Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലാരിവട്ടം പാലം:...

പാലാരിവട്ടം പാലം: ദേശീയപാത അധികൃതരും കണ്ണടച്ചു

text_fields
bookmark_border
palarivattam-bridge
cancel

കൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണത്തിൽ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച ്.എ.ഐ) അധികൃതരും ഗുരുതര വീഴ്ച വരുത്തി. ദേശീയപാതയിലെ നിർമാണത്തിന് അതോറിറ്റിയു ടെ നിരാക്ഷേപ പത്രം (എൻ.ഒ.സി) നിർബന്ധമാണ്. എന്നാൽ, എൻ.ഒ.സി വാങ്ങാതെ പാലം നിർമിച്ചിട്ടും അതോറിറ്റി അധികൃതർ ഇടപെടുകയോ ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിക്കുകയോ ചെയ ്തില്ല. അതേസമയം, പാലാരിവട്ടം പാലം ഉൾപ്പെടുന്ന ഇടപ്പള്ളി-അരൂർ ദേശീയപാതയിൽ നിർമിക്കുന്ന കുണ്ടന്നൂർ, വൈറ്റില മേൽപാലങ്ങൾക്ക് അതോറിറ്റിയുടെ അനുമതി വാങ്ങിയിട്ടുമുണ്ട്.

എൻ.എച്ച് 66ൽ വരുന്ന പാലാരിവട്ടം മേൽപാലം നിർമാണത്തിന് പൊതുമരാമത്ത് വകുപ്പ്, കിറ്റ്കോ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ, കരാറുകാരായ ആർ.ഡി.എസ് കമ്പനി എന്നിവരാരും എൻ.ഒ.സി വാങ്ങിയിട്ടില്ലെന്ന് അതോറിറ്റിയിലെ പ്രോജക്ട് മാനേജർ നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അനുമതി വാങ്ങാത്തതുകൊണ്ടുതന്നെ നിർമാണം പൂർത്തിയായശേഷം അതോറിറ്റി അധികൃതർ സുരക്ഷ പരിശോധന, സർട്ടിഫിക്കറ്റ് നൽകൽ തുടങ്ങിയ കാര്യങ്ങൾ നിർവഹിച്ചിട്ടുമില്ല. എൻ.ഒ.സി വാങ്ങാതെ ദേശീയപാതയിൽ 42 കോടി മുടക്കി പാലം പണിതിട്ടും അതോറിറ്റി എന്തുകൊണ്ട് ഇടപെട്ടില്ലെന്ന ചോദ്യം ശേഷിക്കുന്നു.

അതേസമയം, എൻ.എച്ച്.എ.ഐ ചീഫ് ജനറൽ മാനേജറുടെ ശിപാർശപ്രകാരം വ്യവസ്ഥകൾക്ക് വിധേയമായി കുണ്ടന്നൂർ, വൈറ്റില മേൽപാലം നിർമാണങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിന് എൻ.ഒ.സി അനുവദിച്ചതായും രേഖകൾ തെളിയിക്കുന്നു. നിർമാണച്ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കണം, ഭൂമി ഏറ്റെടുക്കേണ്ടിവന്നാൽ ചെലവും ഉത്തരവാദിത്തവും സർക്കാർ വഹിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് എൻ.ഒ.സി നൽകിയത്.

അഴിമതിക്ക് കളമൊരുക്കാനാണ് എൻ.ഒ.സി വാങ്ങാതിരുന്നതെന്നും ക്രമക്കേടിന് കേന്ദ്ര ഉദ്യോഗസ്ഥരുടെ മൗനാനുവാദം ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ സി.ബി.ഐയെയോ കേന്ദ്ര വിജിലൻസ് കമീഷനെയോ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോക്പാലിനെ സമീപിക്കുമെന്നും ആർ.ടി.ഐ കേരള ഫെഡറേഷൻ പ്രസിഡൻറ് അഡ്വ. ഡി.ബി. ബിനു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsPalarivattam bridge
News Summary - palarivattam bridge -kerala news
Next Story