പാലക്കാട് അതീവ ജാഗ്രതയിൽ; എം.പിയും എം.എൽ.എയും ക്വറൻറീനിൽ
text_fieldsപാലക്കാട്: േകാവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ അതീവ്രജാഗ്രതയിൽ പാലക്കാട് ജില്ല. ഇന്നലെ മൂന്നു ആരോഗ്യ പ്രവർത്തകർക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ജില്ലയിൽ കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇതോടെ ജില്ല ആശുപത്രി സൂപ്രണ്ടിെൻറ ഓഫിസിലെ 20ൽ അധികം ജീവനക്കാർ നിരീക്ഷണത്തിൽ പോയി. വി.കെ. ശ്രീകണ്ഠൻ എം.പിയും ഷാഫി പറമ്പിൽ എം.എൽ.എയും നിരീക്ഷണത്തിലാണ്. മേയ് 26ന് കോവിഡ് പരിശോധന മെഷീൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം എം.പിയും എം.എൽ.എയും ജില്ല മെഡിക്കൽ ഓഫിസറും ജില്ല ആശുപത്രി സൂപ്രണ്ടും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയിലുണ്ടായിരുന്ന ചിലർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോയാണ് എം.പിയും എം.എൽ.എയും ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ പോയത്. നേരത്തേ ഇവിടത്തെ ഹെഡ് നഴ്സിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് പാലക്കാടാണ്. നിലവിൽ 22 പേർക്കാണ് സമ്പർക്കത്തിലൂടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ വെള്ളിയാഴ്ച ഒരു തമിഴ്നാട് സ്വദേശിക്ക് ഉൾപ്പെടെ 40 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ പാലക്കാട് കോവിഡ് സ്ഥിരീകരിച്ച് 181 പേരാണ് ചികിത്സയിൽ ഉള്ളത്. ജില്ല ആശുപത്രി ഒ.പി വിഭാഗത്തിെൻറ പ്രവർത്തനം പൂർണമായും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.