Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലാരിവട്ടം:...

പാലാരിവട്ടം: ഗൂഢാലോചന നേരത്തേ തുടങ്ങിയെന്ന് വിജിലൻസ്

text_fields
bookmark_border
palarivattam-bridge
cancel

കൊച്ചി: പാലാരിവട്ടം പാലം നിർമാണത്തിന് ടെൻഡർ ക്ഷണിക്കും മുേമ്പ ഗൂഢാേലാചന ആരംഭി ച്ചതായി വിജിലൻസ് ൈഹകോടതിയിൽ. ബി.ഒ.ടി പദ്ധതിയിൽ നാലുവരിപാലത്തിന് സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെ 72.6 കോടിയുടെ പദ്ധതിക്കാണ് സർക്കാർ ഭരണാനുമതി നൽകിയത്. എന്നാൽ, സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടുത്താതെ രൂപരേഖ അടക്കം തയാറാക്കാനുള്ള നിർമാണ കരാറാക്കി (എൻജിനീയറിങ്, പ്രൊക്യൂർമെൻറ്, കൺസ്ട്രക്ഷൻ -ഇ.പി.സി) മാറ്റിയാണ് ടെൻഡർ ക്ഷണിച്ചത്. സർക്കാറിനെ അറിയിക്കാതെയായിരുന്നു മാറ്റം. ഇതെല്ലാം ഗൂഢാലോചനയായിരുന്നു.

കരാറുകാർ 47 കോടി ക്വാട്ട് ചെയ്തെങ്കിലും 13.43 ശതമാനം ഇളവ് നൽകി തൊട്ടടുത്ത കമ്പനി നൽകിയ ടെൻഡറിനേക്കാൾ കുറഞ്ഞ തുകയാക്കിയത് ബോധപൂർവമാണ്. ആർ.ഡി.എസിനു നിർമാണ കരാർ ലഭിക്കാനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിത്. ടെൻഡറിലും ടെൻഡർ രജിസ്റ്ററിലും രേഖപ്പെടുത്തിയ വ്യത്യസ്ത തുകയും കൈയെഴുത്തിലെ വ്യത്യാസവും സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

കരാറുകാരനും ഉദ്യോഗസ്ഥരും എൻജിനീയർമാരും പദ്ധതി നിർവഹണ ഉദ്യോഗസ്ഥരും അടങ്ങുന്ന കോക്കസ് നടത്തിയ അഴിമതിയിലൂടെ സർക്കാറിന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയ കേസാണിത്. ഇത്തരം പലതരം വിട്ടുവീഴ്ചകൾ മുതലെടുത്ത് കരാറുകാർ നടത്തിയ നിർമാണം കേടുപാടുകൾ നിറഞ്ഞതാവുകയായിരുന്നെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു.

പുറത്തുവന്നത് മഞ്ഞുമലയുടെ അഗ്രം മാത്രമാകാമെന്ന് കോടതി

കൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ മഞ്ഞുമലയുടെ അഗ്രം മാത്രമാകാമെന്ന് ഹൈകോടതി. ആഴത്തിലുള്ള ഗൂഢാലോചനയും മറ്റും സംബന്ധിച്ച വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്. ശരിയായ ഫലമുണ്ടാകുന്നതുവരെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്നും നാലാം പ്രതി മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് അടക്കം മൂന്ന് പ്രതികളുടെ ജാമ്യഹരജി തള്ളി ജസ്റ്റിസ് സുനിൽ തോമസ് വ്യക്തമാക്കി.

പാലം തുറന്ന ഉടൻ സുരക്ഷക്ക് ഭീഷണിയായത് ഏറെ ഗൗരവമുള്ളതാണ്. ഇത്തരമൊരു അസാധാരണ സാഹചര്യത്തിന് കാരണമായ ക്രിമിനൽ വീഴ്ചകൾ തേച്ചുമാച്ച് കളയാനാവില്ല. മൂന്ന് വ്യത്യസ്ത ഏജൻസികൾ പരിശോധിച്ച് സമർപ്പിച്ച റിപ്പോർട്ടുകൾ ബലക്ഷയം സംബന്ധിച്ച് സംശയം ചൂണ്ടിക്കാട്ടുന്നതാണ്. മതിയായ നിർമാണസാമഗ്രികൾ ഉപയോഗിച്ചിട്ടില്ലെന്ന സൂചനയാണ് ഇത് നൽകുന്നത്. ഭാരം കയറാതിരുന്നിട്ട് പോലും പല പിയർ ക്യാപുകളിലും ഗർഡറുകളിലും പൊട്ടലുണ്ട്. പാലത്തിെൻറ അപ്രധാന ഭാഗങ്ങളിലും പൊട്ടലുകളുണ്ട്. ഗുണനിലവാര പരിശോധനയിൽ പല സാമ്പികളുകളും പരാജയപ്പെട്ടതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇവ പരിഗണിക്കുേമ്പാൾ ജാമ്യത്തിന് പ്രതികൾ മുന്നോട്ടുവെക്കുന്ന വാദങ്ങളിൽ കഴമ്പില്ലെന്ന് കോടതി വ്യക്തമാക്കി.

ടി.ഒ. സൂരജ്, ഒന്നാം പ്രതി ആർ.ഡി.എസ് പ്രോജക്ട്സ് എം. ഡി സുമിത് ഗോയൽ, രണ്ടാം പ്രതി റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ അഡീ. ജനറൽ മാനേജർ എം.ടി. തങ്കച്ചൻ എന്നിവരുടെ ജാമ്യ ഹരജിയാണ് ജസ്റ്റിസ് സുനിൽ തോമസ് തള്ളിയത്.

ലക്ഷം രൂപയുടെ സ്വന്തവും സമാന തുകക്കുള്ള രണ്ടാൾ ജാമ്യവുമാണ് മൂന്നാം പ്രതി കിറ്റ്കോ മുൻ ജോ. ജനറൽ മാനേജർ ബെന്നി പോളിന് ജാമ്യ ഉപാധി.

അന്വേഷണം സുപ്രധാന ഘട്ടത്തിലാണെന്നും ജാമ്യത്തിൽ വിട്ടാൽ അന്വേഷണത്തെ ബാധിക്കാനിടയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി മൂന്ന് പേരുടെയും ജാമ്യഹരജി തള്ളിയത്. ഗൗരവതരമായ ആരോപണങ്ങളില്ലെന്ന് വിലയിരുത്തിയാണ് മൂന്നാം പ്രതിക്ക്  ജാമ്യം അനുവദിച്ചത്.

2019 ആഗസ്റ്റ് 30ന് അറസ്റ്റിലായത് മുതൽ കസ്റ്റഡിയിലാണെന്നും ഇനിയും തടങ്കൽ ആവശ്യമില്ലാത്തതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newspalarivattam
News Summary - palarivattam bridge scam -kerala news
Next Story