ഗജമേളക്കെത്തിയ പാമ്പാടി രാജന് ഇടഞ്ഞോടി; കൊമ്പിൽ കാർ കുത്തിയെടുത്തു
text_fieldsചങ്ങനാശ്ശേരി: ഇത്തിത്താനം ഇളങ്കാവ് ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിെൻറ ഭാഗമ ായ ഗജമേളെക്കത്തിച്ച പാമ്പാടി രാജൻ ഇടഞ്ഞോടി. മൂന്നു മണിക്കൂറിനൊടുവിൽ ആറുമണിയോട െ ആനയെ തളച്ചു. ക്ഷേത്രത്തിലെത്തുന്നതിന് മുമ്പായിതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. വിരണ്ടോടിയ ആന തെങ്ങ് കുത്തിമറിച്ചു. കാറും തകർത്തു.
ഗജമേള ആരംഭിക്കുന്നതിനു മുന്നോടിയായി ആനകളെ മൈതാനത്തേക്ക് ഇറക്കുന്നതിനു മുമ്പ് വെള്ളം നൽകാൻ മൈതാനത്തിെൻറ ഒരുഭാഗത്ത് മാറ്റിനിർത്തിയപ്പോൾ പാപ്പാന്മാരുടെ പിടിയിൽനിന്ന് കുതറിമാറി സമീപത്തെ പറമ്പിലേക്ക് ഓടിക്കയറുകയായിരുന്നു. ഇവിടെ നിന്ന തെങ്ങ് കുത്തിമറിച്ചു. തുടർന്ന് മൈതാനത്തിന് പുറത്തെ പറമ്പിലേക്ക് ഇറങ്ങി നിലയുറപ്പിച്ചു. പാപ്പാന്മാർ അനുനയിപ്പിക്കാൻ ശ്രമിെച്ചങ്കിലും വഴങ്ങിയില്ല.
കയറും വടവും ഉപയോഗിച്ച് പാപ്പാന്മാർ തളക്കാൻ ശ്രമിെച്ചങ്കിലും മൈതാനത്തിനു സമീപത്തു പാർക്ക് ചെയ്തിരുന്ന കാർ കൊമ്പിൽ കോർത്തെടുത്ത ആന അക്രമാസക്തനായി. ഇതിനിടെ ഗജമേള കാണാനെത്തിയ ആളുകളും ഓടിക്കൂടി. ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു. ആളുകൾ സമീപത്തേക്ക് എത്തുന്നത് ആനയെ തളക്കുന്നതിൽ കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിച്ചു. പൊലീസ് സംഘവും എലഫൻറ് സ്ക്വാഡ് അംഗങ്ങളും സ്ഥലത്ത് ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.