Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപണിയൻ വിഭാഗത്തിന്...

പണിയൻ വിഭാഗത്തിന് പ്രത്യേക വികസന പാക്കേജ് വേണമെന്ന് പട്ടിക വർഗവകുപ്പ്

text_fields
bookmark_border
secretariate
cancel

തിരുവനന്തപുരം: പണിയൻ സമുദായത്തെ സമൂഹത്തിെൻറ മുഖ്യധാരയിലേക്കെത്തിക്കുന്നതി ന് പ്രത്യേക പാക്കേജ് അനിവാര്യമാണെന്ന് പട്ടിക വർഗവകുപ്പ്. പട്ടികജാതി വർഗ ക്ഷേമം സം ബന്ധിച്ച നിയമസഭ സമിതിക്ക് എസ്.ടി വകുപ്പ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക ്കിയത്.

വിവിധ ക്ഷേമപദ്ധതികളിലൂടെ ആദിവാസി സമൂഹത്തിന് പൊതുവേ ഉണ്ടായ നേട്ടം പണി യൻ സമുദായത്തിന് ലഭിച്ചിട്ടില്ല. മറ്റു ആദിവാസി വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോ ൾ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിൽ ഇവർ വളരെ താഴ്ന്ന സ്ഥിതിയിലാണ്. ആദിവാസി ജനസംഖ്യയുടെ 21.77 ശതമാനമുള്ള പണിയരുടെ ഉന്നമനത്തിനുവേണ്ടി മാത്രം പ്രത്യേക പദ്ധതികൾ നിലവിലില്ല.

അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനികളാണ് ഇവരുടെ ആവാസം. അവിടെനിന്ന് സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് ഇവരെ പുനരധിവസിപ്പിക്കണം. പുതിയ തൊഴിൽ സംരംഭങ്ങളും നൈപുണ്യ വികസനവും അതിനുള്ള പരിശീലനങ്ങളും ഇവർക്ക് നൽകണം. ഇവരുടെ ഇടയിലെ സാക്ഷരതാനിരക്ക് 65.19 ശതമാനമാണ്. വിദ്യാഭ്യാസ മേഖലയിൽ പുരോഗതി കൈവരിക്കാൻ സംവിധാനം വേണം.

കുറഞ്ഞത് 10 സെൻറ് ഭൂമിയെങ്കിലും ഇവർക്ക് അനുവദിക്കണം. ഭവനരഹിതരായ കുടുംബങ്ങൾക്ക് ലൈഫ് മിഷൻ വഴി വീട് അനുവദിക്കണം. ദാരിദ്ര്യവും നിരക്ഷരതയും രോഗങ്ങളുടെ കാരണങ്ങളെ കുറിച്ചുള്ള അജ്ഞതയും അന്ധവിശ്വാസങ്ങളും ശുദ്ധജല ലഭ്യതക്കുറവും ഇവരുടെ ഇടയിൽ രോഗികളുടെ എണ്ണം കൂട്ടുന്നു.

അമിതമായ മദ്യപാനശീലവും ലഹരി ഉപയോഗവും സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു. ആരോഗ്യപരിപാലനം ശക്തിപ്പെടുത്തുന്നതിനായി ജനറൽ നഴ്സിങ്, മിഡ്‌വൈഫറി കോഴ്സുകളിൽ പരിശീലനം ലഭിച്ച ആദിവാസികളായ ഉദ്യോഗാർഥികളെ ഒാണറേറിയം വ്യവസ്ഥയിൽ കോളനികളിൽ നിയമിക്കണം. പ്രകൃതിദത്ത ഉറവിടങ്ങൾ സംരക്ഷിച്ച് ചെറുകിട കുടിവെള്ള പദ്ധതികൾ കോളനികളിൽ നടപ്പാക്കണം. പരമ്പരാഗത അറിവുകൾ കൂടി പ്രയോജനപ്പെടുത്തണമെന്നും പട്ടികവർഗ വകുപ്പ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPaniyan CommunitySpecial Development Package
News Summary - Paniyan Community Special Development Package -Kerala News
Next Story