Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്തനംതിട്ടയിലെ...

പത്തനംതിട്ടയിലെ ജ്വല്ലറി കവർച്ച: മുഴുവൻ പ്രതികളും പിടിയിൽ

text_fields
bookmark_border
പത്തനംതിട്ടയിലെ ജ്വല്ലറി കവർച്ച: മുഴുവൻ പ്രതികളും പിടിയിൽ
cancel
camera_alt?????? ????? ?????? ???????????? ?????? ???????? ??.??.???.?? ??. ??????? ???????????????? ?????? ???? ???????? ??????????.

പത്തനംതിട്ട: ജ്വല്ലറി ജീവനക്കാരനെ ബന്ദിയാക്കി നാലുകിലോ സ്വർണവും 13 ലക്ഷം രൂപയും കവർന്ന പ്രതികൾ സേലത്തുനിന്ന് പിടിയിലായി. മോഷ്ടിച്ച മുഴുവൻ സ്വർണവും പണവും ഇവരിൽനിന്ന് കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശികളായ നിഥിൻ ജാദവ്, ഗണപതി ജാദവ്, പ്രശാന്ത് ജാദവ്, ആകാശ് കാരത്ത്, ഖാദാസാഹിബ് പ്രഭാകർ എന്നിവരാണ് പിടിയിലായത്. മോഷണം നടന്ന് 14 മണിക്കൂറിനകമാണ് മുഴുവൻ പ്രതികളും അറസ്റ്റിലായത്.

തമിഴ്നാട് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. പൊലീസ് പരിശോധിക്കുന്നതിനിടെ വാഹനത്തിൽ ഉണ്ടായിരുന്ന നിഥിൻ ജാദവ് പണവും സ്വർണവും അടങ്ങിയ ബാഗുമായി രക്ഷപ്പെട്ടിരുന്നു. ഇയാൾ ഒളിച്ചിരിക്കുന്നത് കണ്ട നാട്ടുകാർ വളഞ്ഞുെവച്ച് പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് പിടികൂടിയത്. ജ്വല്ലറിയിലെ ജീവനക്കാരനായ അക്ഷയ് പാട്ടീലിെൻറ സഹായത്തോടെയാണ് സംഘം മോഷണത്തിന് പദ്ധതിയിട്ടത്. ഇയാൾ ഞായറാഴ്ച രാത്രി പൊലീസിൽ കീഴടങ്ങിയിരുന്നു. തന്നെ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നുെവന്നും മോഷണത്തിൽ പങ്കില്ലെന്നുമാണ് അക്ഷയ് പൊലീസിനോട് ആദ്യം പറഞ്ഞതെങ്കിലും വിശദ ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചിരുന്നു.

പത്തനംതിട്ടയിൽനിന്ന് പൊലീസ് സേലത്ത് എത്തി പ്രതികളെ ഏറ്റുവാങ്ങി പത്തനംതിട്ടയിൽ എത്തിച്ചു. ഒരാഴ്ചയായി പത്തനംതിട്ടയിൽ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച് ഗൂഢാലോചന നടത്തിയ ശേഷമാണ് ഇവർ നഗരമധ്യത്തിലെ കൃഷ്ണ ജ്വല്ലറിയിൽ മോഷണം നടത്തിയത്. ഞായറാഴ്ച വൈകീട്ട് 4.15ഓടെയായിരുന്നു കവർച്ച. രണ്ടാഴ്ച മുമ്പ് ജ്വല്ലറിയിൽ ജീവനക്കാരനായെത്തിയ ആളാണ് അക്ഷയ് പാട്ടീൽ. ഞായറാഴ്ചയായതിനാൽ കട തുറന്നിരുന്നില്ല. വൈകീട്ട് പരിചയക്കാരനായ ഒരാൾ കുടുംബസമേതം എത്തി ഉടമയെ വിളിച്ച് സ്വർണം വേണമെന്ന് അറിയിച്ചു. ഇതനുസരിച്ച് ഉടമ ജീവനക്കാരനായ സന്തോഷിനെ അയച്ച് ജ്വല്ലറി തുറപ്പിക്കുകയായിരുന്നു. തുറന്നയുടൻ സന്തോഷിനൊപ്പം അക്ഷയും നാലംഗ സംഘവും കടയിലേക്ക് കയറി. തുടർന്ന് സന്തോഷിനെ മർദിച്ച് കീഴ്പ്പെടുത്തി ബന്ദിയാക്കി ലോക്കറിലെ സാധനങ്ങൾ വാരി ബാഗിലിട്ട് കടന്നുകളയുകയായിരുന്നു.

സി.സി ടി.വിയുടെ ഹാർഡ് ഡിസ്കും ഇവർ കൊണ്ടുപോയിരുന്നു. തമിഴ്നാട് പൊലീസുമായി ചേർന്ന് ജില്ല പൊലീസ് നടത്തിയ സംയുക്ത നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞതെന്ന് പത്തനംതിട്ട എസ്.പി ജി. ജയദേവ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പിടിയിലായവരിൽ നിഥിൻ ജാദവ് മുംബൈയിലും ഡൽഹിയിലും മോഷണം അടക്കം കേസുകളിൽ പ്രതിയാണ്. സംഭവത്തിനുപിന്നിൽ ക്വട്ടേഷൻ ബന്ധമുണ്ടോ എന്ന് സംശയമുണ്ടെന്നും മറ്റെന്തെങ്കിലും പ്രേരണയുണ്ടോയെന്നും കൂടുതൽ ചോദ്യം െചയ്താേല അറിയാനാകൂവെന്ന് എസ്.പി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittatheftkerala newsJewelry
News Summary - Pathanamthitta Jewelry theft - Four accused arrested - Kerala news
Next Story