ഭരണഘടനയെ പിൻവാതിലിലൂടെ തിരുത്തി ഹിന്ദു രാഷ്ട്രത്തിന് ശ്രമം -പി. ചിദംബരം
text_fieldsതിരുവനന്തപുരം: ഭരണഘടനയെ പിൻവാതിലിലൂടെ തിരുത്തിയും അസ്ഥിരപ്പെടുത്തിയും അട്ടിമറിച്ചും ഹിന്ദുത്വരാഷ്ട്ര നിർമാണത്തിനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം. മുസ്ലിംകളും സർക്കാറും തമ്മിലോ മുസ്ലിംകളും ഭരണഘടനയും തമ്മിലോ ഉള്ള പോരാട്ടമല്ല, രാജ്യസ്നേഹികളായ ഇന്ത്യക്കാരും ഭരണാധികാരികളും തമ്മിലുള്ള പോരാട്ടമാണിതെന്നും അേദ്ദഹം പറഞ്ഞു. കെ.പി.സി.സി ആഭിമുഖ്യത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്ഭവന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചിദംബരം.
രണ്ടുമാസം നീണ്ട ചർച്ചക്കൊടുവിൽ തയാറാക്കിയ ഭരണഘടന ഭാഗം കേവലം മൂന്നുദിവസം കൊണ്ടാണ് കേന്ദ്രം തിരുത്തിയെഴുതിയത്. പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും ഒരേനാണയത്തിെൻറ ഇരുപുറങ്ങളാണ്. ഇതിലൂടെ ഹിന്ദു രാഷ്ട്രമാണ് ലക്ഷ്യമിടുന്നത്. ബി.ജെ.പി ഉദ്ദേശിക്കുന്ന ഹിന്ദുത്വരാഷ്്ട്രം മനുസ്മൃതിയല്ലാതെ മറ്റൊന്നുമല്ല. ഉന്നത സവർണ ജാതിക്കാർ മറ്റുള്ളവരെ ഭരിക്കും. കീഴ്ജാതിക്കാരും ദലിതരുമടക്കം പിന്തള്ളപ്പെടും. ഇത്തരമൊരു ഹിന്ദുരാഷ്ട്ര നീക്കം അനുവദിക്കരുത്.
തുല്യനീതി, തുല്യ അവകാശം, തുല്യസംരക്ഷണം എന്നിവയാണ് ഇന്ത്യ എന്ന ആശയത്തിെൻറ അടിസ്ഥാനം. ഇൗ അടിത്തറയെയാണ് പൗരത്വ ഭേദഗതി തകർക്കുന്നത്. നിയമം രാജ്യനന്മക്ക് വേണ്ടിയാണെന്ന കാര്യത്തിൽ തനിക്ക് 1000 ശതമാനം ഉറപ്പുണ്ടെന്നാണ് പ്രധാനമന്ത്രി പറയുന്നത്. നോട്ട് നിരോധന കാലത്തും ഇത് തന്നെയാണ് അദ്ദേഹം പറഞ്ഞിരുന്നത്. േകാൺഗ്രസ് ജീവിച്ചിരിക്കുന്നിടേത്താളം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ അനുവദിക്കില്ല. കോടതി ഇൗനിയമം തള്ളിക്കളയുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
സേന മേധാവി രാഷ്ട്രീയം പഠിപ്പിക്കേണ്ട -ചിദംബരം
തിരുവനന്തപുരം: കരസേന മേധാവി തെൻറ ജോലി നോക്കിയാൽ മതിയെന്നും രാഷ്ട്രീയക്കാരുടെ േജാലി നോക്കുകയോ രാഷ്ട്രീയം പഠിപ്പിക്കാൻ വരുകയോ ചെയ്യേണ്ടെന്നും മുൻ ആഭ്യന്തരമന്ത്രി പി. ചിദംബരം. സൈനിക മേധാവിയുടെ േജാലി ഇതല്ല. തെരുവിൽ എങ്ങനെ സമരം ചെയ്യണമെന്നും രാഷ്ട്രീയ പ്രവർത്തനം നടത്തണമെന്നും പഠിപ്പിക്കേണ്ട. സമരം ചെയ്യാൻ ഞങ്ങൾക്കറിയാം. അതിർത്തിയിൽ യുദ്ധം ചെയ്യുേമ്പാൾ സൈന്യത്തെ രാഷ്ട്രീയക്കാരാരും പഠിപ്പിക്കാൻ വരുന്നില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ രാജ്ഭവനിൽ മുന്നിൽ നടന്ന പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.