Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷയരോഗികളിലെ പ്രമേഹം...

ക്ഷയരോഗികളിലെ പ്രമേഹം തടയാൻ ‘പെൻ ഡ്രൈവ്’

text_fields
bookmark_border
pendrive heath
cancel

കൊച്ചി: ക്ഷയരോഗികളിലെ പ്രമേഹം പ്രതിരോധിക്കാൻ ‘പെൻ ഡ്രൈവ്’ പദ്ധതിയുമായി ആരോഗ് യവകുപ്പ്. ഓരോ ജില്ലയിലും തെരഞ്ഞെടുത്ത 100 രോഗികൾക്ക് ഇൻസുലിൻ പേനയും മരുന്നും സൗജന്യമായി വിതരണം ചെയ്യുന്നതാണ് പെൻ ഡ്രൈവ് (ഡയബറ്റിസ് റിഡക്ഷൻ ഇനീഷ്യേറ്റിവ് ഫോർ വൾനറബിൾ) പദ്ധതി. പ്രമേഹം പിടിപെട്ടവരിൽ ക്ഷയരോഗ നിവാരണം വേണ്ടത്ര ഫലം കാണാത്തതിെൻറ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് നടപടി.

സംസ്ഥാനത്ത് 26,000ഓളം ക്ഷയരോഗികളുെണ്ടന്നാണ് കണക്ക്. ഇവരിൽ 44 ശതമാനം പേർക്കും പ്രമേഹമുണ്ട്. പ്രമേഹം പ്രതിരോധശേഷി ഗണ്യമായി കുറക്കുമെന്നതിനാൽ ക്ഷയരോഗ ചികിത്സ പലപ്പോഴും ഫലപ്രദമാകാറില്ല.
ഈ സാഹചര്യത്തിലാണ് പെൻ ഡ്രൈവ് പദ്ധതിക്ക് രൂപംനൽകിയതെന്ന് ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫിസർ ഡോ. ബിപിൻ ഗോപാൽ ‘മാധ്യമ’ത്തോട് പറഞ്ഞു.

പ്രമേഹമുള്ള എല്ലാ ക്ഷയരോഗികൾക്കും ഇൻസുലിൻ പേന ആവശ്യമില്ല. രോഗത്തിെൻറ അവസ്ഥ മാത്രം കണക്കാക്കിയാണ് ഓരോ ജില്ലയിൽനിന്നും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. മറ്റ് മാനദണ്ഡങ്ങളില്ല. അതത് ജില്ലയിൽതന്നെയാകും തെരഞ്ഞെടുപ്പ്. ഇൻസുലിൻ പേനയും 400 രൂപ വിലവരുന്ന കൂടുതൽ ഫലപ്രദമായ അനലോഗ് ഇൻസുലിൻ മരുന്നും സൗജന്യമായാണ് നൽകുക. എട്ടുമാസം വരെ ഉപയോഗിക്കാനുള്ള മരുന്ന് ഉണ്ടാകും.

കരാർ വ്യവസ്ഥ പ്രകാരം മരുന്നിനൊപ്പം പേന സൗജന്യമായാണ് ആരോഗ്യവകുപ്പിന് കമ്പനി ലഭ്യമാക്കുന്നത്. പേന എങ്ങനെ ഉപയോഗിക്കണം എന്നത് സംബന്ധിച്ച് മരുന്ന് കമ്പനി നേരിട്ടും ആരോഗ്യവകുപ്പും രോഗികൾക്ക് പരിശീലനവും മാർഗനിർദേശങ്ങളും നൽകും. ഓരോ രോഗിക്കും ആവശ്യമായ മരുന്നിെൻറ അളവ് ഡോക്ടർ പേനയിൽ മുൻകൂട്ടി ക്രമീകരിച്ച് നൽകും. പിന്നീട് ആശുപത്രിയിൽ പോകാതെ തന്നെ രോഗികൾക്ക് സ്വന്തമായി ഇൻസുലിൻ എടുക്കാം.

പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ ക്ഷയരോഗികളുടെ മുഴുവൻ വിവരങ്ങളും ആരോഗ്യവകുപ്പ് േശഖരിച്ചിട്ടുണ്ട്. ആവശ്യമായ മരുന്നും പേനകളും എല്ലാ ജില്ലയിലും എത്തിച്ചു. ചില ജില്ലകളിൽ വിതരണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newspendrive health testTB Patients
News Summary - pendrive health test TB Patients -Kerala News
Next Story