ഹർത്താൽ: പരീക്ഷ വിദ്യാർഥികൾ തടസ്സപ്പെടുത്തി
text_fieldsതിരുവനന്തപുരം: സാങ്കേതിക സർവകലാശാല ഹർത്താൽ ദിനമായ ചൊവ്വാഴ്ച നടത്തിയ എൻജിനീയറിങ് ഏഴാം സെമസ്റ്റർ െറഗുലർ പരീക്ഷ വിദ്യാർഥികൾ തടസ്സപ്പെടുത്തി. ഒമ്പത് ഗവ. കോളജുകളും മൂന്ന് എയ്ഡഡ് കോളജുകളുമടക്കം 22 കോളജുകളിൽ പരീക്ഷ തടസ്സപ്പെട്ടു. 99 ശതമാനം വിദ്യാർഥികളും കോളജിൽ എത്തിയിട്ടും പരീക്ഷ എഴുതിയില്ലെന്നും ചിലയിടങ്ങളിൽ കുട്ടികൾ പരീക്ഷ തടസ്സപ്പെടുത്തിയെന്നും സർവകലാശാല അറിയിച്ചു. ഏഴാം സെമസ്റ്റർ െറഗുലർ പരീക്ഷകളാണ് വിദ്യാർഥികൾ തടസ്സപ്പെടുത്തിയതെങ്കിലും സപ്ലിമെൻററി പരീക്ഷ മിക്കവരും എഴുതിയിട്ടുണ്ട്.ഹർത്താൽ ദിനത്തിലെ പരീക്ഷ മാറ്റിെവക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം.
വിദ്യാർഥി സംഘടനകളുടെ പേര് ഉപയോഗിക്കാതെ, സർവകലാശാല സ്റ്റുഡൻറ്സ് യൂനിയൻ, അസോസിയേഷൻ എന്നിങ്ങനെ പേരുകളിലാണ് വിദ്യാർഥികൾ ഒത്തുകൂടിയത്. പരീക്ഷ എഴുതാനെത്തിയ നിരവധി പേരെ തടഞ്ഞതായി ആരോപണമുണ്ട്. തിരുവനന്തപുരം പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ കോളജിൽ ഒരു വിദ്യാർഥി പ്രിൻസിപ്പലിെൻറ ഓഫിസിലാണ് പരീക്ഷ എഴുതിയത്. 143 കോളജുകളിൽ 22 ഇടത്ത് മാത്രമാണ് തടസ്സപ്പെട്ടതെന്നതിനാൽ പരീക്ഷ മാറ്റിെവക്കാനാവില്ലെന്ന് സർവകലാശാല അറിയിച്ചു. പരീക്ഷയെഴുതാത്ത കുട്ടികൾക്ക് റീ ടെസ്റ്റാണോ സപ്ലിമെൻററി പരീക്ഷയാണോ നടത്തേണ്ടതെന്ന് സിൻഡിക്കേറ്റ് തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.