Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലിംഗച്ഛേദക്കേസ്:...

ലിംഗച്ഛേദക്കേസ്: പെൺകുട്ടിക്കെതിരെ വീണ്ടും കോടതി

text_fields
bookmark_border
ലിംഗച്ഛേദക്കേസ്: പെൺകുട്ടിക്കെതിരെ വീണ്ടും കോടതി
cancel

തിരുവനന്തപുരം: ലിംഗച്ഛേദക്കേസിൽ നിയമ വിദ്യാർഥിനി കൂടിയായ പെൺകുട്ടി  വൈരുധ്യമൊഴികൾ നൽകുന്നത് കേസിെൻറ നടപടികളെ സാരമായി ബാധിക്കുമെന്ന് കോടതിയുടെ വിലയിരുത്തൽ. പെൺകുട്ടി ബോധപൂർവം കേസിനെ അട്ടിമറിക്കാൻ ചെയ്യുന്ന നടപടികളാണിവയെന്ന് കരുതാമെന്നും കേസ് നടപടികൾ ഒാരോ ദിവസം കഴിയുംതോറും സങ്കീർണവും സംശയം ജനിപ്പിക്കുന്നതുമാണെന്നും കോടതി നിരീക്ഷിച്ചു. ലൈംഗിക പീഡനത്തിനിടെ ലിംഗം മുറിച്ച സംഭവത്തിൽ പെൺകുട്ടിയുടെ നുണ പരിശോധന വേണമെന്ന അന്വേഷണ സംഘത്തിെൻറ അപേക്ഷയിന്മേലുള്ള തുടർ നടപടികളും തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി റദ്ദാക്കി.

ജൂൺ 20ന് പൊലീസിെൻറ ആവശ്യം അംഗീകരിക്കുകയും അന്നുതന്നെ  പെൺകുട്ടിയുടെ നിലപാട് അറിയിക്കാൻ നോട്ടീസ് അയക്കുകയും ചെയ്തു. എന്നാൽ, ജൂൺ 27ന് കേസ് പരിഗണിച്ചപ്പോഴും പെൺകുട്ടി ഹാജരായില്ല. കഴിഞ്ഞ രണ്ട് തവണയും നോട്ടീസ് അയച്ചിട്ടും യുവതി കോടതിയിൽ ഹാജരാകാത്തതിനാലാണ് ഹരജിയിലെ തുടർനടപടികൾ റദ്ദാക്കിയത്.  

സ്വാമി ഗംഗേശാനന്ദ ഇപ്പോഴും റിമാൻഡിലാണ്. പെൺകുട്ടിയുടെ കാമുകൻ അയ്യപ്പദാസ് ഹൈകോടതിയിൽ നൽകിയിരുന്ന ഹേബിയസ് കോർപസ് ഹരജി രണ്ടാഴ്ച മുമ്പ് പിൻവലിച്ചിരുന്നു. ഇതിനുശേഷം പെൺകുട്ടി കോടതിയിൽ  ഹാജരായിട്ടില്ല. കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നതായും പെൺകുട്ടിയെ സ്വാധീനിക്കാൻ  ശ്രമം നടക്കുന്നതായും അേന്വഷണസംഘം നേരത്തേ വിലയിരുത്തിയിരുന്നു. ഇത് ശരിവെക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalamkerala newschopped off penisswami caseSwami Gangesananda
News Summary - penis chopped case kerala news
Next Story