Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവഖഫ് ബോർഡ് നിയമനം:...

വഖഫ് ബോർഡ് നിയമനം: വി.ഡി സതീശൻ ഏത് പാർട്ടിയിലാണ്?, വസ്തുതകൾ മനസ്സിലാക്കണം -പി. രാജീവ്

text_fields
bookmark_border
വഖഫ് ബോർഡ് നിയമനം: വി.ഡി സതീശൻ ഏത് പാർട്ടിയിലാണ്?, വസ്തുതകൾ മനസ്സിലാക്കണം -പി. രാജീവ്
cancel

തിരുവനന്തപുരം: വഖഫ് ബോർഡിലെ അമുസ്‌ലിം നിയമനത്തെക്കുറിച്ച് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും മുഖ്യമന്ത്രി ഇംഗ്ലീഷിലും മലയാളത്തിലും നുണ പറയുന്നുവെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്. കോൺഗ്രസ് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സതീശൻ ഏത് പാർട്ടിയിലാണ് പ്രവർത്തിക്കുന്നതെന്നും രാജീവ് ചോദിച്ചു.

വഖഫ് ബോർഡിൽ അമുസ്‌ലിംകളെ ഉൾപ്പെടുത്താൻ മുൻ സർക്കാർ സമ്മതിച്ചതാണെന്നും പ്രതിപക്ഷ നേതാവ് വർഗീയത പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ഇത് തെറ്റാണെന്ന് പി. രാജീവ് പറഞ്ഞു. വഖഫ് ബോർഡിൽ അമുസ്‌ലിംകളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കുന്ന ബില്ലിനെതിരെയുള്ള കേസ് സുപ്രീം കോടതി പരിഗണിക്കാൻ പോകുന്നതേയുള്ളൂ. അതിന് തീയതി ലഭിച്ചിട്ടില്ല. ആ കേസാണ് തള്ളിപ്പോയത് എന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയല്ല.

സതീശൻ മുഖ്യമന്ത്രിയല്ല, പ്രതിപക്ഷ നേതാവാണ് (വാർത്തയിലെ പിഴവ് തിരുത്തി). കേരള സർക്കാർ അതിൽ കക്ഷിയാണ്. കക്ഷി ചേരാൻ എൽ.ഡി.എഫ് സർക്കാർ ഹർജി നൽകിയിട്ടുണ്ട്. വഖഫ് എന്നത് ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ടതാണെന്നും അത് കൈകാര്യം ചെയ്യുന്ന ബോർഡിൽ അമുസ്‌ലിംകളെ ഉൾപ്പെടുത്തുന്നത് യുക്തിരഹിതമാണെന്നും ഹർജിയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഭരണഘടനയ്ക്കും മൗലികാവകാശങ്ങൾക്കും എതിാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വേണമെങ്കിൽ മുസ്ലിംകളിലെ തന്നെ ന്യൂനപക്ഷത്തെ ഉൾപ്പെടുത്താമെന്നും അതിൽ പ്രതിപാദിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ലെന്നും രാജീവ് ചോദിച്ചു.

വഖഫ് ബോർഡിൽ അമുസ്‌ലിംകളെ നിയമിക്കാമെന്ന് പറയുമ്പോൾ, യഥാർഥത്തിൽ ഏത് പാർട്ടിയിലാണ് പ്രവർത്തിക്കുന്നതെന്നും രാജീവ് ചോദിച്ചു. വഖഫ് ബോർഡിൽ മുസ്ലിം മതവിശ്വാസവുമായി ബന്ധപ്പെട്ടവർ മാത്രമേ പാടുള്ളൂ എന്ന് കോൺഗ്രസ് അടക്കമുള്ള ബി.ജെ.പി ഇതര കക്ഷികൾ നിലപാട് വ്യക്തമാക്കിയതാണ്. ഇത് പിണറായി പറയുമ്പോൾ, ബി.ജെ.പിയുടെ വക്താവായി സതീശൻ പറയുന്നു - അത് വർഗീയത പ്രചരിപ്പിക്കലാണ് എന്ന്. ഇത് കെ.സി. വേണുഗോപാലിനെ ഉദ്ദേശിച്ചിട്ടാണെന്ന് തനിക്ക് തോന്നുന്നെന്നും പി. രാജീവ് പറഞ്ഞു. കാരണം കെ.സി. വേണുഗോപാലാണ് ദേവസ്വം ബോർഡുകളെ അടക്കം ചൂണ്ടിക്കാട്ടി ഇതിനെതിരെ പാർലമെന്റിൽ സംസാരിച്ചത്. ബി.ജെ.പിയുടെ വാദമാണ് വി.ഡി. സതീശൻ പറയുന്നത്.

വഖഫ് ഭേദഗതി നിയമം കേന്ദ്രം പാസാക്കിയതിന് ശേഷം ആദ്യം രൂപീകരിച്ച വഖഫ് ബോർഡാണ് കേരളത്തിലേത് എന്ന സതീശന്റെ വാദവും തെറ്റാണ്. തമിഴ്നാട് ഇതിനുമുമ്പ് രൂപീകരിച്ചിട്ടുണ്ട്. സതീശൻ ഇപ്പോൾ മുഖ്യമന്ത്രിയല്ല, പ്രതിപക്ഷ നേതാവാണ് (വാർത്തയിലെ പിഴവ് തിരുത്തി). വസ്തുക്കൾ ആധികാരികമായി മനസ്സിലാക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു.

വഖഫ് ബോർഡ് നിയമനത്തിനെതിരായ ഹർജികൾ തള്ളാൻ കോടതിയിൽ ആവശ്യപ്പെട്ടു എന്ന വാദവും തെറ്റാണ്. കോടതിയിൽ ഹർജിക്കാർക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. മുസ്‌ലിം ലീഗ് കൂടി അറിഞ്ഞിട്ടാണ് ഇപ്പോഴത്തെ നീക്കം. മുസ്‌ലിം ലീഗിന് അവരുടെ പാർട്ടിയുടെ പേര് മാറ്റുന്നതാണ് നല്ലത്. രണ്ടുമാസംകൊണ്ട് തന്നെ ഈ സർക്കാർ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണെന്നും പി. രാജീവ് പറഞ്ഞു.

ടാറ്റ കമ്പനി പ്രതിനിധികളെ മുഖ്യമന്ത്രി കണ്ടില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് പി. രാജീവ് ചൂണ്ടിക്കാട്ടി. ടാറ്റയുമായുള്ള കരാർ കഴിഞ്ഞ സർക്കാരിന്റെ കാലത്തുള്ളതാണ്. ടാറ്റയെ സംശയത്തിന്റെ നിഴലിൽ നിർത്താൻ മുഖ്യമന്ത്രി ശ്രമിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ധാരണാപത്രം ഒപ്പിട്ട ആളുകളെയാണ് മുഖ്യമന്ത്രി കണ്ടത്. ഇപ്പോൾ വീണിടത്ത് കിടന്ന് ഉരുളുകയാണ് മുഖ്യമന്ത്രി. നുണ ഫാക്ടറിയാണ് പ്രവർത്തിപ്പിക്കുന്നതെന്നും പി. രാജീവ് പറഞ്ഞു.

ടാറ്റ കമ്പനി കേരളത്തിൽ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്നും കൂടിക്കാഴ്ചയുടെ ഫോട്ടോ അടക്കം പുറത്തുവന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനാണ് പി. രാജീവിന്റെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Govtwaqf boardP RajeevVD Satheesan
News Summary - P Rajeev responds to VD Satheesan on Waqf Board
Next Story