Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
suicide
cancel
Homechevron_rightNewschevron_rightKeralachevron_right...

കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്ന്​; വിദ്യാർഥിനിയുടെ ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ

text_fields
bookmark_border

മേലാറ്റൂർ (മലപ്പുറം): പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ. മേലാറ്റൂർ ആർ.എം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയും മേലാറ്റൂരിലെ മംഗലത്തൊടി വിജയൻ^ധിലിന ദമ്പതികളുടെ മകളുമായ ആദിത്യ (16) വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്.

ഏപ്രിൽ 15നാണ് എസ്‌.എസ്‌.എല്‍.സി പരീക്ഷ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ആദിത്യ ആത്മഹത്യ ചെയ്തത്. പരീക്ഷക്ക് കോപ്പിയടിച്ചെന്നാരോപിച്ച്​ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപിക ഉത്തരക്കടലാസ് പിടിച്ചുവാങ്ങുകയും മാനസികമായി പീഡിപ്പിച്ചതുമാണ് ആത്മഹത്യക്ക് കാരണമെന്ന് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഡി.ജി.പി, സംസ്ഥാന ബാലാവകാശ കമീഷൻ, ജില്ല കലക്ടർ എന്നിവർക്ക് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ മേലാറ്റൂർ പൊലീസ് കേസെടുത്തു.

അതേസമയം, സംഭവത്തി​െൻറ സത്യാവസ്​ഥ പുറത്തുകൊണ്ടുവരണമെന്നും പരാതിയിൽ പറഞ്ഞ കാര്യം അടിസ്ഥാനരഹിതമാണെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide
News Summary - Parents demand investigation into student suicide
Next Story