Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലാരിവട്ടം മേൽപാലം:...

പാലാരിവട്ടം മേൽപാലം: സുപ്രധാന രേഖകൾ വിജിലൻസ് പിടിച്ചെടുത്തു

text_fields
bookmark_border
പാലാരിവട്ടം മേൽപാലം: സുപ്രധാന രേഖകൾ വിജിലൻസ് പിടിച്ചെടുത്തു
cancel
കൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കുന്ന വിജിലൻസ് സം ഘം നിർമാണത്തിൽ പങ്കാളികളായ സ്ഥാപനങ്ങളിൽനിന്നും ഏജൻസികളിൽനിന്നും രേഖകൾ പിട ിച്ചെടുത്തു. പരിശോധന പൂർത്തിയാക്കി വൈകാതെ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. രേഖകൾ കണ്ടെടുക്കൽ ഏറക്കുറെ പൂർത്തിയായതായി വിജിലൻസ് സംഘം അറിയിച്ചു.

കിറ്റ്കോ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ, കരാറുകാരായ ആർ.ഡി.എസ് േപ്രാജക്ട്സ് എന്നിവിടങ്ങളിൽനിന്നുള്ള രേഖകളാണ് പിടിച്ചെടുത്തതെന്ന് അന്വേഷണച്ചുമതലയുള്ള വിജിലൻസ് ഡിവൈ.എസ്.പി അശോക്കുമാർ അറിയിച്ചു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനിലെ സാമ്പത്തിക വിഭാഗത്തിൽനിന്നുള്ള രേഖകളാണ് അവസാനമായി പിടിച്ചെടുത്തത്. കരാറെടുത്ത ആർ.ഡി.എസ് കമ്പനിക്ക് പണം കൈമാറിയ വിവരങ്ങളാണ് ഇതിലുള്ളത്. മേൽപാലം നിർമാണത്തിന് പിന്നിൽ ഗുരുതര ക്രമക്കേട് നടന്നതായും നിർമാണസാമഗ്രികളുടെ അളവിൽ കൃത്രിമം നടത്തി സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിച്ചതായും ആദ്യഘട്ടത്തിൽ വിജിലൻസ് കണ്ടെത്തിയിരുന്നു.

ഇതിനിടെ, കഴിഞ്ഞദിവസം പാലം പരിശോധിച്ച ഡി.എം.ആർ.സി ഉപദേഷ്ടാവ് ഇ. ശ്രീധരൻ രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്നാണ് സൂചന. അറ്റകുറ്റപ്പണി പരിഹാരമല്ലെന്നും മാറ്റിപ്പണിയണമെന്നും തുടക്കത്തിലേ പറഞ്ഞ ശ്രീധരൻ നൽകുന്ന റിപ്പോർട്ടിന് ഏറെ പ്രാധാന്യമുണ്ട്. 41 കോടി ചെലവിൽ നിർമിച്ച് രണ്ട് വർഷമാകുേമ്പാൾ ഉപയോഗശൂന്യമായ പാലം വേണ്ടിവന്നാൽ പൊളിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palarivattom flyover
News Summary - palarivattom flyover
Next Story