പാലത്തായി പീഡനം: വെർച്വൽ പെൺ പ്രതിഷേധം ഇന്ന്
text_fieldsതിരുവനന്തപുരം: ബി.ജെ.പി നേതാവ് പത്മരാജൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ കുറ്റകരമായ അനാസ്ഥ ചൂണ്ടിക്കാട്ടി വനിതാസംഘടന നേതാക്കളെയും ആക്ടിവിസ്റ്റുകളെയും പങ്കെടുപ്പിച്ച് വിമൻ ജസ്റ്റിസ് നടത്തുന്ന വെർച്വൽ പ്രതിഷേധം ഞായറാഴ്ച 2.30ന് ആരംഭിക്കും.
മറ്റൊരാൾ കൂടി പീഡിപ്പിച്ചിട്ടുണ്ടെന്ന കുട്ടിയുടെ മാതാവിെൻറ പരാതിയിൽ കുട്ടിയുടെ മൊഴി എടുക്കുകയോ എഫ്.ഐ.ആർ ഇടുകയോ അന്വേഷണം പുരോഗമിക്കുകയോ ചെയ്തിട്ടില്ല. 90 ദിവസമായാൽ കുറ്റപത്രം സമർപ്പിക്കാതിരിക്കെ പത്മരാജന് സ്വാഭാവിക ജാമ്യം കിട്ടാൻ സാധ്യതയുണ്ട്. അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെയോ പോക്സോ പ്രതിയെ സംരക്ഷിച്ചവർക്ക് എതിരെയോ നടപടി ഉണ്ടായിട്ടില്ല. ക്രൈംബ്രാഞ്ചിെൻറ കുറ്റകരമായ ഈ അനാസ്ഥക്കെതിരെ ശക്തമായ പ്രക്ഷോഭമെന്ന നിലക്കാണ് വെർച്വൽ പെൺപ്രതിഷേധം.
രമ്യാ ഹരിദാസ് എം.പി, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ്, വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ.സി. ആയിശ, എം.എസ്.എഫ് ദേശീയ സെക്രട്ടറി ഫാത്തിമ തഹ്ലിയ, കെ. അജിത (അന്വേഷി), ഗോമതി (പെമ്പിളൈ ഒരുമെ), വനിത ലീഗ് നേതാവ് അഡ്വ. കെ.പി. മറിയുമ്മ തുടങ്ങി 30ലധികം വനിത നേതാക്കൾ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.