Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെയിൻറ് വിവാദം:...

പെയിൻറ് വിവാദം: ബെഹ്റയെ  ‘വെള്ളപൂശി’ പൊലീസ് ആസ്ഥാനം 

text_fields
bookmark_border
പെയിൻറ് വിവാദം: ബെഹ്റയെ  ‘വെള്ളപൂശി’ പൊലീസ് ആസ്ഥാനം 
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ഒരു പ്രത്യേക കമ്പനിയുടെ പെയിൻറടിക്കാൻ നിർദേശം നൽകി ‘പുലിവാൽ’ പിടിച്ച വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റക്ക് ക്ലീൻചിറ്റ് കൊടുത്ത് ഡി.ജി.പിയും പൊലീസ് ആസ്ഥാനവും. 

നിയമവിധേയമായ ഉത്തരവാണ് ഡി.ജി.പിയായിരുന്ന ബെഹ്റ പുറത്തിറക്കിയതെന്ന ഉത്തരമാണ് വിവരാവകാശ നിയമപ്രകാരമുള്ള  ചോദ്യത്തിന് ഡി.ജി.പി ടി.പി. സെൻകുമാറിേൻറതായി പൊലീസ് ആസ്ഥാനത്തുനിന്ന് നൽകിയത്.  ഡി.ജി.പിക്കുവേണ്ടി എ.െഎ.ജിയാണ് മറുപടി നൽകിയത്. സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ ഡി.ജി.പിയായി ചുമതലയേറ്റ ടി.പി. സെൻകുമാർ ആദ്യം പരിശോധിക്കാൻ നിർദേശിച്ചത് മുൻ ഡി.ജി.പിയുടെ ഇൗ ഉത്തരവിനെ കുറിച്ചായിരുന്നു. അങ്ങനെയാണ്  ഉത്തരവ് വിവാദമായതും വിജിലൻസ് കോടതിയുടെ പരിഗണനയിൽ കേസ് എത്തിയതും. ശനിയാഴ്ച ഇൗ കേസിൽ വിജിലൻസിെൻറ നിലപാട് വ്യക്തമാക്കാനും കോടതി നിർദേശിച്ചിരിക്കുകയാണ്. 

ആ സാഹചര്യത്തിലാണ് ബെഹ്റക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള മറുപടി ഡി.ജി.പിയുടേതായി പുറത്തിറങ്ങിയത്. ഫെബ്രുവരി 15ന് നടന്ന കൺസ്ട്രക്ഷൻ റിവ്യൂ യോഗത്തിൽ െപാലീസ് സ്റ്റേഷനുകളിൽ ഏകീകൃത കളർ കോഡിങ് നടപ്പാക്കാൻ മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ തീരുമാനിക്കുകയും കളർ കോമ്പിനേഷനുകൾ ശിപാർശ ചെയ്യുന്നതിനായി കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ സൊസൈറ്റി എം.ഡിയെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടർന്ന് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ഇൗ കളർ പരീക്ഷിച്ചശേഷം സൊസൈറ്റി എം.ഡിയുമായി കൂടിയാലോചിച്ച് അത് സംസ്ഥാനത്ത് നടപ്പാക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്ന് ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നത്. 

തെരഞ്ഞെടുത്ത നിറത്തിൽ വ്യത്യസ്ത കമ്പനികളുടെ നിറങ്ങൾ തമ്മിൽ വ്യത്യസ്തമായതിനാൽ ഏകീകൃത കളർ കോഡ് കൃത്യമായി നടപ്പാക്കാനായാണ് ഉദാഹരണങ്ങളും മാർഗനിർദേശങ്ങളും ഉത്തരവിൽ ഉൾപ്പെടുത്തിയത്. അല്ലാതെ ഏതെങ്കിലും കമ്പനിയുടെ പെയിൻറ് ഉപയോഗിക്കാൻ പ്രത്യേകം നിർദേശിച്ചിട്ടില്ല. 1968ൽ പൊലീസ് ആസ്ഥാനത്തുനിന്ന് പുറത്തിറക്കിയ സർക്കുലറിൽ വാഹനങ്ങളുടെ നിറവുമായി ബന്ധപ്പെട്ട് ഇതേരീതിയിലുള്ള പരാമർശം നടത്തിയിട്ടുണ്ടെന്നും ഇന്ന കമ്പനി, നിറം എന്നിങ്ങനെയാണ് ആ സർക്കുലറിലുള്ളതെന്നും പൊലീസ് ആസ്ഥാനത്തുനിന്ന് ചൂണ്ടിക്കാട്ടുന്നു.  

ബെഹ്റയുടെ ഉത്തരവിെൻറ അടിസ്ഥാനത്തിൽ പൊലീസ് കൺസ്ട്രക്ഷൻ കോർപറേഷെൻറ പ്ലാൻ ഫണ്ടിൽ ഉൾപ്പെട്ട 5.2 കോടി രൂപയിൽനിന്ന് 1.75 കോടി ചെലവാക്കി പൊലീസ് സ്റ്റേഷനുകൾ പെയിൻറടിക്കാൻ നിർദേശിച്ചിട്ടുണ്ട്.  44 പൊലീസ് സ്റ്റേഷനുകളിൽ കളർ കോഡിങ് പൂർത്തിയായി. ബാക്കിയുള്ളവയിൽ പുരോഗമിക്കുകയാണ്. 

ഇൗ കളർ കോഡിങ് നടത്താനായി ഏഷ്യൻ, ബെർജർ, ഡ്യൂലക്സ് പെയിൻറ്സ് കമ്പനികളുടെ െപയിൻറ് ഉപയോഗിച്ചതായി മനസ്സിലാക്കുന്നെന്നും  മറുപടിയിൽ പറയുന്നു. സ്റ്റോർ പർച്ചേസ് മാനുവൽ പ്രകാരം ബ്രാൻറിെൻറ പേര് പരാമർശിക്കേണ്ടിവരുന്ന അടിയന്തരസാഹചര്യങ്ങളിൽ ‘അഥവ സമാനമായ’ എന്ന പദം ഉപയോഗിക്കേണ്ടതുണ്ട്. എന്നാൽ, ബെഹ്റയുടെ സർക്കുലറിൽ അത് വിട്ടുപോയി. അതിനാൽ ആ ഉത്തരവ് ജനമധ്യത്തിൽ തെറ്റിധാരണയുണ്ടാക്കിയെന്നും ഡി.ജി.പിയുടെ പേരിലുള്ള മറുപടിയിൽ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgpBehara
News Summary - paining raw in kerala police
Next Story