പാലത്തായി പീഡനം: അന്വേഷണ സംഘം പെൺകുട്ടിയുടെ വീട്ടിലെത്തി, മൊഴി രേഖപ്പെടുത്തിയില്ല
text_fieldsകണ്ണൂർ: പാലത്തായി പീഡനക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിലെത്തി. പെൺകുട്ടിയുമായും കുടുംബാംഗങ്ങളുമായും സംസാരിച്ച സംഘം ആരുടെയും മൊഴി രേഖപ്പെടുത്തിയില്ല. എ.എസ്.പി രേഷ്മ രമേഷിെൻറ നേതൃത്വത്തിലുള്ള സംഘത്തിൽ വനിത കൗൺസലർമാരും ചൈൽഡ് ലൈൻ പ്രവർത്തകരും ഉണ്ടായിരുന്നു.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അന്വേഷണ സംഘം കുട്ടിയോട് ചോദിച്ചില്ല. മൊഴി രേഖപ്പെടുത്തുന്നതിന് മുന്നോടിയായി പെൺകുട്ടിയുമായി സംസാരിച്ച് സൗഹൃദാന്തരീക്ഷം സ്ഥാപിക്കുന്നതിനുവേണ്ടി എത്തിയതാണെന്നും വീണ്ടും വരുമെന്നുമാണ് അന്വേഷണ സംഘം വീട്ടുകാരോട് പറഞ്ഞത്. ബി.ജെ.പി നേതാവും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ പീഡിപ്പിച്ചുവെന്ന് പെൺകുട്ടി ചൈൽഡ് ലൈനിലും പൊലീസിനും നേരത്തേ മൊഴി നൽകിയിരുന്നു. മജിസ്ട്രേറ്റ് മുമ്പാകെയും പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ന്നാൽ, ൈക്രംബ്രാഞ്ച് കുറ്റപത്രത്തിൽ പോക്സോ ഒഴിവാക്കിയതും മൊഴിയിൽ വൈരുധ്യങ്ങളുണ്ടെന്ന് ക്രൈംബ്രാഞ്ച് മേധാവി ഐ.ജി എസ്. ശ്രീജിത്ത് വെളിപ്പെടുത്തിയതും വിവാദമായിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എ.എസ്.പി രേഷ്മ രമേഷിനെയും കാസർകോട് ജില്ല പൊലീസ് മേധാവി ഡി. ശിൽപയെയും ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്.
പെൺകുട്ടി ൈക്രംബ്രാഞ്ച് മുമ്പാകെ നൽകുന്ന മൊഴി പോക്സോ വകുപ്പ് ചുമത്തുന്ന കാര്യത്തിൽ നിർണായകമാണ്. ക്രൈംബ്രാഞ്ച് സംഘം ഇതാദ്യമായാണ് പെൺകുട്ടിയുമായി നേരിട്ട് സംസാരിക്കുന്നത്. രാവിലെ 11 മണിയോടെ വീട്ടിലെത്തിയ സംഘം ഉച്ച 2.30 വരെ പെൺകുട്ടിക്കൊപ്പം ചെലവഴിച്ചു.
ബ്രാഞ്ച് മേധാവി ഐ.ജി എസ്. ശ്രീജിത്തിെൻറ നേതൃത്വത്തിൽ എ.എസ്.പി രേഷ്മ രമേഷ് ഉൾപ്പെടെയുള്ള പൊലീസ് സംഘം രണ്ടുദിവസം മുമ്പ് പെൺകുട്ടിയുടെ വീട്ടിലെത്തി വീട്ടുകാരുമായും ആക്ഷൻ കമ്മിറ്റി ഭാരവാഹികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ക്രൈംബ്രാഞ്ച് സംഘം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലെ കാലതാമസം സംബന്ധിച്ച പരാതി ആക്ഷൻ കമ്മിറ്റിയും ബന്ധുക്കളും ഐ.ജിയെ അറിയിച്ചതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.