സമീപവാസികളുടെ എതിര്‍പ്പ്; ബംഗളൂരുവില്‍ മരിച്ച പൂനൂര്‍ സ്വദേശിയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കാനായില്ല
text_fieldsപൂനൂർ (കോഴിക്കോട്): ബംഗളൂരുവിൽ മരിച്ച പൂനൂർ പെരിങ്ങളംവയൽ വേണുഗോപാലന്‍ എന്ന ബാബുവിെൻറ (56) മൃതദേഹം വീട്ടുവള പ്പില്‍ സംസ്കരിക്കാൻ അനുവദിച്ചില്ലെന്ന് ആക്ഷേപം. വാഹനാപകടത്തെ തുടർന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്ന ബാ ബു കഴിഞ്ഞ ദിവസമാണ് മരിച്ചത്. വര്‍ഷങ്ങളായി കുടുംബസമേതം ബംഗളൂരുവിലാണ് താമസം.
ബാബുവിെൻറ അന്ത്യാഭിലാഷപ്രകാരം പെരിങ്ങളംവയലിലെ തറവാട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കാൻ മക്കളും മറ്റും നാട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. എന്നാൽ, കൊറോണക്കാലമായതിനാൽ ഈ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കാൻ നാട്ടുകാരില്‍ ചിലർ അനുവദിച്ചില്ല. വിവരമറിഞ്ഞ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാട്ടുകാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല.
ബംഗളൂരു ആശുപത്രിയില്‍നിന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുമായാണ് കുടുംബം നാട്ടിലെത്തിയത്. മൃതദേഹത്തോട് ചെയ്യുന്ന അനാദരവാണെന്ന് പറഞ്ഞിട്ടും ഒരുവിഭാഗം നാട്ടുകാര്‍ സംഘടിച്ച് എതിര്‍ക്കുകയായിരുന്നു.
നാട്ടുകാരെ അനുനയിപ്പിക്കാന്‍ കഴിയാതായതോടെ പെരിങ്ങളംവയലിലെ റോഡരികിൽ ആംബുലൻസിൽ തന്നെ കുടുംബാംഗങ്ങളെ കാണിച്ചശേഷം മൃതദേഹം കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് ബാധയല്ല മരണകാരണമെന്ന് വ്യക്തമാക്കിയിട്ടും നാട്ടുകാരില്‍ ചിലര്‍ മൃതദേഹത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതായി ആക്ഷേപമുണ്ട്. റാണിയാണ് ബാബുവിെൻറ ഭാര്യ.
മക്കള്‍: ഉഷ, നിഷ, ആശ. മരുമക്കള്‍: രഘു, മണി, വാസു. സഹോദരങ്ങള്‍: വിജയന്‍, പങ്കജവല്ലി, സുഗതകുമാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.