Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2019 5:19 AM GMT Updated On
date_range 12 Jun 2019 5:19 AM GMTപള്ളിവാസൽ ഭൂമി ഏറ്റെടുത്തതിൽ വൻക്രമക്കേട്
text_fieldsbookmark_border
തൊടുപുഴ: പള്ളിവാസൽ വിപുലീകരണ പദ്ധതിക്കായി ഭൂമി ഏറ്റെടുത്തതിനു പിന്നിലെ വൻ ക്രമക ്കേട് അന്വേഷിച്ച വിജിലൻസിനെതിരെ രൂക്ഷവിമർശനവുമായി ക്രൈംബ്രാഞ്ച്. വൈദ്യുതി ബോർ ഡ് പദ്ധതിക്ക് ഭൂമി ഏറ്റെടുത്തു നൽകിയതിൽ അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കു സമാ നമായ കുറ്റം വിജിലൻസും ചെയ്െതന്നാണ് ക്രൈംബ്രാഞ്ച് എസ്.പിയുടെ അന്വേഷണ റിപ്പോർട്ട്. ക്രമക്കേട് കണ്ടെത്തിയിട്ടും വിജിലൻസ് ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്നും ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി സക്കറിയ ജോർജിെൻറ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്കു കൈമാറി. നിലവിലെ പള്ളിവാസൽ ജലവൈദ്യുതി പദ്ധതി വിപുലീകരിച്ച് 60 മെഗാവാട്ട് അധിക വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനായാണ് 2003ൽ വിപുലീകരണ പദ്ധതി തയാറാക്കിയത്.
8.823 ഹെക്ടർ ഭൂമിയാണു 2007ൽ സ്വകാര്യ വ്യക്തികളിൽനിന്നും മറ്റും കെ.എസ്.ഇ.ബി ഇതിനായി ഏറ്റെടുത്തത്. ഇതിൽ 1.38 കോടിയുടെ ക്രമക്കേട് നടന്നുവെന്ന് ആരോപണം ഉയർന്നു. ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇടുക്കി പാർലമെൻറ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ബിജോ മാണി വിജിലൻസിനു പരാതി നൽകി. സ്ഥലം ഏറ്റെടുത്ത വകയിൽ 6.98 കോടിയാണ് കെ.എസ്.ഇ.ബി നഷ്ടപരിഹാരമായി ഭൂവുടമകൾക്കു നൽകിയത്.
ഇതിൽ 1.5 കോടി പട്ടയമില്ലാത്ത ഭൂമിക്കാണു നൽകിയത്. ഇതാകട്ടെ സർക്കാർ ഭൂമി വ്യാജരേഖയുണ്ടാക്കി, കെ.എസ്.ഇ.ബിക്കു മറിച്ചുവിൽക്കുകയായിരുന്നെന്നാണ് പരാതി. ബിനാമി ഇടപാടുകാരും ഉദ്യോഗസ്ഥരും കോടികൾ തട്ടിയെടുത്തുവെന്നും ബിജോ മാണിയുടെ പരാതിയിൽ പറഞ്ഞിരുന്നു. വിജിലൻസ് ഇടുക്കി യൂനിറ്റ് ത്വരിത പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയെങ്കിലും വിശദ അന്വേഷണത്തിലേക്ക് പോകാതെ ഇതു സംബന്ധിച്ച മുഴുവൻ കേസുകളും ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയതും ക്രമക്കേട് റിപ്പോർട്ട് ചെയ്തതും. അഴിമതി ശ്രദ്ധയിൽപ്പെട്ടിട്ടും അന്വേഷിക്കാതെ, ക്രൈംബ്രാഞ്ച് അന്വേഷണത്തിനു കേസുകൾ കൈമാറിയ വിജിലൻസ് നടപടി കൃത്യവിലോപമാണെന്ന് എസ്.പിയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
അഞ്ചു ലക്ഷം രൂപക്കുമേൽ ക്രമക്കേട് നടന്നാൽ അത് അന്വേഷിക്കേണ്ടത് വിജലൻസാണ്. എന്നാൽ, വൻ ക്രമക്കേട് ബോധ്യപ്പെട്ടിട്ടും കേസ് അന്വേഷിക്കാതെ ക്രൈംബ്രാഞ്ചിെൻറ തലയിൽ കെട്ടിെവച്ച് വിജിലൻസ് ഉദ്യോഗസ്ഥർ തടിയൂരുകയായിരുന്നു.
8.823 ഹെക്ടർ ഭൂമിയാണു 2007ൽ സ്വകാര്യ വ്യക്തികളിൽനിന്നും മറ്റും കെ.എസ്.ഇ.ബി ഇതിനായി ഏറ്റെടുത്തത്. ഇതിൽ 1.38 കോടിയുടെ ക്രമക്കേട് നടന്നുവെന്ന് ആരോപണം ഉയർന്നു. ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇടുക്കി പാർലമെൻറ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ബിജോ മാണി വിജിലൻസിനു പരാതി നൽകി. സ്ഥലം ഏറ്റെടുത്ത വകയിൽ 6.98 കോടിയാണ് കെ.എസ്.ഇ.ബി നഷ്ടപരിഹാരമായി ഭൂവുടമകൾക്കു നൽകിയത്.
ഇതിൽ 1.5 കോടി പട്ടയമില്ലാത്ത ഭൂമിക്കാണു നൽകിയത്. ഇതാകട്ടെ സർക്കാർ ഭൂമി വ്യാജരേഖയുണ്ടാക്കി, കെ.എസ്.ഇ.ബിക്കു മറിച്ചുവിൽക്കുകയായിരുന്നെന്നാണ് പരാതി. ബിനാമി ഇടപാടുകാരും ഉദ്യോഗസ്ഥരും കോടികൾ തട്ടിയെടുത്തുവെന്നും ബിജോ മാണിയുടെ പരാതിയിൽ പറഞ്ഞിരുന്നു. വിജിലൻസ് ഇടുക്കി യൂനിറ്റ് ത്വരിത പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയെങ്കിലും വിശദ അന്വേഷണത്തിലേക്ക് പോകാതെ ഇതു സംബന്ധിച്ച മുഴുവൻ കേസുകളും ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയതും ക്രമക്കേട് റിപ്പോർട്ട് ചെയ്തതും. അഴിമതി ശ്രദ്ധയിൽപ്പെട്ടിട്ടും അന്വേഷിക്കാതെ, ക്രൈംബ്രാഞ്ച് അന്വേഷണത്തിനു കേസുകൾ കൈമാറിയ വിജിലൻസ് നടപടി കൃത്യവിലോപമാണെന്ന് എസ്.പിയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
അഞ്ചു ലക്ഷം രൂപക്കുമേൽ ക്രമക്കേട് നടന്നാൽ അത് അന്വേഷിക്കേണ്ടത് വിജലൻസാണ്. എന്നാൽ, വൻ ക്രമക്കേട് ബോധ്യപ്പെട്ടിട്ടും കേസ് അന്വേഷിക്കാതെ ക്രൈംബ്രാഞ്ചിെൻറ തലയിൽ കെട്ടിെവച്ച് വിജിലൻസ് ഉദ്യോഗസ്ഥർ തടിയൂരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story