Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെൻഷൻ പ്രായവർധനക്ക്...

പെൻഷൻ പ്രായവർധനക്ക് വളഞ്ഞ വഴിയുമായി സർക്കാർ

text_fields
bookmark_border
പെൻഷൻ പ്രായവർധനക്ക് വളഞ്ഞ വഴിയുമായി സർക്കാർ
cancel

തിരുവനന്തപുരം: ജീവനക്കാരുടെ പെൻഷൻ പ്രായവർധനക്ക് വളഞ്ഞ വഴിയുമായി സർക്കാറിെൻറ സാമ്പത്തിക പ്രതിസന്ധി പഠിക്കുന്ന വിദഗ്ധസമിതി. വിരമിക്കൽ പ്രായം 56ൽ നിലനിർത്താനും തുടർന്ന് നാലു വർഷത്തേക്ക് പുനർനിയമനം നൽകാനുമാണ് നിർദേശം. വിരമിക്കുന്ന തൊട്ടടുത്ത ദിവസം മുതൽ പുനർനിയമനം. ഇൗ കാലത്തെ സേവനം പെൻഷൻ ആനുകൂല്യങ്ങൾക്ക് പരിഗണിക്കില്ല. 60 വയസ്സും പുനർനിയമന കാലയളവും പൂർത്തിയാക്കിയ ശേഷമാകും പെൻഷൻ ആനുകൂല്യം ലഭിക്കുക. ഇതിന് പലിശ നൽകും. നിലവിലെ ശമ്പള നിരക്കിലാകും പുനർനിയമനം. ഡോ. കെ.എം. എബ്രഹാം അധ്യക്ഷനായ സമിതിയാണ് നിർദേശം െവച്ചത്. 

പെൻഷൻ പ്രായവർധന യുവാക്കളിൽനിന്ന് കടുത്ത എതിർപ്പിന് വഴിവെക്കുമെന്നതിനാലാണ് പുതിയ കുപ്പിയിലാക്കി സമിതി നിർദേശം അവതരിപ്പിച്ചത്. നിലവിലെ ജീവനക്കാർ 60 വയസ്സ് വരെ തുടരുന്നത് പി.എസ്.സി വഴി സർക്കാർ ജോലി തേടുന്നവർക്ക് വൻ തിരിച്ചടിയാകും. അനവധി വർഷങ്ങളിലേക്ക് പുതിയ നിയമനങ്ങൾ നിലക്കും. പി.എസ്.സി നിയമനം ഇഴഞ്ഞുനീങ്ങുേമ്പാഴാണ് ഇൗ നിർദേശം. നാലു വർഷത്തെ പെൻഷൻ ആനുകൂല്യങ്ങൾ മാറ്റിവെക്കാമെന്നതാണ് നിർദേശത്തിെൻറ കാതൽ.

16,000 കോടി രൂപ ഇപ്രകാരം സർക്കാറിന് ലഭിക്കും. സാമ്പത്തിക പ്രതിസന്ധിയിൽ നാലുവർഷം വലിയ ആശ്വാസം ഉണ്ടാക്കുകയും ചെയ്യും. പെൻഷൻ പ്രായം വർധിപ്പിച്ചാൽ 60 വയസ്സ് വരെയുള്ള നാലു വർഷത്തെ ശമ്പള വർധനക്ക് അനുസരിച്ച പെൻഷൻ ആനുകൂല്യം നൽകേണ്ടിവരുമായിരുന്നു. പുതിയ നിർദേശത്തിൽ അത് ഒഴിവാക്കാനാകും. താൽപര്യമുള്ള ജീവനക്കാർക്ക് മാത്രമാകും പുനർനിയമനം. വിരമിക്കുന്നതിന് ആറുമാസം മുമ്പ് താൽപര്യം അറിയിക്കണമെന്നാണ് നിർദേശം.

മുമ്പ് ജീവനക്കാരുടെ വിരമിക്കൽ ദിനം ഏകീകരിച്ചിരുന്നു. ഇത് പിന്നീട് പെൻഷൻ പ്രായം 56 വയസ്സാക്കി ഉയർത്തുന്നതിലാണ് കലാശിച്ചത്. പെൻഷൻ പ്രായം ആദ്യം 58 ആയും പിന്നീട് 60 ആയും ഉയർത്തണമെന്ന് എക്സ്പെൻഡീച്ചർ റിവ്യൂ കമ്മിറ്റി പല റിപ്പോർട്ടുകളിലായി സർക്കാറിന് ശിപാർശ സമർപ്പിച്ചിരുന്നു. ഇപ്പോഴത്തെ സമിതിയുടെ റിപ്പോർട്ട് ധനവകുപ്പ് പരിശോധിച്ചുവരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newskerala govermentPension Age
News Summary - pension age increase in kerala -malayalam news
Next Story