പാലാരിവട്ടം: നടന്നത് ആസൂത്രിത അഴിമതി; നടപടികളിൽ നഗ്നമായ ചട്ടലംഘനം
text_fieldsകൊച്ചി: സംസ്ഥാനം കണ്ട ഏറ്റവും വലിയ പകൽക്കൊള്ളയായ പാലാരിവട്ടം മേൽപാലം നിർമാണത ്തിൽ രാഷ്ട്രീയ നേതൃത്വവും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയത് ആസൂത്രിത അഴി മതി. സംസ്ഥാനത്ത് ഇതുവരെയുള്ള ഒരു നിർമാണപ്രവർത്തനത്തിലുമില്ലാത്തവിധം പാലാരി വട്ടത്തിെൻറ കാര്യത്തിൽ ചട്ടങ്ങൾ നഗ്്നമായി ലംഘിക്കുകയായിരുന്നു. ഇതുസംബന്ധി ച്ച വ്യക്തമായ തെളിവുകൾ വിജിലൻസ് സംഘം ശേഖരിച്ചു. കരാറുകാരനെ സഹായിക്കാൻ നടത്തി യ കള്ളക്കളികളിലൂടെ ബന്ധപ്പെട്ടവർക്ക് ലക്ഷങ്ങളുടെ സാമ്പത്തിക നേട്ടമുണ്ടായതായാ ണ് സൂചന.
പാലം നിർമാണം ദേശീയപാത അതോറിറ്റിയെ ഏൽപിക്കാതിരുന്നതുമുതൽ സംശയത ്തിനിട നൽകുന്നു. എൻജിനീയറിങ്, സാമഗ്രികൾ വാങ്ങൽ, നിർമാണം എന്നിവ വ്യത്യസ്ത കമ്പനികൾക്ക് നൽകി ഗുണനിലവാരം ഉറപ്പാക്കുന്ന കീഴ്വഴക്കം ഇവിടെ പാലിച്ചില്ല. ആർ.ഡി.എസ് പ്രോജക്ട്സ് കമ്പനിയെ കണ്ണടച്ച് വിശ്വസിച്ച് എല്ലാം അവരെത്തന്നെ ഏൽപിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന ആർ.ഡി.എസ് ആകട്ടെ തങ്ങളുടെ കടബാധ്യത തീർക്കാനുള്ള അവസരമായാണ് ഇതിനെ കണ്ടത്. നിർമാണപ്രവർത്തനങ്ങളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്ത് ഓരോ ഘട്ടത്തിലും പരമാവധി സാമ്പത്തികലാഭം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.
കരാർ തങ്ങൾക്കുതന്നെ ലഭിക്കാൻ ബന്ധപ്പെട്ടവരുമായി കമ്പനി അധികൃതർ നേരേത്തതന്നെ ചർച്ച നടത്തി ധാരണയിെലത്തി. മുൻകൂർ 8.25 കോടി നൽകുമെന്ന കാര്യം പതിവിൽനിന്ന് വിപരീതമായി കരാർ വ്യവസ്ഥകളിൽനിന്ന് ഒഴിവാക്കി. കരാർ ഉറപ്പിക്കാൻ മുമ്പ് കമ്പനികളുമായി നടന്ന ചർച്ചയിലും ഇക്കാര്യം മറച്ചുവെച്ചു. അതിനാൽ, മറ്റ് കമ്പനികൾ പിന്മാറി. എന്നാൽ, പണം ലഭിക്കുമെന്ന് ആർ.ഡി.എസിനെ മാത്രം രഹസ്യമായി അറിയിച്ചു. മാത്രമല്ല, ഈ കമ്പനിക്ക് മാത്രമുള്ള യോഗ്യതകൾക്ക് നിബന്ധനകളിൽ മുൻതൂക്കം നൽകി. മുൻകൂർ പണം നൽകുന്നത് തെറ്റല്ലെന്നാണ് വി.കെ. ഇബ്രാഹീംകുഞ്ഞും ടി.ഒ. സൂരജും ഇപ്പോൾ പറയുന്നത്. എന്നാൽ, എന്തുകൊണ്ട് അക്കാര്യം മറ്റ് കരാറുകാരെയും അറിയിച്ചില്ല എന്ന ചോദ്യത്തിന് മറുപടിയില്ല.
കരാറുകാർ നൽകുന്ന ബാങ്ക് ഗാരൻറിയുടെ ഈടിന്മേലാണ് അഞ്ചുമുതൽ 10 ശതമാനം വരെ മുൻകൂർ തുക അനുവദിക്കുന്നത്. പിന്നീട് കരാറുകാരുടെ ബില്ലിൽനിന്ന് കിഴിക്കുന്ന ഈ തുകക്ക് ആർ.ഡി.എസിൽനിന്ന് ഏഴുശതമാനം പലിശ ഈടാക്കാനുള്ള തീരുമാനവും ബോധപൂർവമായിരുന്നു. പിന്നീട് ആരോപണം ഉയർന്നാൽ, സർക്കാറിന് നഷ്ടം വന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധിക്കുകയായിരുന്നു ലക്ഷ്യം. ഇതേ വാദമാണ് ഇപ്പോൾ സൂരജ് ഉയർത്തുന്നതും. ടെൻഡറിൽ പങ്കെടുത്ത മറ്റ് കമ്പനികൾ ഏതൊക്കെയെന്ന് വെളിപ്പെടുത്താത്തതിലും ദുരൂഹതയുണ്ട്.
പാലം പൊളിക്കരുത് -കരാറുകാർ
കൊച്ചി: പാലാരിവട്ടം മേൽപാലം പൊളിക്കരുതെന്നും അറ്റകുറ്റപ്പണി പൂർത്തിയാക്കി തുറന്ന് കൊടുക്കണമെന്നും കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ (കെ.ജി.സി.എ). ചെന്നൈ ഐ.ഐ.ടിയുടെ വിശദ പഠനറിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പാലത്തിെൻറ മേൽത്തട്ട് കരാറുകാരൻ സ്വന്തംചെലവിൽ പരിഷ്കരിച്ചുകഴിഞ്ഞു. ഡെക്ക് സ്ലാബ് കണ്ടിന്യൂറ്റി ജോയൻറ് സിസ്റ്റം മാറ്റി എക്സ്പാൻഷൻജോയൻറുകൾ നൽകി.
ഇന്ത്യൻ റോഡ് കോൺഗ്രസ് (ഐ.ആർ.സി) മാനദണ്ഡമനുസരിച്ച് ഡക്ക് സ്ലാബ് വീണ്ടും ടാർചെയ്തു. ഗർഡറുകളിലെ കാർബൺ ഫൈബർ റാപ്പിങും പിയറുകളിലെ കോൺക്രീറ്റ് ജാക്കറ്റിങുമാണ് ഇനിയുള്ളത്. അതുകൂടി ചെയ്തുകഴിഞ്ഞാൽ 10-20 വർഷംവരെ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഇ. ശ്രീധരൻ പോലും അഭിപ്രായപ്പെട്ടിട്ടുണ്ട്. മൂവാറ്റുപുഴ-പെരുമറ്റം ആറിന് കുറുകെ ദേശീയപാതയിലെ 70 വർഷം പഴക്കമുള്ള പാലത്തിൽ ഈ സാങ്കേതിക വിദ്യ വിജയകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഭാര പരിശോധന കൂടി നടത്തി ബലം ഉറപ്പുവരുത്തി പാലം ഉടൻ തുറന്ന് നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
സംഭവിച്ചത് സാങ്കേതിക തകരാറാണ്. ഒരു അഴിമതിയും നടന്നിട്ടില്ല. കരാർ പ്രകാരം മുൻ കൂട്ടി അഡ്വാൻസ് വാങ്ങുന്നത് പുതിയ സംഭവമല്ല. അതിന് ബാങ്ക് ഗാരൻറിയും ഏഴ് ശതമാനം പലിശയും ഇൗടാക്കിയാണ് പണം നൽകിയത്. അഡ്വാൻസ് തുകയും പലിശയും തിരിച്ചടച്ച് ബാങ്ക് ഗാരൻറി കരാറുകാരൻ തിരികെ വാങ്ങിയതാണ്. പാലത്തിലെ പോരായ്മകൾ പരിഹരിക്കാൻ കരാറുകാരനെ അനുവദിക്കാതെ ജയിലിലടച്ചിരിക്കുകയാണെന്ന് കെ.ജി.സി.എ സംസ്ഥാന പ്രസിഡൻറ് വർഗീസ് കണ്ണമ്പള്ളി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.