Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇബ്രാഹീംകുഞ്ഞിെൻറ...

ഇബ്രാഹീംകുഞ്ഞിെൻറ പങ്ക് അന്വേഷിക്കാന്‍ സര്‍ക്കാറിെൻറ അനുമതി തേടി

text_fields
bookmark_border
Palarivattom-Bridge
cancel

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തിന് കരാർ നൽകിയ കമ്പനിക്ക് മൊബിലൈസേഷന്‍ അഡ്വ ാന്‍സ് നല്‍കിയതിലെ ഗൂഢാലോചനയിൽ മുന്‍ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിെൻറ പങ്ക് അന്വേഷ ിക്കാന്‍ സര്‍ക്കാറിനോട് അനുമതി തേടിയിട്ടുണ്ടെന്ന് വിജിലൻസ് ഹൈകോടതിയിൽ. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം സര്‍ക്കാറിെൻറ മുന്‍കൂര്‍ അനുമതി വേണ്ടതിനാലാണ് ഇതിന് അപേക്ഷ നല്‍കിയത്.
കേസിൽ ജാമ്യം തേടി നാലാം പ്രതി പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ് നൽകിയ ഹരജിയിലാണ് വിജിലൻസിെൻറ റിപ്പോർട്ട്.

കരാറിന് വിരുദ്ധമായി മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തുകൊണ്ടുവരാന്‍ സമഗ്ര അന്വേഷണം തുടരുകയാണ്. സൂരജുമായി അടുപ്പമുണ്ടായിരുന്നവരെക്കുറിച്ചും അന്വേഷിക്കുന്നു. ഹരജിക്കാരനടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയതിനും വിശ്വാസ വഞ്ചന കാട്ടിയതിനും പ്രഥമദൃഷ്ട്യാ തെളിവുണ്ട്. അഡ്വാന്‍ഡ് നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഒൗദ്യോഗിക രേഖകള്‍ വിശദമായി പരിശോധിക്കണം. സൂരജിെൻറ മകന്‍ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷിക്കുന്നുണ്ട്.

പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ലാപ്ടോപ്പിെൻറ പാസ്വേഡ് നൽകാത്തതിനാല്‍ തുറക്കാൻ സി-ഡിറ്റിന് അയച്ചിരിക്കുകയാണ്.
റിട്ട. സൂപ്രണ്ടിങ് എൻജിനീയർ എം.ടി. തങ്കച്ചനായിരുന്നു പാലം നിർമാണത്തിെൻറ മേൽനോട്ടച്ചുമതല. അഡ്വാൻസ് നൽകില്ലെന്ന് അറിഞ്ഞിരുന്നിട്ടും ഒന്നാം പ്രതി സുമിത് ഗോയൽ ഇതിന് നൽകിയ അപേക്ഷ ഗൂഢലക്ഷ്യത്തോടെ ശിപാർശ ചെയ്തതിലൂടെ ഗൂഢാലോചനയിലെ പങ്ക് വ്യക്തമാണ്. കമ്പനിയും ഡിസൈനറുമായുള്ള ധാരണപത്രമോ ഡിസൈനറുടെ പ്രവൃത്തിപരിചയം സംബന്ധിച്ച രേഖയോ ഇല്ലാതിരുന്നിട്ടും കമ്പനിയുടെ ടെൻഡർ സ്വീകരിച്ചു. ഇയാൾ നിയമപ്രകാരം പ്രവർത്തിച്ചിരുന്നെങ്കിൽ ആർ.ഡി.എസ് എന്ന കമ്പനിക്ക് കരാർ ലഭിക്കുമായിരുന്നില്ലെന്നും തങ്കച്ചെൻറ ജാമ്യഹരജിയിൽ നൽകിയ റിപ്പോർട്ടിൽ വിജിലൻസ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPalarivattom bridgeibrahim kunnu
News Summary - Palarivattom bridge scam-Kerala news
Next Story