Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലത്തായി പീഡനം;...

പാലത്തായി പീഡനം; ബി.ജെ.പി നേതാവ് പ്രതിയെന്നുറപ്പിക്കുന്ന ശാസ്ത്രീയ റിപ്പോർട്ട് പുറത്ത്

text_fields
bookmark_border
പാലത്തായി പീഡനം; ബി.ജെ.പി നേതാവ് പ്രതിയെന്നുറപ്പിക്കുന്ന ശാസ്ത്രീയ റിപ്പോർട്ട് പുറത്ത്
cancel

പാനൂര്‍: പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകനും ബി.ജെ.പി നേതാവുമായ കുനിയിൽ പത്മരാജൻ ലൈംഗികമായി പീഡിപ്പിച്ചതാണെന്ന് അനേ്വഷണസംഘം.

പീഡനം നടന്ന മുറിയിൽ നിന്നും അന്വേഷണസംഘത്തിന് ലഭിച്ച രക്തക്കറ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരുന്നു. പരിശോധനക്ക് ശേഷം അന്വേഷണ സംഘത്തിന് ലഭിച്ച റിപ്പോർട്ടിൽ പീഡനം നടന്നുവെന്ന് തെളിയിക്കുന്നന്നതാണ്.

ബി.ജെ.പി നേതാവും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ നാലാം ക്ലാസുകാരിയെ സ്കൂളിെല ശുചിമുറിയിൽ പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്സോ പ്രകാരം പാനൂർ പൊലീസ് ചാർജ് ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കുറ്റപത്രം സമർപ്പിച്ചപ്പോൾ പോക്സോ ഒഴിവാക്കി. ഇത് വിവാദമായതിന് പിന്നാലെയാണ് രണ്ടു വനിത ഐ.പി.എസ് ഓഫിസർമാരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്. ഇവരുൾപ്പെട്ട സംഘം ഹൈകോടതിയിൽ നൽകിയ റിപ്പോർട്ട്, ഇര കള്ളം പറയുകയാണ് എന്നായിരുന്നു.

പൊലീസ് കേസ് തേച്ചുമായ്ച്ച് കളയാൻ ശ്രമിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ പ്രതിഷേധ സമരങ്ങൾ നടന്നിരുന്നു. കേസിെൻറ മേൽനോട്ട ചുമതല വഹിച്ചിരുന്ന ക്രൈംബ്രാഞ്ച് മേധാവി ഐ.ജി ശ്രീജിത്തിനെ മാറ്റി ഹൈകോടതി ഇടപ്പെട്ട് മാറ്റിയിരുന്നു.

ഇരയുടെ മൊഴിയുണ്ടായിട്ടും പോക്സോ വകുപ്പും ബലാത്സംഗക്കുറ്റവും ചുമത്താതെ സമർപ്പിച്ച ഭാഗിക കുറ്റപത്രത്തിെൻറ അടിസ്ഥാനത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ചതും വിവാദമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palathayi
News Summary - paalathayi rape case
Next Story