മൂകമായി പനേലിൽ വീട്
text_fieldsകൊച്ചി: ദിവസങ്ങൾക്കുമുമ്പ് യാത്രക്കിറങ്ങിയ കുടുംബാംഗങ്ങൾ കണ്ണീരിലലിഞ്ഞ് ചേതന യറ്റ ശരീരങ്ങളുമായാണ് തിരിച്ചെത്തുന്നതെന്ന വാർത്ത പരന്നതോടെ പനേലിൽ വീടും പരിസര വും മൂകമായി. ദുഃഖം തളംകെട്ടിയ അന്തരീക്ഷത്തിൽ വിവരമറിഞ്ഞവർ നളിനിയമ്മയുടെ മൂത്തമകൻ പരേതനായ ശശിധരെൻറ വീട്ടിലേക്കെത്തി. എന്തുചെയ്യണമെന്നോ ആരെ വിളിക്കണമെന്നോ അറിയാതെ തേങ്ങലടക്കി നിൽക്കുകയായിരുന്നു ശശിധരെൻറ മകൻ മനീഷ്. അമ്മ ദേവിയും ഭാര്യ രാജലക്ഷ്മിയും കുഞ്ഞുമാണ് വീട്ടിലുള്ള മറ്റുള്ളവർ. ചാനൽവാർത്ത കണ്ട് ഞെട്ടിത്തരിച്ചുനിൽക്കുന്ന അവർക്കുമുന്നിൽ സങ്കടമടക്കി മനീഷ് ധൈര്യം സംഭരിച്ചു. കാര്യങ്ങളന്വേഷിക്കുന്നവർക്ക് മുന്നിൽ അറിഞ്ഞ വിവരങ്ങൾ വിശദീകരിക്കുമ്പോൾ മനീഷിെൻറ കണ്ഠമിടറി.
ദേവിയുടെ അച്ഛൻ ഏതാനും ദിവസം മുമ്പാണ് മരിച്ചത്. അതിനാൽ ഇവർ യാത്ര ഒഴിവാക്കി. ‘‘രാവിലെ എപ്പോഴോ കൊച്ചച്ചൻ (സോമശേഖരൻ) എെൻറ ഫോണിൽ വിളിച്ചിരുന്നു, ഞാനറിഞ്ഞിരുന്നില്ല. ടി.വി വെക്കുമ്പോഴാണ് വിവരങ്ങളറിഞ്ഞത്. എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു’’ -സങ്കടമടക്കി മനീഷ് തുടർന്നു. ‘‘ഔദ്യോഗികമായി ഒരിടത്തുനിന്നും അവരെക്കുറിച്ച വിവരങ്ങൾ അറിയിച്ചിട്ടില്ല. പഞ്ചായത്ത് മെംബറും രണ്ട് പൊലിസുകാരുമാണ് ഇവിടെ എത്തിയത്’’. ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ ഒന്നും ഉറപ്പിക്കില്ലെന്ന് സങ്കടമടക്കി മനീഷ് പറഞ്ഞു. പലരും പലസ്ഥലത്താണ്. ആരെയും വിളിച്ചിട്ട് കിട്ടുന്നുമില്ല. അവരെക്കുറിച്ച് വിവരങ്ങളറിയാത്തതിെൻറ നിസ്സഹായത മനീഷിനെ തളർത്തിയിരുന്നു. കുടുംബാംഗങ്ങൾ യാത്രതിരിച്ച ശേഷം പതിവായി ബന്ധപ്പെട്ടിരുന്നു. തിങ്കളാഴ്ച രാത്രിയും ഫോൺവിളിച്ചു. ഫേസ്ബുക്കിൽ അവർ പങ്കുവെച്ച ചിത്രങ്ങളും കണ്ടിരുന്നു. സോമശേഖരനെ മാത്രമേ അപകടശേഷം വിളിക്കാൻ കഴിഞ്ഞുള്ളൂ. പലപ്പോഴും അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിയുന്നുമുണ്ടായിരുന്നില്ല. അച്ഛമ്മയും കൊച്ചച്ഛൻ വിദ്യാസാഗറും ചിറ്റ ജയശ്രീയും മരിച്ചെന്ന് ഉറപ്പിച്ചതോടെ അടക്കിപ്പിടിച്ച ദുഃഖം കണ്ണീരായി ഒഴുകുകയാണ് മനീഷിെൻറ വീട്ടിൽ.
മകൾ സുധയോടൊപ്പം തറവാട് വീട്ടിലാണ് നളിനിയമ്മ താമസിച്ചിരുന്നത്. ഇതിനുസമീപം തന്നെയാണ് വിദ്യാസാഗറിെൻറ വീട്. ഇവിടെനിന്ന് ഏതാനും മീറ്ററുകൾമാത്രം അകലെയാണ് സോമശേഖരെൻറയും ശശിധരെൻറയും കുടുംബങ്ങൾ താമസിക്കുന്നത്. വിവാഹശേഷം ചോറ്റാനിക്കരയിലാണ് ജയശ്രീയുടെ താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.