Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2019 6:24 PM GMT Updated On
date_range 15 Feb 2019 6:24 PM GMTകപ്പലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവം; ഗ്രീക്ക് പൗരന്മാർക്ക് രാജ്യം വിടാൻ അനുമതി
text_fieldsbookmark_border
കൊച്ചി: പുറംകടലില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളി കള്‍ മരിച്ച സംഭവത്തിൽ രണ്ടു പ്രതികൾക്ക് രാജ്യം വിടാൻ കോടതി അനുമതി. അപകടത്തിനി ടയാക്കിയ പനാമ രജിസ്ട്രേഷൻ ‘ആമ്പർ എൽ’ കപ്പലിെൻറ ക്യാപ്റ്റൻ ഗ്രീക്ക് പൗരൻ ജോര്‍ജ ിയാനാക്കിസ് അയോണിസ്, സെക്കൻഡ് ഓഫിസര്‍ ഗാല്‍നോസ് അത്നോയസ് എന്നിവർക്കാണ് ഗ്രീസിലേക്ക് പോകാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി കർശന ഉപാധികളോടെ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്.
അതേസമയം, സീമാൻ മ്യാന്മാർ സ്വദേശി സെവാനക്ക് ഇളവ് അനുവദിച്ചില്ല. വിചാരണ സമയത്ത് പ്രതികളെ കൊച്ചിയിലെത്തിക്കാമെന്ന ഗ്രീക്ക് കോൺസുലേറ്റിെൻറ ഉറപ്പിെൻറ അടിസ്ഥാനത്തിലാണ് രണ്ടു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ടാൾ ഉറപ്പിലും ഇളവ് അനുവദിച്ചത്. മ്യാന്മാർ സർക്കാർ ഉറപ്പ് നൽകാത്ത സാഹചര്യത്തിലാണ് സെവാനക്ക് അനുമതി നൽകാതിരുന്നത്. 2017 ജൂൺ 11ന് പുലർച്ച രേണ്ടാടെയാണ് ‘കാർമൽ മാത’ എന്ന മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടമുണ്ടായത്.
അപകടത്തെത്തുടർന്ന് സഹായിക്കാതെ വിട്ടുപോയ കപ്പലും കപ്പിത്താൻ അടക്കമുള്ളവരെയും പിന്നീടാണ് പിടികൂടിയത്. അറസ്റ്റിലായി ദിവസങ്ങൾക്ക് ശേഷം ജാമ്യം അനുവദിച്ചപ്പോൾ സെഷൻസ് കോടതിയാണ് എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥ നിഷ്കർഷിച്ചത്. ഇതേത്തുടർന്ന് മൂന്നു പ്രതികളും കൊച്ചിയിൽ താമസിക്കുകയായിരുന്നു. ഇതിനിടെ, ഇവരുടെ കപ്പൽ കൊച്ചി വിട്ട് പോവുകയും ചെയ്തു.
ബോണ്ടിന് പുറമെ മൂന്നുമാസം കൂടുേമ്പാൾ ഗ്രീക്ക് എംബസി അധികൃതർ പ്രതികളുടെ വിശദാംശങ്ങൾ കോടതിയെ അറിയിക്കണം, സമൻസ് ലഭിച്ചാൽ ഹാജരാവണം, ഗ്രീസിലെ വിലാസം, ഫോൺ, ഇ -മെയിൽ വിലാസങ്ങൾ അടങ്ങിയ സത്യവാങ്മൂലം നൽകണം, എല്ലാ തിങ്കളാഴ്ചയും ഗ്രീസിലെ പൊലീസ് സ്റ്റേഷനിൽ ഹാജരാവണം, ഇൗ പൊലീസ് സ്റ്റേഷെൻറ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കണം തുടങ്ങിയ ഉപാധികളും നിഷ്കർഷിച്ചിട്ടുണ്ട്.
അതേസമയം, സീമാൻ മ്യാന്മാർ സ്വദേശി സെവാനക്ക് ഇളവ് അനുവദിച്ചില്ല. വിചാരണ സമയത്ത് പ്രതികളെ കൊച്ചിയിലെത്തിക്കാമെന്ന ഗ്രീക്ക് കോൺസുലേറ്റിെൻറ ഉറപ്പിെൻറ അടിസ്ഥാനത്തിലാണ് രണ്ടു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ടാൾ ഉറപ്പിലും ഇളവ് അനുവദിച്ചത്. മ്യാന്മാർ സർക്കാർ ഉറപ്പ് നൽകാത്ത സാഹചര്യത്തിലാണ് സെവാനക്ക് അനുമതി നൽകാതിരുന്നത്. 2017 ജൂൺ 11ന് പുലർച്ച രേണ്ടാടെയാണ് ‘കാർമൽ മാത’ എന്ന മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടമുണ്ടായത്.
അപകടത്തെത്തുടർന്ന് സഹായിക്കാതെ വിട്ടുപോയ കപ്പലും കപ്പിത്താൻ അടക്കമുള്ളവരെയും പിന്നീടാണ് പിടികൂടിയത്. അറസ്റ്റിലായി ദിവസങ്ങൾക്ക് ശേഷം ജാമ്യം അനുവദിച്ചപ്പോൾ സെഷൻസ് കോടതിയാണ് എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥ നിഷ്കർഷിച്ചത്. ഇതേത്തുടർന്ന് മൂന്നു പ്രതികളും കൊച്ചിയിൽ താമസിക്കുകയായിരുന്നു. ഇതിനിടെ, ഇവരുടെ കപ്പൽ കൊച്ചി വിട്ട് പോവുകയും ചെയ്തു.
ബോണ്ടിന് പുറമെ മൂന്നുമാസം കൂടുേമ്പാൾ ഗ്രീക്ക് എംബസി അധികൃതർ പ്രതികളുടെ വിശദാംശങ്ങൾ കോടതിയെ അറിയിക്കണം, സമൻസ് ലഭിച്ചാൽ ഹാജരാവണം, ഗ്രീസിലെ വിലാസം, ഫോൺ, ഇ -മെയിൽ വിലാസങ്ങൾ അടങ്ങിയ സത്യവാങ്മൂലം നൽകണം, എല്ലാ തിങ്കളാഴ്ചയും ഗ്രീസിലെ പൊലീസ് സ്റ്റേഷനിൽ ഹാജരാവണം, ഇൗ പൊലീസ് സ്റ്റേഷെൻറ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കണം തുടങ്ങിയ ഉപാധികളും നിഷ്കർഷിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story