Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിത ഹോസ്റ്റൽ...

വനിത ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ച് കൊന്നു

text_fields
bookmark_border
വനിത ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ച് കൊന്നു
cancel

വാളയാർ (പാലക്കാട്): കഞ്ചിക്കോട് വർക്കിങ് വിമൻസ് ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരനായ വയോധികനെ അജ്ഞാതൻ ഇരുമ്പുവടികൊണ്ട് തലക്കടിച്ച് കൊന്നു. വ്യാഴാഴ്ച രാത്രി ആശുപത്രി വളപ്പിൽ അതിക്രമിച്ച് കയറിയ യുവാവാണ് കോഴിക്കോട് കണ്ണോത്ത് ചൂരമുണ്ട പൂത്തോട് പി.എം. ജോൺ എന്ന ജോൺ മത്തായിയെ (71) തലക്കടിച്ച് കൊന്നത്. സംഭവത്തിെൻറ സി.സി ടി.വി ദൃശ്യം പൊലീസ് പുറത്തുവിട്ടു. 

വ്യാഴാഴ്ച രാത്രി 11.30ഒാടെയാണ് പുതുശ്ശേരി പഞ്ചായത്ത് ഒാഫിസിന് സമീപത്തെ ‘ആതുരാശ്രമം’ ഹോസ്റ്റലിനു പിറകിലെ മതിൽ ചാടിക്കടന്ന് പ്രതി എത്തിയത്. മുൻഭാഗത്തുണ്ടായിരുന്ന ജോൺ തടയുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. ബലപ്രേയാഗത്തിനൊടുവിൽ അക്രമി ജോണിെൻറ കൈവശമുണ്ടായ കമ്പിവടി പിടിച്ചുവാങ്ങി തലക്കടിക്കുകയായിരുന്നു. അടിയേറ്റ് വീണ ജോണിെൻറ തലക്ക് തുടർന്നും ആഞ്ഞടിക്കുന്നത് സി.സി ടി.വി ദൃശ്യത്തിലുണ്ട്. 

40നടുത്ത് പ്രായമുള്ളയാളാണ് പ്രതിയെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. ഇൗസമയം 13 അന്തേവാസികളാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. ഗുരുതര പരിക്കേറ്റ ജോണിനെ പാലക്കാട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോൺ രണ്ടുവർഷമായി ഹോസ്റ്റലിൽ സുരക്ഷ ജീവനക്കാരനാണ്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. ജില്ല പൊലീസിെൻറ ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും തെളിവെടുപ്പ് നടത്തി. 

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വാളയാർ പൊലീസിനാണ് അന്വേഷണച്ചുമതല. ഡൽഹിയിൽ താമസിക്കുന്ന ജോൺ എയർ ഫോഴ്സിലായിരിക്കെ കാലാവധി കഴിയും മുമ്പ് രാജിവെക്കുകയായിരുന്നു. പിന്നീട് വിവിധ സ്ഥാപനങ്ങളിൽ സെക്യൂരിറ്റിയായി ജോലി ചെയ്തു. ഭാര്യ: മോളി. മക്കൾ: ജൂബി (ഡൽഹി), ജോബ് (മലേഷ്യ), ജൂലി (ദുബൈ). സംസ്കാരം കോവിഡ് പരിശോധനക്കും പോസ്റ്റ്േമാർട്ടത്തിനും ശേഷം കണ്ണോത്ത് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadkerala newsmalayalam newsSecurity Guard
News Summary - Palakkad Security Guard Murder -Kerala news
Next Story