക്കം 51 സാക്ഷികളെ വിസ്തരിച്ചു. 94 രേഖകളും 28 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി. കൊല്ലപ്പെട്ട ബാലെൻറ മകന് ആനന്ദിെൻറ ഭാര്യ പ്രജിത ഒന്നാം സാക്ഷിയും ബഹളം കേട്ട് ഓടിയെത്തിയപ്പോൾ പ്രതി വെട്ടി പരിക്കേല്‍പ്പിച്ച അജില്‍ സന്തോഷ് രണ്ടാം സാക്ഷിയുമാണ്.
2015 ജൂലൈ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രതി കടക്കെണിയില്‍നിന്ന് രക്ഷപ്പെടാനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൃത്യം നടക്കുന്നതിനിടയില്‍ ബഹളം കേട്ട് സ്ഥലത്തെത്തിയ അയല്‍വാസിയായ പ്ലസ് ടു വിദ്യാര്‍ഥി കൊല്ലിയില്‍ അജിന് സന്തോഷിനും(17) വെട്ടേറ്റിരുന്നു.
വീടിെൻറ രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ് ബാലന് വെട്ടേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഈ മുറിയിലേക്കുള്ള ഇടനാഴിയിലാണ് ശാന്ത മരിച്ചുകിടന്നത്. ശാന്തയുടെ മൃതദേഹത്തില്‍നിന്ന് വളകളും സ്വര്‍ണമാലയും അഴിച്ചെടുത്തശേഷം പ്രതി സ്ഥലം വിടുകയായിരുന്നു. പിന്നീട് പൊലീസ് അന്വേഷണത്തില്‍ പ്രതിയുടെ വീടിെൻറ പിറകുവശത്ത് കൂട്ടിയിട്ട മരക്കഷണങ്ങള്ക്കിടയില്നിന്ന് 41 സെൻറിമീറ്റര്‍ നീളമുള്ള കൊടുവാളും സംഭവസമയം ധരിച്ച വസ്ത്രങ്ങളും കവര്‍ച്ച നടത്തിയ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. നേരിട്ട് തെളിവില്ലാത്ത ഈ കേസില്‍ സാഹചര്യതെളിവിെൻറയും ശാസ്ത്രീയ തെളിവിെൻറയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കേസിെൻറ ഭാഗമായി ഡി.എന്‍.എ പരിശോധന, മുടി പരിശോധന, രക്തപരിശോധന എന്നിവയും നടത്തി.
മരിച്ച ബാലനും പ്രതി ചന്ദ്രനും സംസാരിച്ചതിെൻറ വിവരങ്ങള്‍ ശേഖരിക്കാന്‍ ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ ജനറല്‍ മാനേജർ അടക്കം 51 സാക്ഷികളെ വിസ്തരിച്ചു. 94 രേഖകളും 28 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി. കൊല്ലപ്പെട്ട ബാലെൻറ മകന് ആനന്ദിെൻറ ഭാര്യ പ്രജിത ഒന്നാം സാക്ഷിയും ബഹളം കേട്ട് ഓടിയെത്തിയപ്പോൾ പ്രതി വെട്ടി പരിക്കേല്‍പ്പിച്ച അജില്‍ സന്തോഷ് രണ്ടാം സാക്ഷിയുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story