Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോള്‍ മുത്തൂറ്റ്...

പോള്‍ മുത്തൂറ്റ് വധം: എട്ട് പ്രതികളുടെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി

text_fields
bookmark_border
പോള്‍ മുത്തൂറ്റ് വധം: എട്ട് പ്രതികളുടെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി
cancel

കൊച്ചി: മുത്തൂറ്റ് ഗ്രൂപ് ഹോസ്പിറ്റാലിറ്റി ഡിവിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ പോള്‍ എം. ജോര്‍ജിനെ (പോൾ മുത ്തൂറ്റ്) കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി റദ്ദാക്കി. കൊല ചെയ്യാനുള ്ള ഉദ്ദേശ്യമോ തയാറെടുപ്പോ കൂട്ടായ ലക്ഷ്യമോ പ്രതികൾക്ക് ഉണ്ടായിരുെന്നന്ന് തെളിയിക്കാൻ പ്രോസിക്യൂഷന്  കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡ ിവിഷൻ ബെഞ്ച് വിധി.

ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നു മുതൽ ഒമ്പത് വരെ പ്രതികളായ സത്താർ, സുജിത്ത്, ആകാശ് ശശി ധരൻ, സതീശ് കുമാർ, രാജീവ് കുമാർ, ഷിനോ പോൾ, ഫൈസൽ എന്നിവരെയാണ് കൊലക്കുറ്റത്തിൽനിന്ന് ഒഴിവാക്കിയത്. എന്നാൽ, ഒമ്പതാം പ്രതി ഫൈസൽ ഒഴികെയുള്ളവർക്കെതിരെ അന്യായമായി സംഘംചേരൽ, മാരകായുധം കൈവശംെവക്കൽ, കൂട്ടംചേർന്ന് മർദിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ നിലനിൽക്കും. ഫൈസലിനെ നിരപരാധിയാണെന്ന് കണ്ട് കുറ്റമുക്തനാക്കി. അതേസമയം, അപ്പീൽ നൽകാത്തതിനാൽ രണ്ടാം പ്രതി കാരി സതീഷിനെതിരായ ജീവപര്യന്തം നിലനിൽക്കും.

സതീഷ് അടക്കം ഒമ്പതുപേർക്കാണ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി 2015 സെപ്റ്റംബർ ഒന്നിന് ജീവപര്യന്തം വിധിച്ചത്.
2009 ആഗസ്റ്റ് 21ന് ഒരു ബൈക്കപകടത്തിന് ദൃക്സാക്ഷികളായ പ്രതികൾ അപകടമുണ്ടാക്കിയ പോളിെൻറ കാറിനെ പിന്തുടരുകയും തര്‍ക്കത്തിനൊടുവില്‍ കൊലപ്പെടുത്തിയെന്നുമാണ് സി.ബി.ഐ കണ്ടെത്തൽ. മണ്ണഞ്ചേരിയിലെ ഗുണ്ടയെ വകവരുത്താന്‍ ക്വട്ടേഷനുമായി ചങ്ങനാശ്ശേരിയിൽനിന്ന് പോകുംവഴിയാണ് പോളുമായി ഏറ്റുമുട്ടലുണ്ടായത്.

പോൾ വധവും ക്വട്ടേഷൻ കേസും രണ്ടായി അന്വേഷിച്ച് സി.ബി.ഐ വെവ്വേറെ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേകമായി വിചാരണ നടത്തുകയായിരുന്നു. ശിക്ഷിക്കപ്പെട്ട ഒമ്പതുപേർക്കും 55,000 രൂപ പിഴയും വിധിച്ചിരുന്നു. 10 മുതൽ 13 വരെ പ്രതികളായ എം. അബി, സഹോദരൻ എം. റിയാസ്, കെ. സിദ്ദീഖ്, എ. ഇസ്മായില്‍ എന്നിവർക്ക് മൂന്നുവർഷം കഠിനതടവും 5000 രൂപ പിഴയും ലഭിച്ചു. 14ാം പ്രതി അനീഷിനെ സി.ബി.ഐ കോടതി വെറുതെ വിട്ടിരുന്നു.

കൊലപാതകക്കേസിലെ ഒന്നുമുതൽ 10വരെ പ്രതികളെ കൂടാതെ സുല്‍ഫിക്കര്‍, സബീര്‍, പ്രദീഷ്, ഹസൻ എന്ന സന്തോഷ്കുമാർ എന്നിവരെകൂടി ക്വട്ടേഷന്‍ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തി മൂന്നുവർഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ, സബീറിനെയും പോൾ വധക്കേസിലെ ഒമ്പതാം പ്രതിയും ഈ കേസിൽ 12ാം പ്രതിയുമായ ഫൈസലിനെയും കോടതി കുറ്റമുക്തനാക്കി. 18 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യം പൊലീസ് അന്വേഷിച്ച കേസ് 2010 ജനുവരി 21ലെ ഹൈകോടതി ഉത്തരവിനെത്തുടർന്നാണ് സി.ബിഐക്ക് വിട്ടത്.

ജീവപര്യന്തം റദ്ദാക്കിയ പ്രതികൾക്കുമേൽ മൂന്നുവർഷം വെര തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾ മാത്രമാണ്  നിലനിൽക്കുന്നത്. ഈ ശിക്ഷാ കാലാവധി ഇവരെല്ലാം പൂര്‍ത്തിയാക്കിയതിനാൽ ഹൈകോടതി വിധി രേഖാമൂലം ലഭിച്ചാലുടൻ പുറത്തിറങ്ങാനാവും. തുടർ നടപടികൾക്ക് വിധിപ്പകർപ്പ് ജയിൽ സൂപ്രണ്ടിന് ഉടൻ കൈമാറാൻ ഉത്തരവിലുണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsPaul Muthoott Case
News Summary - Paul Muthoott Murder Case-Eight Accused Death-Kerala News
Next Story