Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരോഗികൾ നിറയുന്നു;...

രോഗികൾ നിറയുന്നു; വേണം കൂടുതൽ ജാഗ്രത

text_fields
bookmark_border
covid
cancel

കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ സംസ്ഥാനത്തെ ഐ.സി.യുവുകളും വെൻറിലേറ്ററുകളും നിറയുന്നു. സർക്കാർ ആശുപത്രികൾക്ക് പുറമെ, സ്വകാര്യ ആശുപത്രികളിലെ സ്ഥിതിയും വ്യത്യസ്തമല്ല.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ 134 വെൻറിലേറ്ററുകളിൽ ബാക്കിയുള്ളത് നാലെണ്ണം. 161 ഐ.സി.യു കിടക്കകളിലും രോഗികളുണ്ട്. 161 െഎ.സി.യുവുകളടക്കം 538 കിടക്കകളാണ് കോവിഡ് രോഗികൾക്കാണ് നീക്കിവെച്ചത്. ജനറൽ ആശുപത്രിയിൽ 13-14 പേരെയാണ് പ്രതിദിനം പ്രവേശിപ്പിക്കുന്നത്. 25 െഎ.സി.യു കിടക്കകൾ ഉടൻ സജ്ജമാകും. ജില്ലയിൽ ആകെയുള്ള െഎ.സി.യു കിടക്കകളിൽ 54.3 ശതമാനമാണ് ഇതുവരെ നിറഞ്ഞത്. ഒാക്സിജൻ കിടക്കകളിൽ 16.8 ശതമാനവും.

തിരുവനന്തപുരം, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളില്‍ ഓരോ സി.എഫ്.എല്‍.റ്റി.സികള്‍ വീതം പുതുതായി ആരംഭിച്ചിട്ടുണ്ട്. 200 പേര്‍ക്കുള്ള കിടക്കകള്‍ ഇവിടെയുണ്ട്. ചിറയിന്‍കീഴ് താലൂക്കില്‍ കിളിമാനൂരില്‍ പുതുതായി ഒരു ഡി.സി.സി (ഡൊമിസിലറി കെയര്‍ സെൻറര്‍) ഏറ്റെടുത്തു. 100 പേരെ ഇവിടെ ഉള്‍ക്കൊള്ളിക്കാം. സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി നീക്കിവെക്കാനുള്ള നടപടി പുരോഗമിക്കുന്നു.

ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കലക്ടറേറ്റിൽ ഓക്സിജൻ വാർ റൂം തുറന്നു. വഴുതക്കാട് വിമൻസ് കോളജ് ഓഡിറ്റോറിയമാണ് ജില്ലതല ഓക്സിജൻ സംഭരണകേന്ദ്രം.

ആലപ്പുഴയിൽ സർക്കാർ മേഖലയിലുള്ള 43 വെൻറിലേറ്ററും ഒഴിവുള്ളതായി ജില്ല മെഡിക്കൽ ഒാഫിസർ ഡോ. എൽ. അനിതകുമാരി പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ 12 വെൻറിലേറ്ററുണ്ട്. സർക്കാർ ആശുപത്രികളിൽ അറുനൂറോളം ഒാക്സിജൻ ബെഡുകളുണ്ട്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ ലഭ്യമല്ലെന്നും ഡി.എം.ഒ അറിയിച്ചു.

കോട്ടയം മെഡിക്കല്‍ കോളജിൽ 600 കിടക്കയിൽ 480ലും രോഗികളായി.100 ഐ.സി.യുവിൽ 73ഉം 60 വെൻറിലേറ്ററിൽ 49ലും രോഗികളുണ്ട്. ആകെയുള്ള 2100 കിടക്കയിൽ കൂടുതലും കോവിഡ് ബാധിതർക്കായി നീക്കിവെച്ചു.

കോട്ടയം ജില്ല ആശുപത്രിയും പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, വൈക്കം ജനറൽ ആശുപത്രികളിലും രോഗികൾ നിറഞ്ഞു. ഇവിടങ്ങളിൽ ഐ.സി.യുവും വെൻറിലേറ്ററും പരിമിതമാണ്. ജില്ലയിൽ കൂടുതൽ സൗകര്യങ്ങളുള്ള 18 സ്വകാര്യ ആശുപത്രിയുണ്ട്. അവിടെയെല്ലാം ഐ.സി.യുകളും വെൻറിലേറ്ററുകളും നിറഞ്ഞു. എന്നാൽ, ഒാക്സിജൻ ക്ഷാമം ഇല്ല.

ഇടുക്കിയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സംവിധാനത്തിെൻറ പരമാവധി ശേഷിയും വിനിയോഗിച്ച് ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ്. സർക്കാർ, സ്വകാര്യമേഖലകളിലായി 1304 കോവിഡ് ബെഡുകളും 42 വെൻറിലേറ്റർ ബെഡും 76 ഓക്സിജൻ ബെഡും 116 െഎ.സി.യു ബെഡുമാണുള്ളത്. ഇവയിലെല്ലാം രോഗികളുണ്ട്. വാക്സിൻ സ്റ്റോക്കും പരിമിതമാണ്.

എറണാകുളം ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ 360 വെൻറിലേറ്റർ സൗകര്യമാണുള്ളത്. ഇതിൽ 70 ശതമാനവും നിറഞ്ഞു. ഐ.സി.യു, ഓക്സിജൻ കിടക്കകളും 60 ശതമാനം നിറഞ്ഞു. കിടത്തി ചികിത്സക്കുള്ള 6411 കിടക്കകളില്‍ 1184 എണ്ണം കോവിഡ് രോഗികള്‍ക്കായി മാറ്റിവെച്ചു. 873 ഓക്‌സിജന്‍ കിടക്കകളും സജ്ജം.തൃശൂർ ജില്ലയിൽ 38 സർക്കാർ ആശുപത്രികളിലായി 61 ശതമാനം കിടക്കകൾ ഉപയോഗത്തിലാണ്. 6737 കിടക്കകളിൽ 4131 എണ്ണത്തിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്നുണ്ട്. 687 ഓക്സിജൻ കിടക്കകളിൽ 339ലും രോഗികളുണ്ട്. സർക്കാർ ആശുപത്രികളിലെ 47 വെൻറിലേറ്ററുകളിൽ 19 എണ്ണത്തിൽ കോവിഡ് രോഗികളുണ്ട്. 95 ഐ.സി.യുകളിൽ 31ൽ കോവിഡ് ബാധിതരാണ്. സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികൾ അധികമില്ല. ഓക്സിജൻ കിടക്കകൾക്കാണ് കൂടുതൽ ആവശ്യക്കാർ. 748ൽ 300 ഓക്സിജൻ കിടക്കകളിൽ രോഗികളുണ്ട്. 53ൽ എട്ട് വെൻറിലേറ്റർ മാത്രമാണ് ഉപയോഗിക്കുന്നത്. 108 ഐ.സി.യുകളിൽ 17ൽ മാത്രമേ രോഗികളുള്ളു. 1049 കിടക്കകളിൽ 231ലേ രോഗികളുള്ളൂ.

സർക്കാർ - സ്വകാര്യ മേഖലയിൽ 67 ആശുപത്രികളിലായി 7768 കിടക്കകളിൽ 4362 എണ്ണം ഉപയോഗത്തിലാണ്. 1435ൽ 639 ഓക്സിജൻ കിടക്കകളിലാണ് രോഗികളുള്ളത്. 100 വെൻറിലേറ്ററുകളിൽ 27 എണ്ണമാണ് ഉപയോഗത്തിലുള്ളത്. 203ൽ 48 ഐ.സി.യുവിലാണ് രോഗികളുള്ളത്. അതിതീവ്ര രോഗികളെ മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത്.

മലപ്പുറം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കോവിഡ് വെൻറിേലറ്ററുകൾ ഒഴിവില്ല. നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ ആശുപത്രികളിൽനിന്ന് നിലവിൽ രോഗികളെ ജില്ലക്ക് പുറത്തേക്ക് റഫർ ചെയ്യുകയാണ്. 67 ഐ.സി.യു ബെഡുകളിൽ രണ്ടെണ്ണം മാത്രമാണ് ഒഴിവ്. ഒാക്സിജൻ സിലിണ്ടർ, ഓക്സിജൻ കോൺസട്രേറ്റർ എന്നിവയുടെ കുറവുണ്ട്. ജില്ലക്ക് സ്വന്തമായി ഒാക്സിജൻ ജനറേറ്ററില്ല. സർക്കാർ ആശുപത്രികളിൽ 366 ബെഡുകളിൽ 86 എണ്ണമാണ് ഒഴിവുള്ളത്. എന്നാൽ സ്വകാര്യ ആശുപത്രികളിൽ കോവിഡ് ബെഡ് ക്ഷാമമില്ല. സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവെച്ചിട്ടുണ്ട്.

പാലക്കാട് ജില്ലയിൽ കോവിഡ് ആശുപത്രിയായ ജില്ല ആശുപത്രിയിൽ 23 വെൻറിലേറ്ററുകളിൽ 21 എണ്ണത്തിലും രോഗികളുണ്ട്. ഐ.സി.യു കിടക്കകളിൽ 88ൽ 82ലും നിറഞ്ഞു. ഓക്സിജൻ ആവശ്യമുള്ള 36 കോവിഡ് ബാധിതർ ഇവിടെ ഉണ്ട്. ബി, സി കാറ്റഗറിയിലുള്ള 191 രോഗികളാണുള്ളത്. 188 കിടക്കകളാണുണ്ടായിരുന്നത്‌. മറ്റ് വാർഡുകൾ കൂടി ഏറ്റെടുത്ത് കോവിഡിനായി സജ്ജമാക്കിയാണ് സൗകര്യമൊരുക്കിയത്. കിടക്കകൾ കൂട്ടാനുള്ള തയാറെടുപ്പിലാണ് ജില്ല ആശുപത്രി അധികൃതർ. സ്വകാര്യ ആശുപത്രികളിലും സ്ഥിതി വ്യത്യസ്തമല്ല.

കോഴിക്കോട് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 79 ഐ.സി.യുകളിൽ 25 എണ്ണവും സ്വകാര്യ ആശുപത്രികളിലെ 234ൽ 29 ഉം മാത്രമാണ് ഒഴിവുള്ളത്. സർക്കാർ ആശുപത്രികളിലെ 60 വെൻറിലേറ്ററുകളിൽ 27 എണ്ണവും സ്വകാര്യ ആശുപത്രികളിലെ 70 വെൻറിലേറ്ററുകളിൽ 15 എണ്ണവും ഒഴിവുണ്ട്.സർക്കാർ ആശുപത്രികളിൽ ഒാക്സിജൻ സൗകര്യമുള്ള 450 കിടക്കകളിൽ 183 എണ്ണം ഒഴിവുണ്ട്. സ്വകാര്യ ആശുപത്രികളിൽ 693 കിടക്കയുണ്ട്. അതിൽ 117 എണ്ണം മാത്രമേ ഒഴിവുള്ളൂ. കോവിഡ് രോഗികൾക്കായി മാറ്റിവെച്ചതിൽ 5050ൽ 2005 കിടക്കകൾ ഒഴിവുണ്ട്. ബീച്ച് ആശുപത്രി, മെഡിക്കൽ കോളജ്, മാതൃശിശു സംരക്ഷണ കേന്ദ്രം, ജില്ല കോവിഡ് ആശുപത്രി എന്നിവിടങ്ങളിലായി ഒരുക്കിയ 846 കിടക്കകളിൽ 186 എണ്ണം ഒഴിവുണ്ട്.

26 സ്വകാര്യ ആശുപത്രികളിലായി 1830 കിടക്കകൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ 420 എണ്ണം ഒഴിവാണ്. പ്രാഥമിക-ദ്വിതീയ ചികിത്സക്കായി ജില്ലയിൽ 88 കേന്ദ്രങ്ങളുണ്ട്. ഇവിടെ 2374 കിടക്കകളുണ്ട്. അതിൽ 1420 എണ്ണം ഒഴിവാണ്.വയനാട്ടിൽ ഓക്സിജൻ ക്ഷാമമില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക. വയനാട് മെഡിക്കൽ കോളജിൽ ദിനംപ്രതി ആവശ്യത്തിനുള്ള 280 ഡി ടൈപ് സിലിണ്ടറുകൾ സജ്ജമാണ്. വയനാട് മെഡിക്കൽ കോളജ് ഉൾപ്പെടെ ജില്ലയിലെ അഞ്ചു കോവിഡ് ആശുപത്രികളിൽ 596 കോവിഡ് കിടക്കകളുണ്ട്. ഇതിൽ 304 എണ്ണം ഒഴിവുണ്ട്. നാല് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിൽ 185 കിടക്കകളും മൂന്ന് സെക്കൻഡ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിൽ 72 കിടക്കകളും ഒഴിവുണ്ട്. അഞ്ചു കോവിഡ് ആശുപത്രികളിൽ 99 ഐ.സി.യു കിടക്കകളിൽ 71 എണ്ണവും 46 വെൻറിലേറ്ററുകളിൽ 27 എണ്ണവും ഒഴിവാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid patientCovid 19
News Summary - Patients are filling; Be extra careful
Next Story