Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്തനംതിട്ടയിൽ വലിയ ...

പത്തനംതിട്ടയിൽ വലിയ ഹിന്ദു ഏകീകരണം ഉണ്ടായില്ല –സി.പി.എം

text_fields
bookmark_border
cpm
cancel

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ നടന്നത് വർഗീയ മത്സരമല്ല, രാഷ്ട് രീയ മത്സരം തന്നെയായിരുന്നുവെന്ന് സി.പി.എം വിലയിരുത്തൽ. മണ്ഡലത്തിൽ വൻതോതിലുള്ള ഹിന്ദു ഏകീകരണം ഉണ്ടായിട്ടില്ല. ഭൂരിപക്ഷം ഹിന്ദുക്കളുടെയും വോട്ട് നേടാൻ എൽ.ഡി.എഫി ന് കഴിെഞ്ഞന്നും സി.പി.എം കണക്കുകൂട്ടുന്നു. ശബരിമല ഒഴികെ ഭരണവിരുദ്ധ വികാരമായി മറ്റൊന്നും ഇല്ലായിരുെന്നന്ന് എൽ.ഡി.എഫ് പാർലമെൻറ് മണ്ഡലം കമ്മിറ്റി കൺവീനർ കെ. അനന്തഗോപൻ ‘മാധ്യമ’ത്തോട് പറഞ്ഞു. അതുതന്നെ, വർഗീയത ഇളക്കിവിടാൻ ബോധപൂർവം ഉയർത്തികൊണ്ടുവരുകയായിരുന്നു. വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമം പരാജയപ്പെടുകതന്നെ െചയ്യും.

യു.ഡി.എഫിലെ ആേൻറാ ആൻറണിയും എൽ.ഡി.എഫിലെ വീണാ ജോർജും തമ്മിൽ നേർക്കുനേർ മത്സരമാണ് നടന്നത്. എൻ.ഡി.എയുടെ കെ. സുരേന്ദ്രൻ മൂന്നാം സ്ഥാനത്തായിരുന്നു. എൻ.ഡി.എ കൂടുതൽ വോട്ട് പിടിക്കും എന്നത് ശരിയാണ്. അവർ പുറത്തുനിന്ന് കുറെ ആളെയിറക്കി പ്രചാരണം സംഘടിപ്പിച്ചു. ശബരിമല എന്ന ഒരു വിഷയം മാത്രമാണ് അവർ പറഞ്ഞത്. വർഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ജനതയാണ് ഇവിടെയുള്ളത്. അവർക്കിടയിൽ ഹിന്ദു ഏകീകരണമുണ്ടാക്കി വോട്ടു തട്ടിക്കളയാമെന്നു കരുതിയാൽ നടക്കില്ല.

ഹിന്ദുക്കളിൽ പകുതി പേരുടെ വോട്ടുപോലും പിടിക്കാൻ എൻ.ഡി.എക്ക് കഴിഞ്ഞിട്ടില്ല. ദലിത്, എസ്.എൻ.ഡി.പി വോട്ടുകളിൽ വലിയ സ്വാധീനം ചൊലുത്താനും അവർക്കായില്ല.എൻ.എസ്.എസിെൻറ വോട്ടുകൾ കുറെ നേടാൻ കഴിഞ്ഞിട്ടുണ്ട്. എസ്.എൻ.ഡി.പി, എൻ.എസ്.എസ് വോട്ടുകൾ ബഹുഭൂരിഭാഗവും അവർ കരസ്ഥമാക്കിയാൽ ഇടതുപക്ഷത്തിന് ഒന്നും കിട്ടിയില്ലെന്നുവരും. പക്ഷേ, അതുണ്ടായിട്ടില്ല.
ഇടതുപക്ഷത്തിന് ഉറച്ച വോട്ടുകൾ മൂന്നുലക്ഷത്തോളമുണ്ട്. എൻ.ഡി.എ പ്രചാരണം ന്യൂനപക്ഷ ഏകീകരണത്തിന് കാരണമായി. അത് വീണ ജോർജിന് അനുകൂലമായി.

എല്ലാ മണ്ഡലങ്ങളിലും എൽ.ഡി.എഫ് ലീഡ് ചെയ്യും. അടൂർ, ആറന്മുള, തിരുവല്ല മണ്ഡലങ്ങളിലാവും കൂടുതൽ ഭൂരിപക്ഷം. 45,000 വേട്ടിന് ജയിക്കുമെന്നും അനന്തഗോപൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittakerala newsmalayalam newsLok Sabha Electon 2019
News Summary - Pathanmthitta Hindu vote-Kerala news
Next Story