പാറ്റൂർ ഭൂമി ഇടപാട്: അഴിമതിയാരോപണം എന്താണെന്ന് ഹൈകോടതി
text_fieldsകൊച്ചി: പാറ്റൂർ ഭൂമി ഇടപാടുകേസിലെ അഴിമതിയാരോപണം എന്താണെന്ന് ഹൈേകാടതി. ഉദ്യോഗസ്ഥതല വീഴ്ചയാണോ അഴിമതിയാണോ ഇതിനുപിന്നിെലന്ന് ഹൈകോടതി സിംഗിൾ ബെഞ്ച് വാക്കാൽ ആരാഞ്ഞു. പാറ്റൂർ ഭൂമിക്കേസ് റദ്ദാക്കാൻ മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ, ബിൽഡറായ ആർടെക് റിയൽറ്റേഴ്സ് എന്നിവർ നൽകിയ ഹരജി പരിഗണിക്കേവയാണ് ഹൈകോടതി ഇക്കാര്യങ്ങൾ ആരാഞ്ഞത്.
ഈ വിഷയത്തിലെ കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറലിെൻറ റിപ്പോർട്ട് കോടതിയുടെ ശ്രദ്ധയിൽപെടുത്തിയ അഡി. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വിജിലൻസ് ത്വരിതാന്വേഷണം നടത്തിയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും വ്യക്തമാക്കി. പാറ്റൂർ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ലോകായുക്തയിലുള്ള കേസിെൻറ സ്ഥിതി വ്യക്തമാക്കി രജിസ്ട്രാർ നൽകിയ കത്തും കോടതിയിൽ സമർപ്പിച്ചു.ഇന്നലെ ഹരജി പരിഗണനക്കെടുത്തപ്പോൾ ഇതേ കേസിൽ വി.എസ്. അച്യുതാനന്ദൻ വിജിലൻസ് കോടതിയിൽ നൽകിയ പരാതി റദ്ദാക്കണമെന്ന ആവശ്യം ആർടെക് റിയൽറ്റേഴ്സ് ഉന്നയിച്ചു. എന്നാൽ, കോടതി ഒരു നടപടിയും സ്വീകരിക്കാത്ത സ്വകാര്യ പരാതി റദ്ദാക്കാൻ കഴിയുമോ എന്ന നിയമപ്രശ്നം ഇക്കാര്യത്തിൽ പരിശോധിക്കേണ്ടതുണ്ടെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ഹരജി 28ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.