Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർട്ടിക്കുവേണ്ടി...

പാർട്ടിക്കുവേണ്ടി ജീവിച്ചു; കുറ്റമേറ്റതും പാർട്ടിക്കുവേണ്ടി -പീതാംബരെൻറ ഭാര്യ

text_fields
bookmark_border
പാർട്ടിക്കുവേണ്ടി ജീവിച്ചു; കുറ്റമേറ്റതും പാർട്ടിക്കുവേണ്ടി -പീതാംബരെൻറ ഭാര്യ
cancel

കാസർകോട്: ‘തെൻറ ഭർത്താവ് പാർട്ടിക്കു വേണ്ടിയാണ് ഇതുവരെ ജീവിച്ചത്. പാർട്ടിക്കു വേണ്ടി തന്നെയാകും കൊ ലക്കുറ്റം ഏറ്റതും’- പെരിയ കല്യോെട്ട രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റി ലായ സി.പി.എം മുൻ പെരിയ ലോക്കൽ കമ്മിറ്റിയംഗം എ. പീതാംബരെൻറ ഭാര്യ മഞ്ജുഷ ‘മാധ്യമ’ത്തോട് പറഞ്ഞു.

ഇന് നേവരെ അദ്ദേഹം പാർട്ടിക്ക് വേണ്ടിയാണ് ജീവിച്ചത്. അദ്ദേഹം ഇത്തരത്തിൽ കൊലപാതകം ചെയ്യാനിടയില്ല. കുറ്റം ഏറ്റെ ടുത്തിട്ടുണ്ടെങ്കിൽ അതും പാർട്ടിയെ രക്ഷിക്കാനാവും. പാർട്ടിക്ക് ഒരു ബന്ധവും ഇല്ലെന്നു പറയുന്നത് ശരിയല്ല. പാർട്ടി അറിയാതെ ഒന്നും ചെയ്യാറില്ല. ഇേപ്പാൾ പാർട്ടി ഒന്നും അറിയില്ലെന്ന് തള്ളിപ്പറയുന്നത് ശരിയല്ല. ഇത്രയും കാലം പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചതും ജീവിച്ചതും മറന്നിട്ടാണോ ഇങ്ങനെയൊക്കെ പറയുന്നത് -മഞ്ജുഷ ചോദിക്കുന്നു. ഒരു ഉറുമ്പിനെപോലും നോവിക്കാത്ത ആളാണ് തെൻറ മകനെന്ന് പീതാംബരെൻറ അമ്മ തമ്പായി പറഞ്ഞു. പാർട്ടിയിലെ ആരെയൊക്കെയോ രക്ഷിക്കാൻ വേണ്ടിയാണ് അവൻ കുറ്റം സ്വയം ഏറ്റത്. ഇടതുകൈക്ക് സ്റ്റീൽ ഇട്ടിട്ടുള്ള മകന് ആരെയും കൊല്ലാൻ കഴിയില്ലെന്നും അവർ പറഞ്ഞു.

കേല്യാെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പീതാംബരൻ അറസ്റ്റിലായതിനുശേഷം ചൊവ്വാഴ്ച രാത്രി കോൺഗ്രസ് പ്രവർത്തകർ ഇവരുടെ വീട് ആക്രമിച്ചിരുന്നു. വീടിനകത്ത് തീയിട്ടും അടിച്ചും വീട് പൂർണമായും തകർത്തിട്ടുണ്ട്. ഇരുപത്തഞ്ചോളം വരുന്ന സംഘം വീട്ടിൽ അതിക്രമിച്ചു കടന്നായിരുന്നു അക്രമം നടത്തിയത്. സംഭവ സമയത്ത് തമ്പായിയും മഞ്ജുഷയും രണ്ട് മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തങ്ങളെ സംഘം ചവിട്ടി വീഴ്ത്തിയതായി തമ്പായിയും മഞ്ജുഷയും പറഞ്ഞു. ഇൗ സമയം പാർട്ടിക്കാേരാട് സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. പൊലീസിനോടും സഹായം അഭ്യർഥിച്ചു.എന്നാൽ, അക്രമിസംഘം പോയശേഷമാണ് പൊലീസ് എത്തിയത്.

മരണം ഉറപ്പിച്ചാണ് കത്തുന്ന വീട്ടിനുള്ളിൽ ഭയന്നു കഴിഞ്ഞത്. ‘ഞങ്ങളുടെ രണ്ടു പേരെയാണ് കൊന്നത്. രണ്ടുപേരുടെ ജീവൻ ഞങ്ങളുമെടുക്കും’ എന്ന് അക്രമിസംഘം ഭീഷണിപ്പെടുത്തിയതായും മഞ്ജുഷ പറഞ്ഞു. അടുക്കള ഭാഗത്തെ വാതിൽ തുറന്ന് പുറത്തു കടന്നാണ് ഇരുവരും ബന്ധു വീട്ടിെലത്തി അഭയം തേടിയത്. പീതാംബരെൻറ വീട്ടുവളപ്പിലെ വാഴ, കവുങ്ങ്, തെങ്ങിൻതൈകൾ എന്നിവയും വെട്ടി നശിപ്പിച്ചിട്ടുണ്ട്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും തകർത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsyouth Congress Workers MurderKasargod MurderPeethamabaran
News Summary - Peethambaran's Wife Against Party-Kerala News
Next Story