സി.പി.എമ്മുമായും ബി.ജെ.പിയുമായും കൂട്ടുകെട്ടിനില്ല; യു.ഡി.എഫിനൊപ്പം പ്രവർത്തിക്കും -പി.സി. ജോർജ്
text_fieldsകോട്ടയം: യു.ഡി.എഫിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. മുന്നണി പ്രവേശനചർച് ചകൾക്കായി ഒമ്പതംഗ കമ്മിറ്റിയെ നിയോഗിച്ചതായും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് അന്തിമ തീരുമാനമുണ്ടാകും. ഒരു പാർട്ടിയിലും ലയിക്കില്ല. സി.പി.എമ്മുമായും ബി.ജെ.പിയുമായും കൂട്ടുകെട്ടിനില്ലെന്നും സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.
അടുത്തിടെ, ബി.ജെ.പിക്കൊപ്പം സഹകരിച്ചുപ്രവർത്തിക്കുമെന്ന് ജോർജ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ പാർട്ടിയിൽനിന്ന് വൻ എതിർപ്പാണ് ഉയർന്നത്. നേരേത്ത യു.ഡി.എഫിൽ ചേക്കേറാൻ ശ്രമിച്ചെങ്കിലും നേതൃത്വം താൽപര്യം കാട്ടിയില്ല. സോണിയ ഗാന്ധിെയ കാണാൻ ശ്രമിച്ചെങ്കിലും സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ എതിർപ്പുമൂലം അവർ അനുമതി നൽകിയിരുന്നില്ല. യൂത്ത് ലീഗും യൂത്ത്ഫ്രണ്ട് എമ്മും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനിടെയാണ് യു.ഡി.എഫ് പ്രവേശനതാൽപര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.