വീടും വഴിയും വെള്ളത്തിൽ മുങ്ങി; പദ്മാക്ഷിയുടെ അന്ത്യയാത്ര വള്ളത്തിൽ
text_fieldsകോട്ടയം: വീടും വഴിയും വെള്ളത്തിൽ മുങ്ങിയതോടെ വള്ളത്തിൽ വയോധികയുടെ അന്ത്യയാത്ര. ചെങ്ങളം പാലാത്രവീട്ടിൽ പരേതനായ പങ്കജാക്ഷെൻറ ഭാര്യ പദ്മാക്ഷിയുടെ (85) മൃതദേഹമാ ണ് കിലോമീറ്ററുകൾ ‘െവള്ളത്തിലൂടെ’ കൊണ്ടുപോയി സംസ്കരിച്ചത്.
കോട്ടയം-കുമര കം പാതയിൽനിന്ന് ചെങ്ങളം എസ്.എൻ.ഡി.പി 33ാം നമ്പർ ശാഖ ശ്മശാനത്തിലേക്കുള്ള റോഡിൽ കഴുത്തറ്റം വെള്ളം നിറഞ്ഞതോടെ മൂന്നു വള്ളത്തിലായി കർമികളും ബലിയിടാനുള്ളവരും അടുത്ത ബന്ധുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. വള്ളത്തിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതിനാൽ പെൺമക്കൾ അടക്കമുള്ള സ്ത്രീകളെയും ഒഴിവാക്കിയിരുന്നു.
കാവാലം കൊച്ചിശ്ശേരി സ്വദേശിനിയായ പദ്മാക്ഷി എട്ടുവർഷമായി മൂത്തമകൾ ജഗദമ്മക്കൊപ്പം ചെങ്ങളത്തെ വീട്ടിലായിരുന്നു താമസം. കനത്തമഴയിൽ വീടും പരിസരവും വെള്ളത്തിൽ മുങ്ങിയതിെൻറ ആഘാതത്തിൽ രക്തസമ്മർദം ഉയർന്ന് തലകറങ്ങിവീഴുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും പദ്മാക്ഷിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്യൂബ് അടക്കമുള്ള രക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ച് ഡിസ്ചാർജ് വാങ്ങി വീണ്ടും വീട്ടിലേെക്കത്തി. നാലുദിവസത്തെ ആശുപത്രി വാസത്തിനുശേഷം വീട്ടിലെത്തിയപ്പോഴേക്കും ജലനിരപ്പ് ഉയർന്നിരുന്നു.
ജലനിരപ്പ് ക്രമാതീതമായതോടെ അമ്മയുടെ കിടപ്പ് ഊണുമേശയിലേക്കായി. കല്ലുകൾവെച്ച് ഒരോമണിക്കൂറും ഊണുമേശ ഉയർത്തിയായിരുന്നു സംരക്ഷണം. വ്യാഴാഴ്ച വൈകീട്ട് ആറിനായിരുന്നു അന്ത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.