Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാറമേക്കാവ്...

പാറമേക്കാവ് രാജേന്ദ്രൻ ഇനി ഓർമ

text_fields
bookmark_border
paramekkavu-rajendran
cancel

തൃശൂർ: ഉത്സവപ്പറമ്പുകളിലെ ആവേശവും സൗന്ദര്യമായിരുന്ന പാറമേക്കാവ് രാജേന്ദ്രൻ (76) ഓർമയായി. വാർധക്യ അസുഖങ്ങളുമായി ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ വിശ്രമജീവിതത്തിലായിരുന്നു. പുലർച്ചെ മൂന്നോടെയായിരുന്നു അന്ത്യം. മൃതദേഹം കോടനാട്ടെ കാട്ടിൽ സംസ്കരിച്ചു.

ഏഷ്യാഡിൽ പങ്കെടുത്തവയിൽ അവശേഷിച്ചതും, തൃശൂർ പൂരത്തിെൻറ മുഴുവൻ ചടങ്ങുകളിലും പങ്കെടുത്തതുമായ ഏക ആനയെന്ന പ്രത്യേകത രാജേന്ദ്രന് സ്വന്തമാണ്. നാട്ടാനകളിലെ ലക്ഷണത്തികവൊത്ത രാജേന്ദ്രൻ ഗുരുവായൂർ കേശവെൻറ അനുജനായാണ് അറിയപ്പെടുന്നത്. തലയും, കൊമ്പും, ചെവികളും, മദഗിരിയുമെല്ലാം കേശവെൻറ അതേ ഛായ രാജേന്ദ്രന് നൽകിയിരുന്നു.

രണ്ടുപേരും നിലമ്പൂർ കാടിെൻറ സന്തതികളാണെന്ന പ്രത്യേകതയുമുണ്ട്. കേച്ചേരിക്ക് സമീപം കൈപ്പറമ്പിൽ ഇടഞ്ഞോടിയപ്പോൾ തളക്കാൻ മയക്ക് വെടിവെച്ച ആന വിദഗ്ധൻ ഡോ. പ്രഭാകരനെ കൊലപ്പെടുത്തിയതാണ് ജീവിതത്തിലെ ഏക കറുത്ത അടയാളം. 1955ലാണ് പത്തിരിപ്പാല പുലാഞ്ചേരി മനയിൽനിന്ന് പാറമേക്കാവ് ദേവസ്വം രാജേന്ദ്രനെ സ്വന്തമാക്കിയത്. 60 വർഷമായി പൂരത്തിെൻറ സജീവ സാന്നിധ്യമാണ്. ഒമ്പതരയടി ഉയരമുള്ള രാജേന്ദ്രനെ ഒരുതവണ മാത്രമേ രാത്രി എഴുന്നള്ളിച്ചിട്ടുള്ളൂ. ജില്ലയിലെ സ്വകാര്യ ക്ഷേത്രങ്ങളിൽ ആദ്യമായി നടയിരുത്തപ്പെട്ട ആനയാണ്.

തൃശൂർ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ കെ.ടി.സജീവിെൻറയും, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ഷിറാസിെൻറയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയാണ് സംസ്കരിക്കാൻ കോടനാട്ടേക്ക് കൊണ്ടുപോയത്. പോസ്റ്റ്മോർട്ടത്തിനുശേഷമായിരുന്നു സംസ്കാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantkerala newsmalayalam newsparamekkavu rajendran
News Summary - paramekkavu rajendran died -kerala news
Next Story