പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നു -വിജിലൻസ്
text_fieldsകൊച്ചി: പാലാരിവട്ടം പാലം നിർമാണ അഴിമതിയിൽ മുൻ പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞിനെ ബന്ധിപ്പിക്കു ന്ന വിധം വിജിലൻസ് പുതിയ സത്യവാങ്മൂലം നൽകും. കരാറുകാരന് മൊബലൈസേഷന്‍ അഡ്വാന്‍സ് അനുവദിച്ചതില്‍ മുന്‍ മന്ത്രിക്ക് ഗൂഢ ലക്ഷ്യമുണ്ടായിരുന്നതായി സംശയമുണ്ടെന്ന് വിലയിരുത്തിയുള്ള സത്യവാങ്മൂലം തിങ്കളാഴ്ച വിജിലൻസ് സമർപ്പിച്ചേക്കും. കേസിൽ നാലാം പ്രതിയായ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജിനെ ജയിലില്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അധിക സത്യവാങ്മൂലം തയാറാക്കുന്നത്.
മൊബലൈസേഷന്‍ അഡ്വാന്‍സിന് കുറഞ്ഞ പലിശ ഈടാക്കിയതിനാല്‍ പൊതുഖജനാവിന് 56 ലക്ഷം രൂപ നഷ്ടമുണ്ടായതായി അക്കൗണ്ടൻറ് ജനറലിെൻറ 2014ലെ റിപ്പോര്‍ട്ടിൽ പറയുന്നതായി വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. അഴിമതിയിൽ മുൻ മന്ത്രിയുടെ പങ്ക് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ചോദ്യം ചെയ്യലിലും സൂരജ് ആവര്‍ത്തിച്ചു. അതിനാല്‍ ഇബ്രാഹിംകുഞ്ഞിെൻറ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്.
കേസില്‍ ജാമ്യം തേടി ഒന്നാം പ്രതി ആർ.ഡി.എസ് പ്രോജക്ട്സ് എം.ഡി സുമിത് ഗോയൽ, നാലാം പ്രതി ടി.ഒ. സൂരജ് എന്നിവരടക്കം നാല് പ്രതികൾ നൽകിയ ജാമ്യ ഹരജിയിലാണ് പുതിയ സത്യവാങ്മൂലം നല്‍കുക. നേരത്തേ സത്യവാങ്മൂലം നൽകിയെങ്കിലും മുൻമന്ത്രിക്കെതിരെ കാര്യമായ പരാമർശങ്ങൾ നടത്തിയിരുന്നില്ല. തുടർന്നാണ് ടി.ഒ. സൂരജിെൻറ വെളിപ്പെടുത്തലിെൻറ കൂടി അടിസ്ഥാനത്തിൽ പുതിയ സത്യവാങ്മൂലം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.