പത്തനംതിട്ടയിൽ ഒരാൾക്ക് കൂടി കോവിഡ് ലക്ഷണം; 1248 പേര് നിരീക്ഷണത്തില്‍
text_fieldsപത്തനംതിട്ട: ജില്ലയിൽ ഇറ്റലിയിൽനിന്നെത്തിയ യുവാവിനു കോവിഡ് 19 ലക്ഷണങ്ങൾ കണ്ടെ ത്തി. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റി. വിദേശത്തുനിന്നെത്തിയ 496 പേർ വീടുകളിൽ നിരീക്ഷണ ത്തിലാണ്.
പുതുതായി രോഗലക്ഷണം കണ്ടെത്തിയ യുവാവിെൻറ സാമ്പിൾ പരിശോധനക്കയച്ച ു. ആകെ 84 സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതുവരെ 19 പേരെ രോഗമില്ലെന്ന് സ്ഥിരീ കരിച്ചതിനാൽ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ട് ഞായറാഴ്ച എട്ടു ദിവസം തികഞ്ഞു.
ഇറ്റലിയിൽനിന്നെത്തിയ മൂന്നംഗ കുടുംബവും അവരുടെ മാതാപിതാക്കളും അടക്കം അഞ്ചുപേർക്ക് കഴിഞ്ഞ ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച കഴിഞ്ഞതോടെ ആദ്യഘട്ട സമ്പർക്ക പട്ടികയിലുള്ളവരിൽനിന്ന് രോഗം പടരുന്നതിനുള്ള സാധ്യത കുറഞ്ഞു. 28 ദിവസമാണ് കർശന നിരീക്ഷണം തുടരേണ്ട കാലയളവ്.
29 വിദേശരാജ്യങ്ങളിൽനിന്നായി എത്തിയ 496 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇവരടക്കം വീടുകളില്‍ 1248 പേര് നിരീക്ഷണത്തിലാണ്. ഇവർ വീടുവിട്ട് പുറത്തിറങ്ങുന്നിെല്ലന്ന് ഉറപ്പുവരുത്താൻ ജി.പി.എസ് സംവിധാനം അടക്കം ഏർപ്പെടുത്തി.
ഞായറാഴ്ച മുതൽ റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലും പരിശോധന തുടങ്ങി. പൊലീസിെൻറ കൂടി സഹായത്തോടെയാണ് പരിശോധന. രണ്ടാംഘട്ടത്തിൽ സമ്പർക്കം പുലർത്തിയവരുടെ നിരീക്ഷണത്തിനാണ് ഇപ്പോൾ മുൻതൂക്കം നൽകുന്നത്. വിദേശത്തുനിന്നെത്തുന്നവർ വിവരം അറിയിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്.
ആരെങ്കിലും ഈ നിർദേശം പാലിക്കാതെ എത്തുന്നുണ്ടെങ്കിൽ അത് നിരീക്ഷിക്കാൻ വാർഡുതല ജാഗ്രത സമിതികളും പ്രവർത്തിക്കുന്നു. വിദേശത്തുനിന്നെത്തുന്നവർ രണ്ടാഴ്ചത്തേക്ക് പൊതു ഇടങ്ങളിലേക്ക് ഇറങ്ങരുതെന്നാണ് നിർദേശം. ഇത് ലംഘിച്ചാൽ പൊലീസിെൻറ ഇടപെടലുണ്ടാകും. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ ഇപ്പോൾ ആഘോഷങ്ങൾ ഒഴിവാക്കി വെറും ചടങ്ങ് മാത്രമായാണ് എല്ലാവരും നടത്തുന്നത്. ഉത്സവങ്ങളെല്ലാം ആചാരപരമായ ചടങ്ങ് മാത്രമാക്കി.
ജില്ലയിലെ പ്രമുഖ ക്ഷേത്രമായ മലയാലപ്പുഴയിൽ ഇപ്പോൾ ഈ നിലയിലാണ് ഉത്സവ ചടങ്ങുകൾ നടന്നുവരുന്നത്. ജില്ലയിലെ ക്രിസ്ത്യൻ പള്ളികളിലെ പ്രാർഥന ചടങ്ങുകളും ഞായറാഴ്ച നടത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.