പൂന്തുറയിൽ പ്രതിഷേധം; വിലക്ക് ലംഘിച്ച് ജനം തെരുവിൽ
text_fieldsപൂന്തുറ: സൂപ്പര്‍ സ്പ്രെഡിനെ തുടര്‍ന്ന് അതിഗുരുതര സാഹചര്യം നിലനില്‍ക്കുന്ന പൂന്തുറയില്‍ കമാന്ഡോകളെപ്പോലും വകെവക്കാതെ പ്രതിഷേധവുമായി നാട്ടുകാര്‍ കൂട്ടമായി നിരത്തിലിറങ്ങി. പൊലീസും റവന്യൂ അധികൃതരും ഇടവക വികാരിയുമായി മണിക്കൂറോളം നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പ്രതിഷേധം കെട്ടടങ്ങിയത്.
ട്രിപ്ള്‍ ലോക്ഡൗണ്‍ ഏർപ്പെടുത്തിയ പൂന്തുറയില്‍നിന്ന് സമീപപ്രദേശങ്ങളിലെ കടകളില്‍ േപായി സാധനങ്ങള്‍ വാങ്ങുന്നതിന് പൊലീസ് ഏർപ്പെടുത്തിയ കര്‍ശന നിയന്ത്രണത്തിലും തീരദേശത്ത് നിന്ന് വൈറസ് ബാധ സ്ഥിരീകരിച്ച് കൊണ്ടുപോയവരെ താമസിപ്പിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഇെല്ലന്നും ആരോപിച്ചാണ് നാട്ടുകാർ കൂട്ടത്തോടെ തെരുവിലിറങ്ങിയത്. സുരക്ഷാസംവിധാനങ്ങള്‍ പാേട അവഗണിച്ച് പൂന്തുറ സ്കൂളിന് മുന്നിലായിരുന്നു പ്രതിഷേധം.
പൂന്തുറ ആയുഷ് സെൻററില്‍ ആൻറിജന്‍ പരിശോധന നടത്താന്‍ എത്തിയ ആരോഗ്യപ്രവര്‍ത്തകരുടെ വാഹനം ഒരുവിഭാഗം തടഞ്ഞു. ആക്രമണം ഭയന്ന് ആശാ വര്‍ക്കര്‍മാര്‍ ഉൾെപ്പടെ ആരോഗ്യപ്രവര്‍ത്തകര്‍ പൂന്തുറ സാമൂഹികാരോഗ്യകേന്ദ്രത്തിലേക്കു മടങ്ങി. പൊലീസ് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി തിരിച്ചയക്കാന്‍ ശ്രമിെച്ചങ്കിലും കൂടുതല്‍ ആളുകൾ തടിച്ചുകൂടിയതോടെ പ്രതിഷേധത്തിെൻറ രീതി മാറി. വഴിവിട്ട തലങ്ങളിലേക്ക് പോകുമെന്ന് കണ്ടതോടെ ഡി.സി.പി ദിവ്യഗോപിനാഥിെൻറ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസും ഡെപ്യൂട്ടി കലക്ടര്‍ ജി.കെ. സുരേഷ്കുമാറിെൻറ നേതൃത്വത്തില്‍ റവന്യൂ അധികൃതരും കുതിച്ചെത്തി.
ഇടവക വികാരി ഫാ. ബെബിന്സണുമായി നടത്തിയ ചര്‍ച്ചയില്‍ നാട്ടുകാര്‍ സാധനങ്ങള്‍ വാങ്ങാൻ പുറത്തേക്ക് ഇറങ്ങുന്നതു തടയിെല്ലന്നും പൂന്തുറയിലെ കച്ചവടസ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടി കൈക്കൊള്ളുമെന്നും ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് മണിക്കൂറുകള്‍ക്ക് ശേഷം പ്രതിഷേധം അവസാനിച്ചത്. സമീപ വാര്‍ഡുകളില്‍ വൈറസ് സ്ഥിരീകരിക്കുമ്പോഴും പൂന്തുറയുടെ പേരിലാണ് പൊതുസമൂഹത്തിന് മുന്നില്‍ എത്തുന്നതെന്നും വാര്‍ഡ് തിരിച്ച് കണക്ക് പ്രഖ്യാപിക്കണമെന്നും ആളുകൾ ആവശ്യപ്പെട്ടു.
സമ്പര്ക്കവ്യാപനത്തിലൂടെ മേഖലയിൽ രോഗം അതിവേഗം പടരുന്ന സാഹചര്യത്തിലാണ് കമാൻഡോകളെ വിന്യസിച്ച് നിയന്ത്രണങ്ങൾ കർക്കശമാക്കിയത്. വൈറസ് ബാധിതർ കൂടുന്നതോടെ ഇവിേടക്ക് എത്താന്‍ ആരോഗ്യപ്രവര്‍ത്തകരും മടിക്കുകയാണ്. രോഗികൾ വര്‍ധിക്കുന്നതനുസരിച്ച് തീരദേശത്തെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടക്കുന്നിെല്ലന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.