Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊലവിളി...

കൊലവിളി പ്രകടനത്തിനെതിരെ ഡി.വൈ.എഫ്.ഐയിൽ നടപടി; മേഖല സെക്രട്ടറിയെ ചുമതലയിൽനിന്ന് നീക്കി

text_fields
bookmark_border
കൊലവിളി പ്രകടനത്തിനെതിരെ ഡി.വൈ.എഫ്.ഐയിൽ നടപടി; മേഖല സെക്രട്ടറിയെ ചുമതലയിൽനിന്ന് നീക്കി
cancel

എടക്കര (മലപ്പുറം): മൂത്തേടത്ത് കൊലവിളി മുദ്രാവാക്യവുമായി പ്രകടനത്തിന് നേതൃത്വം നൽകിയവർക്കെതിരെ ഡി.വൈ.എഫ്.ഐ നടപടിയെടുത്തു. മൂത്തേടം മേഖല സെക്രട്ടറി പി.കെ. ഷഫീഖിനെ സംഘടന ചുമതലകളിൽനിന്ന് നീക്കി. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയാണ് നടപടിയെടുത്തത്. ജൂൺ 18നായിരുന്നു സംഭവം. പ്രദേശത്തെ വാട്സ്ആപ് കൂട്ടായ്മയിലെ ചര്‍ച്ചയില്‍ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്പോര് ഇക്കഴിഞ്ഞ 17ന് സംഘർഷത്തിൽ കലാശിച്ചിരുന്നു. സംഭവത്തിൽ ഇരുവിഭാഗത്തിലെയും എട്ടുപേര്‍ക്കെതിരെ എടക്കര പൊലീസ് കേസെടുത്തു. തുടർന്ന് ഡി.വൈ.എഫ്.ഐ മൂത്തേടത്ത് നടത്തിയ പ്രകടനത്തിലാണ് വിവാദ മുദ്രാവാക്യമുയര്‍ന്നത്. അരിയില്‍ ഷുക്കൂറിനെ അരിഞ്ഞുവീഴ്ത്തിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടിെല്ലന്നും തുരുമ്പ് എടുത്തിട്ടില്ലെന്നുമാണ് പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യം.

'അന്ന് വടക്കേ കണ്ണൂരില്‍, ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോള്‍, അരിഞ്ഞുതള്ളിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓര്‍ത്തോ ഓര്‍ത്തു കളിച്ചോളൂ...'' തുടങ്ങിയവയായിരുന്നു മുദ്രാവാക്യം. ഷുക്കൂറിനെ കൊന്നത് തങ്ങളാണെന്ന് പരസ്യമായി സമ്മതിക്കുന്നതാണ് പ്രകടനത്തിലെ മുദ്രാവാക്യമെന്ന് ചൂണ്ടിക്കാട്ടി കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മൂത്തേടം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ. സഹീറലി എടക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തു.

പ്രതിഷേധ പ്രകടനം നടത്തിയെന്നത് ശരിയാണെന്നും കൊലവിളി മുദ്രാവാക്യം ഉയര്‍ത്തുന്ന ശബ്ദം കൃത്രിമമായി കയറ്റിയതാണെന്നുമായിരുന്നു സി.പി.എം മൂത്തേടം ലോക്കല്‍ സെക്രട്ടറി വി.കെ. ഷാനവാസ്, ഡി.വൈ.എഫ്.ഐ എടക്കര ബ്ലോക്ക് കമ്മിറ്റി അംഗം ഷബീബ് മനയില്‍ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചത്. പ്രദേശത്ത് കോൺഗ്രസും സി.പി.എമ്മും തമ്മിലാണ് പ്രശ്നം. അങ്ങനെയിരിക്കെ, ഷുക്കൂറിനെ പരാമർശിക്കേണ്ട ആവശ്യം തങ്ങൾക്കില്ലെന്നും ഇവർ വ്യക്തമാക്കി.

അതേസമയം, പ്രതിഷേധ പ്രകടനത്തിലെ പ്രകോപന മുദ്രാവാക്യങ്ങളെ തള്ളിപ്പറഞ്ഞ് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. പ്രാദേശിക വാട്സ്ആപ് ഗ്രൂപ്പിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് പ്രവർത്തകൻ ചെറുവള്ളിക്കൽ അൻവറിനെ യൂത്ത് കോൺഗ്രസ് അംഗങ്ങൾ ആക്രമിച്ചിരുന്നുവെന്ന് ജില്ല കമ്മിറ്റി നൽകിയ വിശദീകരണത്തിൽ പറയുന്നു.

അടുത്തദിവസം മറ്റൊരു പ്രവർത്തകൻ പ്രിൻസിനുനേരെ വധ ഭീഷണിയുണ്ടായെന്നും ഇതേതുടർന്ന് മൂത്തേടം ടൗണിൽ രാത്രി പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. എന്നാൽ, പ്രകടനത്തിലെ ചില മുദ്രാവാക്യങ്ങൾ സംഘടനയുടെ നിലപാടിന് യോജിച്ചതല്ല. അത്തരം മുദ്രാവാക്യങ്ങളെ തള്ളിപ്പറയുന്നു. മുദ്രാവാക്യം വിളിച്ചവരിൽ ഉത്തരവാദപ്പെട്ട പ്രവർത്തകരുണ്ടോ എന്ന് പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ജില്ല സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് മൂത്തേടം മേഖല സെക്രട്ടറിയെ തിങ്കളാഴ്ച ചുമതലയിൽനിന്ന് നീക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfiyouth congressyouth leaguemoothedamMalappuram News
Next Story