ജിഹാദികൾ നേതൃത്വം കൊടുക്കുന്ന യു.ഡി.എഫുമായി ബന്ധം വേണ്ട -പി.സി. ജോർജ്
text_fieldsകോട്ടയം: യു.ഡി.എഫിൽ കയറിക്കൂടാനുള്ള ശ്രമം പരാജയപ്പെട്ടതോടെ, ജിഹാദികൾ നേതൃത്വം കൊടുക്കുന്ന യു.ഡി.എഫുമായി ബന്ധം വേണ്ടെന്നാണ് തീരുമാനമെന്ന് മലക്കം മറിഞ്ഞ് പി.സി. ജോർജ്. പൂഞ്ഞാറിൽ മത്സരിക്കുമെന്ന് പറഞ്ഞ ജോർജ്, കഴിഞ്ഞതവണ ഒറ്റക്ക് വിജയിച്ച മണ്ഡലത്തിൽ മത്സരിക്കാൻ ആരുടെയും ഔദാര്യം വേണ്ടെന്നും വ്യക്തമാക്കി.
പൂഞ്ഞാറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുസ്ലിംലീഗിനെയും ഉമ്മൻ ചാണ്ടിയെയും ജോർജ് കടന്നാക്രമിച്ചു. മുസ്‌ലിംലീഗ് നല്ല രാഷ്ട്രീയ കക്ഷിയാണ്. വർഗീയ വാദികളില്ലാത്ത മതേതരത്വമുള്ള തങ്ങളുടെ പാർട്ടിയാണ് ലീഗ്. പക്ഷേ, ആ ലീഗ് പോലും ജിഹാദികളുടെ കൈയിൽ അമർന്നിരിക്കുകയാണ്. കേരള രാഷ്ട്രീയം കൈയടക്കാൻ ജിഹാദികൾ യു.ഡി.എഫിനെ മറികടന്നുപോകുകയാണ്. കോൺഗ്രസിെൻറ നേതാക്കന്മാർക്കുപോലും തീരുമാനമെടുക്കാൻ കഴിയുന്നില്ല. യു.ഡി.എഫ് നേതാക്കൾ വഞ്ചകരാണ്.
കാഞ്ഞിരപ്പള്ളിയില്‍ തന്നെ സ്വതന്ത്രനാക്കുന്ന കാര്യമാണ് യു.ഡി.എഫ് ചര്‍ച്ച ചെയ്തത്. അതിന് കോണ്‍ഗ്രസിെൻറ ഔദാര്യം ആവശ്യമില്ല. എല്‍.ഡി.എഫിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. താൻ വി.എസ് പക്ഷക്കാരനായതിനാൽ പിണറായി വിജയന് പഥ്യം വരാൻ സാധ്യതയില്ല. ഉമ്മൻ ചാണ്ടി പാരയുടെ രാജാവാണ്. ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പി.കെ. കുഞ്ഞാലിക്കുട്ടിയുമൊക്കെ തെൻറ യു.ഡി.എഫ് പ്രവേശനത്തെ അനുകൂലിച്ചിരുന്നു. എന്നാൽ, ഉമ്മൻ ചാണ്ടി പാരവെച്ചു. മറ്റു മണ്ഡലങ്ങളിൽ മത്സരിക്കുന്നതടക്കം കാര്യങ്ങൾ മാർച്ച് മൂന്നിന് കോട്ടയത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗശേഷം പ്രഖ്യാപിക്കുമെന്നും ജോർജ് പറഞ്ഞു.
അടുത്ത ദിവസം ജോർജ് എൻ.ഡി.എയിൽ ചേരുമെന്നാണ് വിവരം. രണ്ടു സീറ്റാണ് എൻ.ഡി.എ നേതൃത്വം ജോർജിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

